18-44 വരെയുള്ള പ്രായപരിധിയിലെ ഗുരുതര അസുഖങ്ങൾ ഉള്ളവർക്ക് വാക്സിനേഷന് മുൻഗണന : മുഖ്യമന്ത്രി.

തിരുവനന്തപുരം : 18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവർക്കുള്ള വാക്സിനേഷൻ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഈ പ്രായപരിധിയിലെ മറ്റ് മുൻഗണനാവിഭാഗങ്ങളിലും ഓരോന്നിലും എത്ര പേരുണ്ട് എന്ന് കണക്കാക്കി ഇവർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാനം വിലകൊടുത്തുവാങ്ങിയ വാക്സിനിൽ നിന്നാണ് 18 വയസ്സ് കഴിഞ്ഞവർക്കുള്ളത് നൽകുക.
ഇക്കാര്യത്തിൽ നിരവധി മുൻഗണനകളും ആവശ്യമായി വരുന്നുണ്ട്. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നേരിടുന്ന പ്രശ്നം.

തിക്കും തിരക്കും ഇല്ലാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശവകുപ്പും ആരോഗ്യവകുപ്പും കൂട്ടായി ശ്രദ്ധിക്കണം. പോലീസ് സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. 18 നും 45 നും ഇടയിലുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും.

45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്രസർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസ്സിനുമുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ട് ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് ലഭിക്കണം. കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗത്തിന്റെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചുനിർത്താൻ 45 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.

അതുകൊണ്ടുതന്നെ കേരളത്തിനർഹമായ വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിരവധിതവണ ഔദ്യോഗികമായിത്തന്നെ കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയർലൈൻ ജീവനക്കാർക്ക് ആരാണ് വാക്സിൻ നൽകേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തത വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

സംസ്ഥാനത്തിന് കേന്ദ്രവിഹിതമായി 1,84,070 ഡോസ് വാക്സിൻ കൂടി ഉടൻ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. വിവിധ സംസ്ഥാനങ്ങൾക്കായി അനുവദിച്ച ഒമ്പത് ലക്ഷം ഡോസ് വാക്സിനിലാണ് കേരളത്തിനും വിഹിതമുള്ളത്. രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകിയുള്ള വാക്സിൻ വിതരണവും പുരോഗമിക്കുകയാണ്. 61,92,903 ഒന്നാം ഡോസും 18,49,301 രണ്ടാം ഡോസുമടക്കം 80,42,204 ഡോസ് വാക്സിനാണ് കേരളത്തിൽ ഇതുവരെ വിതരണം ചെയ്തത്. സംസ്ഥാന ജനസംഖ്യയുടെ 17.45 ശതമാനം പേർ ഇതുവരെ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.