തിരുവനന്തപുരം: ലോക്ഡൗൺ കാലയളവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാൽ നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ട് ദിവസവും ബാക്കി ജില്ലകളിൽ ആഴ്ചകളിൽ ഒരു ദിവസവും തുറക്കാം.
ആഴ്ചയിൽ നിശ്ചിത ദിവസമാവും നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി.
നിർമാണ പ്രവർത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാൻ അനുമതി നൽകും. കല്ല് കൊണ്ടുപോവുന്ന വാഹനങ്ങൾക്കും ഇളവ് നൽകും.വാഹനങ്ങൾ തടയരുത്.റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് സ്ഥാപിക്കാനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾക്കും നിശ്ചിത ദിവസം ഇളവ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.