വാറന്റി കഴിഞ്ഞാൽ സ്‌ക്രീനിൽ പച്ച വര; ആശങ്കയിലായി ‘റിയൽമി’ ഉപയോക്താക്കൾ

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചയമുള്ള ചൈനീസ് ബ്രാൻഡാണ് റിയൽമി. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ 16 ശതമാനത്തിലേറെയും റിയൽമിയുടേതായിരുന്നു എന്നാണ് കണക്കുകൾ. ലോകത്ത് അതിവേഗതയിൽ 50 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റഴിച്ച ബ്രാൻഡാണ് തങ്ങളുടേതെന്നാണ് റിയൽമി അവകാശപ്പെടുന്നത്.

മിഡ്‌റേഞ്ച്, പ്രീമിയം വിഭാഗങ്ങളിൽ ഫോൺ വിൽപ്പന നടത്തുന്ന റിയൽമി, ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ 5ജി ഫോണിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ്. 2020-ൽ അവതരിപ്പിച്ച ‘എക്‌സ് 7 പ്രോ’ (X7 Pro) എന്ന മോഡലിന്റെ സ്‌ക്രീനിൽ പച്ച നിറത്തിലുള്ള വരകൾ പ്രത്യക്ഷപ്പെടുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നതോടെയാണിത്. ഒരു വർഷത്തെ വാറന്റി കാലാവധി കഴിഞ്ഞ ശേഷം സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തതിനു പിന്നാലെയാണ് എക്‌സ് 7 പ്രോ ഫോണുകളിൽ ഈ വിചിത്രമായ വരകൾ പ്രത്യക്ഷപ്പെടുന്നതെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തമായ ഒരു വിശദീകരണം കമ്പനി ഇനിയും നൽകിയിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോൺ എന്നവകാശപ്പെട്ട് റിയൽമി പുറത്തിറക്കിയ എക്‌സ് 7 പ്രോയ്ക്ക് 29,999 രൂപയാണ് വില. ഒരുവർഷം പിന്നിട്ട ഫോണുകളിൽ റിയൽമി യു.ഐ 3.0 അപ്‌ഡേറ്റു ചെയ്തു കഴിഞ്ഞാൽ സ്‌ക്രീനിൽ മധ്യത്തിലോ വശങ്ങളിലോ കുത്തനെയുള്ള വരകൾ പ്രത്യക്ഷപ്പെടുന്നു എന്നാണ് പരാതി. റിയൽ കമ്മ്യൂണിറ്റിയിലും ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും നിരവധി പേരാണ് ഈ പ്രശ്‌നം ഉന്നയിക്കുന്നത്. ഇതേ പ്രശ്‌നവുമായി നിരവധി പേർ തങ്ങളെ സമീപിക്കുന്നുണ്ടെന്ന് കോഴിക്കോട് കുതിരവട്ടം റോഡിലുള്ള റിയൽമി സർവീസ് സെന്റർ വ്യക്തമാക്കുന്നു.

സ്‌ക്രീനിന്റെ മധ്യത്തിലോ വശങ്ങളിലോ ആണ് നീളത്തിൽ പച്ചനിറത്തിലുള്ള വര പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾക്കുള്ളിൽ അടുത്തടുത്തായി വേറെയും വരകൾ പ്രത്യക്ഷപ്പെടും. വാറന്റി കാലാവധി കഴിഞ്ഞതിനാൽ, ഒറിജിനൽ ഡിസ്‌പ്ലേയ്ക്ക് 7000 രൂപയിലേറെ വിലവരുന്ന ഡിസ്‌പ്ലേ മാറ്റാൻ പല ഉപയോക്താക്കളും തയാറാവാറില്ല. 29,999 രൂപ വിലയുള്ള ഫോൺ ഒരു വർഷത്തിലേറെ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കേണ്ടി വരുന്നതിലെ അമർഷം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

വ്യാപകമായ പരാതി ഉയർന്നതോടെ ഈ മോഡലിന്റെ സ്‌ക്രീൻ വാറന്റി രണ്ടുവർഷമാക്കി ഉയർത്തിയതായി റിയൽമി അവകാശപ്പെടുന്നു. എന്നാൽ ഉപയോക്താക്കളെ ഇക്കാര്യം ഫോൺ വഴിയോ ഇ-മെയിൽ മുഖേനയോ അറിയിച്ചിട്ടില്ല. കസ്റ്റമർ കെയറിനെയോ സർവീസ് സെന്ററിനെയോ സമീപിക്കുമ്പോൾ മാത്രമാണ് ഇത്തരമൊരു ഓഫർ നിലവിലുണ്ടെന്ന് ഉപയോക്താക്കൾ അറിയുന്നത്. അതും കർശനമായ ഉപാധികളോടെയാണ് വാറന്റി നീട്ടിനൽകുന്നതും. ഒരു വർഷത്തിലേറെ ഉപയോഗിച്ച സ്‌ക്രീനിലോ ഫോണിന്റെ പുറകുവശത്തോ ചെറിയ പരിക്കുകൾ ഉണ്ടെങ്കിൽ പോലും ‘ഫിസിക്കൽ ഡാമേജ്’ എന്ന പേരിൽ വാറന്റി നിഷേധിക്കാനാണ് സർവീസ് സെന്ററുകൾക്ക് കിട്ടിയ നിർദേശം. വാറന്റി പ്രകാരം സ്ക്രീൻ മാറ്റിനൽകാമെന്നു പറഞ്ഞ് തിരിച്ചെടുത്ത ഫോണുകൾക്കു പോലും “വാട്ടർ ഡാമേജ്” എന്ന പേരിൽ സർവീസ് നിഷേധിച്ച അനുഭവം പലരും പങ്കുവെക്കുന്നു.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുമ്പോൾ സ്‌ക്രീൻ കേടാവുന്ന വിചിത്ര പ്രതിഭാസം റിയൽമിയുടെ മറ്റ് മോഡലുകളിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ   പ്രവേശനം തുടങ്ങി

തൃശ്ശിലേരിയിലെ ഗവ. മോഡൽ ഡിഗ്രി  കോളജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാല എഫ് വൈ യു ജി പി മൂന്നാം അലോട്ട്മെൻ്റ് പ്രകാരം അവസരം ലഭിച്ച വിദ്യാർത്ഥികളാണ് കോളജിൽ പ്രവേശനം നേടിയത്. 2025-2026 അധ്യയന വർഷം

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ  വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന പശ്ചാത്തല മേഖലയിൽ  സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  കാളിന്ദി പുഴക്ക് കുറുകെ  12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം  ഉദ്ഘാടനം

പേപ്പർ ബാഗ് ദിനം ആചരിച്ചു.

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.