എടിഎമ്മില്‍ നിന്ന് പണം കിട്ടിയില്ലേ, ദിവസവും നൂറു രൂപ നഷ്ടപരിഹാരം ചോദിക്കാം…!

മുംബൈ: ഇപ്പോള്‍ എടിഎം മെഷിനുകള്‍ ഉപയോഗിക്കാത്തവര്‍ അധികമുണ്ടാകില്ല. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ പണം കിട്ടാത്ത സാഹചര്യങ്ങളും നിരവധി. അതിലേറെ പുലിവാലു പിടിക്കുക, അക്കൗണ്ടില്‍ നിന്ന് പണം പോകുകയും അതു കൈയില്‍ കിട്ടാതെ വരികയും ചെയ്യുമ്പോഴാണ്. അക്കൗണ്ടില്‍ നിന്ന് പണം പോയ സന്ദേശം കിട്ടുന്നതോടെ നമ്മള്‍ പരിഭ്രാന്തരാകുകയും ചെയ്യും.

അക്കൗണ്ടില്‍ നിന്നു പോയ, കൈയില്‍ കിട്ടാത്ത കാശിന് ഇനി എന്തു ചെയ്യും? എടിഎം മെഷിനുകള്‍ ഇങ്ങനെ ചതിച്ചാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. കേന്ദ്രബാങ്കിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഈ പണം ഏഴു ദിവസം കഴിഞ്ഞിട്ടും സ്വന്തം അക്കൗണ്ടില്‍ തിരികെ എത്തിയില്ലെങ്കില്‍ ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്‍ഹനാണ്.

ചില്ലറയല്ല നഷ്ടപരിഹാരം, ദിവസവും നൂറു രൂപ വച്ചാണ് ബാങ്ക് ഉപഭോക്താവിന് നല്‍കേണ്ടത്.

ഇതിനായി എന്തു ചെയ്യണം?

പരാജയപ്പെട്ട എടിഎം വിനിയമത്തെ കുറിച്ച് ബാങ്കില്‍ പരാതി നല്‍കണം. പരാതി കിട്ടി ഏഴു ദിവസത്തിന് അകം പരിഹരിക്കണം. ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ നിക്ഷേപിക്കണം

ഏഴു ദിവസത്തിനു ശേഷവും പരാതിയില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ദിവസവും നൂറു രൂപ വച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം.

വിനിമയം നടത്തി 30 ദിവസത്തിനുള്ളില്‍ പരാതി നല്‍കണം. അല്ലാത്ത പരാതികള്‍ പരിഗണിക്കില്ല.

അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ ആണ് പരാതി നല്‍കേണ്ടത്. 30 ദിവസവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിങ് ഒംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍ബിഐ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം വഴി പരാതിയും നല്‍കാം

പണം പിന്‍വലിച്ചിട്ടും കൈയില്‍ കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം. വിഷയം ബോധിപ്പിക്കുകയും ചെയ്യാം. പരിഹരിച്ചില്ലെങ്കില്‍ മാത്രമേ ബാങ്കില്‍ പരാതി നല്‍കേണ്ടതുള്ളൂ.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.