ബസ്സും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്. കാര്‍ യാത്രികരായ, തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. പ്രൊഫസര്‍ വിന്‍സെന്റ് (64), ഭാര്യ മേരി (60), സഹോദരന്‍ തോമസ് (60), സഹോദരീ ഭര്‍ത്താവ് ജോസഫ് (60) എന്നിവരാണ് മരിച്ചത്.
എല്‍ത്തുരുത്ത് സ്വദേശികളാണ് ഇവര്‍. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങു കഴിഞ്ഞു മടങ്ങുമ്ബോഴാണ് അപകടം.രണ്ടുപേരുടെ മൃതദേഹം തൃശൂര്‍ അശ്വിനി ആശൂപത്രിയിലും രണ്ടു പേരുടേത് ജനറല്‍ ആശൂപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി
പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു.







