ഓണ്‍ലൈന്‍ സെര്‍ച്ചിനിടെ യുവാവ് കണ്ടത് പ്രതീക്ഷിക്കാത്ത ഒരു കാഴ്ച

ഓണ്‍ലൈനില്‍ മസാജ് പാര്‍ലര്‍ തപ്പിയതായിരുന്നു ആ യുവാവ്. അതിനിടെ, അയാളുടെ കണ്ണില്‍ പെട്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച. ഒരു അശ്ലീല വെബ്‌സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍. മുംബൈ സ്വദേശിയായ യുവാവാണ് അവിചാരിതമായി അശ്ലീല സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ടു ഞെട്ടിയത്. തുടര്‍ന്ന് ഇയാളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളില്‍ നിന്നും യുവതികളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എടുത്ത് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വന്‍ റാക്കറ്റിനെ. സംഭവത്തില്‍ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈയിലെ ഖാര്‍ സ്വദേശിയായ 31-കാരനാണ് ഓണ്‍ലൈനില്‍ മസാജ് പാര്‍ലറിനായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ മറ്റൊരു അശ്ലീല വെബ്‌സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ടത്. ചിത്രങ്ങള്‍ കണ്ട ഉടന്‍ തന്നെ അയാള്‍ ഭാര്യയോടും സഹോദരിയോടും ഇതേക്കുറിച്ച് തിരക്കി. എന്നാല്‍ തങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ആ ചിത്രങ്ങള്‍ തങ്ങള്‍ ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു എന്നും ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് ആ യുവതികളെ തനിക്ക് നേരിട്ട് കാണണമെന്നും ബിസിനസ് ഉറപ്പിക്കാം എന്നും അറിയിച്ചുകൊണ്ട് വെബ്‌സൈറ്റില്‍ കണ്ട നമ്പറില്‍ യുവാവ് ബന്ധപ്പെട്ടു. അയാള്‍ക്ക് ഫോണിലൂടെ മറുപടി നല്‍കിയത് മറ്റൊരു സ്ത്രീയായിരുന്നു. ഖാര്‍ വെസ്റ്റിലെ ഒരു ഹോട്ടലില്‍ വന്നാല്‍ നേരില്‍ കാണാമെന്ന് സ്ത്രീ യുവാവിന് മറുപടി നല്‍കി.
ഹോട്ടലില്‍ എത്തിയ സ്ത്രീയോട് യുവാവ് തന്റെ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ അങ്ങനെ അശ്ലീല വെബ്‌സൈറ്റില്‍ എത്തി എന്ന് ചോദിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ആ സ്ത്രീ ഹോട്ടലില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അവരെ കീഴ്‌പ്പെടുത്തിയ യുവാവ് അവരുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയും സംഭവിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രേഷ്മ യാദവ് എന്നാണ് ആ സ്ത്രീയുടെ പേരെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് സുന്ദരികളായി യുവതികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദം കൂടാതെ എടുത്ത് അശ്ലീല വെബ്‌സൈറ്റുകളിലും ഓണ്‍ലൈന്‍ മസാജ് പാര്‍ലര്‍ സൈറ്റുകളിലും പോസ്റ്റ് ചെയ്യുന്ന സംഘത്തില്‍ പെട്ട ആളാണ് യുവതിയെന്നും കണ്ടെത്തി. ഇത്തരത്തില്‍ സുന്ദരികളായ യുവതികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ആണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

രേഷ്മ യാദവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. രേഷ്മ യാദവുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും തിരയുകയാണെന്ന് പൊലീസ് അറിയിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.