ഫല വൃക്ഷങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഞാറ്റുവേല സീസണില്‍ ഫല വൃക്ഷങ്ങള്‍ നടുന്നത് മലയാളിയുടെ ശീലമാണ്. വിവിധയിനം മാവുകള്‍, പ്ലാവുകള്‍, പേര, റംബുട്ടാന്‍, പപ്പായ, തെങ്ങ് തുടങ്ങിയ ഫല വൃക്ഷങ്ങളാണ് നടുന്നവയില്‍ ഏറെയും. ഇതില്‍ ഏറിയ പങ്കും ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത തൈകളുമാണ്. പെട്ടെന്ന് കായ്ഫലം നല്‍കാന്‍ ഇത്തരം തൈകള്‍ നടുന്നതാണ് നല്ലത്. വിശ്വസനീയമായ നഴ്‌സറികളില്‍ നിന്നും വേണം തൈകള്‍ തെരഞ്ഞെടുക്കാന്‍. ഇത്തരം ഫലവൃക്ഷ തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടീല്‍ രീതിയും നോക്കാം.

നടുന്നരീതി

മാവ്, പ്ലാവ്, റംബുട്ടാന്‍, തുടങ്ങിയവ ദീര്‍ഘ കാല വൃക്ഷങ്ങള്‍ നടുമ്പോള്‍ അര മീറ്റര്‍ ആഴത്തിലും വീതിയാലും നീളത്തിലും കുഴിയെടുക്കണം. അതിലെ കല്ല്, വേരുകള്‍, മര കുറ്റികള്‍ എന്നിവ എടുത്ത് കളഞ്ഞു വൃത്തിയാക്കുക. അര കിലോ കുമ്മായം കുഴിയെടുക്കാന്‍ പുറത്തേക്കിട്ട മണ്ണുമായി കൂട്ടി കലര്‍ത്തി കുഴിയുടെ പകുതി ഭാഗം മൂടണം. തുടര്‍ന്ന് ഒരു കൊട്ട ഉണങ്ങിയ ചാണകപ്പൊടി, അര കിലോ വീതം എല്ല് പൊടിയും വേപ്പിന്‍പ്പിണ്ണാക്കും മേല്‍മണ്ണും കൂട്ടി കുഴി പൂര്‍ണ്ണമായി മൂടുക. കുഴിയുടെ ഒത്ത നടുവില്‍ ചെറിയ കുഴിയെടുത്ത് തൈ നടാം. വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ വേണം തൈ കവറില്‍ നിന്നും മാറ്റാന്‍. കവറില്‍ നിന്ന് പൊട്ടിച്ച തൈ മണ്ണോടെ ചെറിയ കുഴിയിലേയ്ക്ക് ഇറക്കിവെച്ച് മണ്ണ് ഇട്ട് കൊടുക്കണം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ താഴെ വരെയേ മണ്ണ് ഇടാവൂ. തുടര്‍ന്ന് ചെറിയ കുഴിയുടെ ചുറ്റും മണ്ണ് അമര്‍ത്തി തൈയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിലാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരാഴ്ച്ചത്തേക്ക് തണല്‍ കെടുക്കുന്നത് ശക്തമായ മഴയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ സഹായിക്കും. ഇതിനായി മരത്തിന്റെ ശിഖിരങ്ങളോ ഓലമടലോ ഉപയോഗിക്കാം. അപ്പോഴേക്കും പുതുവേരുകള്‍ വന്ന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ചെടിക്ക് കഴിയും, തുടര്‍ന്ന് തണല്‍ എടുത്തുമാറ്റം. വേനല്‍ക്കാലത്ത് തൈ നടുമ്പോഴും ഈ രീതി അവലംമ്പിക്കാം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുമ്പോള്‍ ബെഡ് ചെയ്ത അല്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ തഴെ വരെ മാത്രമേ മണ്ണ് ഇടാന്‍ പാടുള്ളു. മണ്ണ് കൂടുതല്‍ ഇട്ട് മൂടിയില്‍ ബെഡ് ചെയ്തതിന്റെ ഗുണങ്ങള്‍ കിട്ടുകയില്ലെന്ന് മാത്രമല്ല ചെടി പൂത്ത് കായ്ക്കാന്‍ വളരെ വര്‍ഷങ്ങള്‍ എടുക്കുകയും വലിയ വൃക്ഷമാകുകയും ചെയ്യും

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.