മൂന്നാം തവണയാണ് കൽപ്പറ്റ നഗരം കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിലാകുന്നത്.
82 പേർക്കാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പോസിറ്റീവായത്.
ഇതിൽ 21 പേരും കൽപ്പറ്റ സിന്ദൂർ ടെക്സ്റ്റ്സിൽ നിന്നു ഉള്ളവരാണ്. ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകളായ
പഞ്ചാബ് നാഷണൽ ബാങ്ക്, വനിതാ സെല്ലും അടച്ചിട്ടുണ്ട്. നിലവിൽ മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെ കഴിഞ്ഞ ദിവസം ഭാഗീകമായി അടച്ചിട്ടുണ്ടായിരുന്നു. നഗരത്തിൽ ഉറവിടം അറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നഗരം പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടയ്‌ന്മെന്റ് സോൺ പരിധിയിലായതൊടെ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താണ് സാധ്യത. പരിശോധനാഫലം നെഗറ്റീവ് ആകുന്നതു കൂടി, ഓരോ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണിയിൽ നിന്നും ഒഴിവാക്കുമെന്ന് ജില്ലാ കളക്ടർ ഇന്നലെ അറിയിച്ചിരുന്നു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും