പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ സ്കാനിംഗിന് കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള പരാതിയെ തുടർന്ന് ആംബുലൻസിലെ സഹായി അറസ്റ്റിൽ.
പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി പ്രശാന്ത് (33) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 27ന് പുലർച്ചെയാണ് സംഭവം. കോവിഡ് പോസിറ്റീവായി സ്കാനിംഗിന് വേണ്ടി പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോകവെ ഉപദ്രവിച്ചു എന്നാണ് പരാതി.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ യുവതി ന്യൂമോണിയയെ തുടർന്ന് വണ്ടൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഇവിടത്തെ ഡോക്ടറോട് സംഭവം പറയുകയായിരുന്നു. ഡോക്ടർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് നടപടി.
അതേ സമയം, പ്രതി ആംബുലൻസ് ഡ്രൈവർ ആണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പെരിന്തൽമണ്ണ ആശുപത്രിയിലെ അറ്റൻഡർ ആണെന്നും ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.