കെസിവൈഎം മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് ചേർന്നു. ഉത്തരെന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സിസ്റ്റേഴ്സിനു നേരെ കള്ളകേസിൽ കുടുക്കാനുള്ള അസുത്രിത ശ്രമമാണ് എന്ന് കെസിവൈഎം. ഇതിനെതിരെ ശക്തമായ ഒരു നിലപാട് സർക്കാരിൽ നിന്നു ഉണ്ടാകണം എന്നും കെസിവൈഎം നേതൃത്വം അറിയിച്ചു. തങ്ങളുടെ ജീവിതത്തെക്കാൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടി നിലനിൽക്കുന്ന സിസ്റ്റേഴ്സിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. അതിൽ വീഴ്ച വരുത്തരുതെന്നും കെസിവൈഎം ആരോപിച്ചു.പ്രസിഡന്റ് അഷ്‌ജാൻ കൊച്ചുപറയ്ക്കൽ, വൈസ് പ്രസിഡന്റ് ലിഞ്ജു കുരിശുമുട്ടിൽ,രൂപത കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, സെക്രട്ടറി അതുൽ വള്ളികാവുങ്ങൽ, രൂപത സിന്റിക്കെറ്റ് ജോബിഷ് പന്നികുത്തിമക്കൽ, ജോയിന്റ് സെക്രട്ടറി ലിൻഷ, കോർഡിനേറ്റർ ലിന്റോ പടിഞ്ഞാറേൽ, ട്രെഷറാർ നിഖിൽ പള്ളിപ്പാടൻ, സൈബർ വിംഗ് ജോബിൻ അരക്കുന്നേൽ,ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയടാൻ, അനിമേറ്റർ സി. ദിവ്യ ജോസഫ് എന്നിവർ സംസാരിച്ചു.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







