കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കുന്നില്ല എന്നത് വിഷാദരോഗത്തിന് കാരണമായി: ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി ഇരുപതാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.

കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന നിരാശയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്. കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്. എന്നാല്‍ ശാരീരിക കാരണങ്ങള്‍ മൂലം കുഞ്ഞിനെ മുലയൂട്ടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വിഷാദത്തിലേക്ക് വീണുപോയ കരീസ്മ രണ്ട് തവണ കാനഡയില്‍ വച്ചുതന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ സമയത്തിന് ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിച്ചതുകൊണ്ട് അന്നെല്ലാം ജീവന്‍ സുരക്ഷിതമായെന്നും തുടര്‍ന്ന് അവിടെ മനഃശാസ്ത്ര വിദഗ്ധരുടെ ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
മെച്ചപ്പെട്ട ചികിത്സയും പരിചരണവും നല്‍കാമെന്ന ആഗ്രഹത്തില്‍ കരീസ്മയുടെ അച്ഛനും അമ്മയും അവരെ നാട്ടിലേക്ക് എത്തിച്ചു. ചെന്നൈ സ്വദേശികളായ ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി ബെംഗ്‌ളൂറിലാണ് താമസിക്കുന്നത്. ഇവിടെയെത്തിയ ശേഷവും കരീസ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രേ. എന്നാല്‍ അപ്പോഴും മറ്റുള്ളവര്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഇതോടെ ദിവസങ്ങളോളം ഇവര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. ശേഷം നവംബറിലാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ 19-ാം നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്ന് മുടിയുണക്കിയിട്ട് വരാമെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് കരീസ്മ പുറത്തിറങ്ങിയത്. ഏറെ നേരമായിട്ടും മകളെ കാണാതായതോടെ ഇവര്‍ അന്വേഷിച്ചപ്പോഴാണ് മുകളില്‍ നിന്ന് താഴേക്ക് ചാടിയ വിവരം അറിയുന്നത്. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചിരുന്നു.

മാസങ്ങളോളം വിഷാദത്തോട് പോരാടിയ ശേഷം അത് അവളുടെ ജീവനെടുക്കുന്ന സാഹചര്യത്തിലെത്തിയെന്നാണ് പൊലീസിന് കരീസ്മയുടെ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു സഹോദരന്‍ കൂടിയുണ്ട് കരീസ്മയ്ക്ക്. ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമാണ് ഇന്‍ഡ്യ എന്നുള്ളതിനാല്‍ ഈ അടുത്ത കാലത്ത് മാനസികാരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും പ്രത്യേകിച്ച്‌ വിഷാദരോഗത്തെ കുറിച്ചും ഏറെ ചര്‍ചകളുയര്‍ന്ന് വന്നിരുന്നു. ഇക്കൂട്ടത്തില്‍ പോസ്റ്റ് പാര്‍ടം ഡിപ്രഷന്‍ അഥവാ പ്രസവത്തിന് ശേഷം സ്ത്രീകളെ ബാധിക്കുന്ന വിഷാദത്തെ കുറിച്ചും ഒരുപാട് ചര്‍ചകളുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത്തര അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഇതേക്കുറിച്ച്‌ വിശദമായി സംസാരിക്കുകയും ചെയ്ത സ്ത്രീകളും മനഃശാസ്ത്ര വിദഗ്ധരും ഏറെയാണ്.

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി

പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ

വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ്

നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്! ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. ഒക്ടോബർ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിന്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിന്റെ നിരോധിച്ച 40 നോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 28000

ധ്യാനപ്രസംഗകരായ ദമ്പതിമാർക്കിടയിൽ വില്ലൻ ആയത് സാമ്പത്തിക തർക്കങ്ങളും പ്രൊഫഷണൽ ഈഗോയും; ജിജി മാരിയോ പ്രശ്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ധ്യാന പ്രസംഗകരായ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നമായത് സാമ്ബത്തിക തർക്കവും ഈഗോയും. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകല്‍ച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച്‌ ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം തുടങ്ങിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.