ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഹാര്‍ദിക് ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിക്കുകയായിരുന്നു.
സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം ഉണ്ടാകുമ്പോഴാണ് അയൂബ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്. ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് അയൂബ് റണ്‍സൊന്നുമെടുക്കാതെ കൂടാരം കയറുന്നത്. ഒമാനെതിരായ പാകിസ്താന്റെ മത്സരത്തിലും അയൂബ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയിരുന്നു. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് നിറയുന്നത്.

സൈനികരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ചു; പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ
അഹമ്മദാബാദ്: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബീഹാർ സ്വദേശി അജയ് കുമാർ സിംഗ് (47), ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35 എന്നിവരാണ് അറസ്റ്റിലായത്. അജയ് കുമാർ സിംഗിനെ ഗോവയിൽ







