ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ബീനാച്ചി പനമരം റോഡിൻ്റെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. ബീനാച്ചി മുതൽ പനമരം വരെയുള്ള 22 കിലോമീറ്റർ റോഡാണ് നിർമ്മാണ പ്രവർത്തികൾ തുടങ്ങി ഒരു വർഷമായിട്ടും പാതിവഴിയിൽ ആയിരിക്കുന്നത്. 2019 മാർച്ചിൽ പൂർത്തിയാക്കേണ്ട നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതിന് ശേഷം കാൽ ഭാഗം പോലും പണി പൂർത്തികരിച്ചിട്ടില്ല. കരാറുകാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും യാത്രക്കാർ ഇതുമൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺട്രാക്ടറുമായി നാളെ ബത്തേരിയിൽ വെച്ച് ചർച്ച നടത്തുമെന്നും പുരോഗതി വിലയിരുത്തുമെന്നും ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.

ആപ്പ് സേവനങ്ങൾ തടസപ്പെടില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിര്ത്തലാക്കിയത്; വിശദീകരണവുമായി പേടിഎം
ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ







