പ്ലസ് ടൂ ക്ലാസില്‍ ഇനി ട്രാഫിക് നിയമങ്ങളും പഠിപ്പിക്കും; പാസായാല്‍ ലേണേഴ്‌സ് എടുക്കേണ്ടി വരില്ല.

പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം നാളുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. ഈ ആശയത്തെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാന്‍ പുസ്തകം തയ്യാറാക്കി പുറത്തിറക്കിയിരിക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ്.

18 വയസാണ് കേരളത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഭൂരിഭാഗം ആളുകലും ലൈസന്‍സ് എടുക്കാന്‍ എത്തുന്നത്. ഇത് പരിഗണിച്ചാണ് ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളില്‍ റോഡ് നിയമങ്ങളെ കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയില്‍ മോട്ടോര്‍ വാഹന നിയമങ്ങളും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ട്രാഫിക് നിയമങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കൈമാറി. ട്രാഫിക് നിയമങ്ങള്‍ പാഠ്യപദ്ധതയില്‍ ഉള്‍പ്പെടുത്തുന്ന സംവിധാനം രാജ്യത്ത് ഇതാദ്യമാണെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഈ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും മോട്ടോര്‍ വാഹന വകുപ്പ് സംവിധാനം ഒരുക്കും.

റോഡ് നിയമങ്ങള്‍, റോഡിലേയും മറ്റും മാര്‍ക്കിങ്ങുകള്‍, റോഡരികില്‍ നല്‍കിയിട്ടുള്ള സൈനുകള്‍ എന്നിവയും വാഹനാപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷ സംവിധാനങ്ങള്‍ തുടങ്ങി മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ടവയാണ് പാഠ്യപദ്ധതിയില്‍ പ്രധാനമായും നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ലൈസന്‍സ് എടക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സമഗ്രമായി പഠ്യഭാഗത്ത് ഒരുക്കിയിട്ടുണ്ട്.

ഈ പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഹയര്‍ സെക്കന്ററി പരീക്ഷ പസായി, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ളത് പോലെ പ്രത്യേകമായി ലേണേഴ്‌സ് ലൈസന്‍സ് എടുക്കേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്താന്‍ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍.

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി

കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവ ഇറങ്ങി.

കമ്പളക്കാട്:കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി. പുലർച്ചെ ഓട്ടോ ഡ്രൈവറാണ് കടുവയെ കണ്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 45 വാർഡ് പരിധിയിലാണ് കടുവയെ കണ്ടത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. Facebook

ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈന്‍ ഏതാണ്? ലിസ്റ്റില്‍ ഇടംപിടിച്ച് ഇന്‍ഡിഗോ‍!

എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2025. ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈനുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കൃത്യസമയത്ത് ടേക്ക്ഓഫ്

ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചു! ടിക്കറ്റ് ബുക്കിം​ഗിന് ഓഫറുമായി റെയിൽവേ, ചെയ്യേണ്ടത് ഇത്ര മാത്രം

ദില്ലി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന യാത്രാ മാര്‍ഗമാണ് ട്രെയിനുകൾ. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് വ്യത്യസ്ത തരം ആപ്പുകളായിരുന്നു യാത്രക്കാര്‍ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇവയെല്ലാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.