2022-ൽ സംസ്ഥാനത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായത് 56 സർക്കാർ ഉദ്യോഗസ്ഥർ; വിജിലൻസിന് റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് കേസുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്. ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്ത വർഷമായി മാറിയിരിക്കുകയാണ് 2022. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് 47 കൈക്കൂലി കേസുകളാണ് വിജിലൻസ് പിടികൂടിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പുകളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

14 കേസുകൾ വീതമാണ് രണ്ടു വകുപ്പുകളിൽ നിന്നുമായി രജിസ്റ്റർ ചെയ്തത്. കൂടാതെ ആരോഗ്യവകുപ്പിൽ ഏഴ് കേസുകളും രജിസ്ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളും ആണുള്ളത്. ജല അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പിലും രണ്ട് കേസുകളും പോലീസ്, സിവിൽ സപ്ലൈസ്, കെഎസ്ഇബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോ കേസുകൾ വീതവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിജിലൻസ് ഡയറക്ടർ എഡിജിപി മനോജ് എബ്രഹാം പുറത്തുവിട്ട വിജിലൻസിന്റെ വാർഷിക സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ തെക്കൻ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കൻ കേരളത്തിൽ 13 കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എന്നാൽ 2021-ൽ 30 കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്.
2022-ൽ ആകട്ടെ 56 സർക്കാർ ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തുനിന്ന് തന്നെ വിജിലൻസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ഒരു വർഷം വിജിലൻസിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഓഫീസുകളിലായി നടന്നത് 1,715 റെയ്ഡുകൾ ആണ്. പ്രതിദിനം ശരാശരി 4.7 കേസുകൾ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് വിജിലൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണക്കുകളാണ്.
മോട്ടോർ വാഹനം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ഹയർസെക്കൻഡറി, ആരോഗ്യം, രജിസ്‌ട്രേഷൻ, റവന്യൂ, പൊതുമരാമത്ത്, പൊതുവിതരണം എന്നീ വകുപ്പുകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓപ്പറേഷന്‍ നിര്‍മ്മാണ്‍, ഓപ്പറേഷന്‍ ട്രൂ ഹൗസ് എന്നീ പേരുകളിലായിരുന്നു പരിശോധന നടത്തിയിരുന്നത്. ഓപ്പറേഷന്‍ ഓവര്‍ലോഡ്, ഓപ്പറേഷന്‍ ജാസൂസ് എന്നീ പേരുകളിലായിരുന്നു മോട്ടോർ വാഹന വകുപ്പിൽ പരിശോധന.

ആരോഗ്യവകുപ്പിലെ പരിശോധനകള്‍ ഓപ്പറേഷന്‍ ഗുണവക്ത എന്ന പേരിലും പൊതു വിദ്യാഭ്യാസ വകുപ്പിലെ പരിശോധന ഓപ്പറേഷന്‍ ജ്യോതി എന്ന പേരിലുമാണ് വിജിലൻസ് നടത്തിയത്. കൂടാതെ കഴിഞ്ഞ വർഷം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടൈ ശിക്ഷാ നിരക്കിലും വർധനവുണ്ടായി.ഈ കാലയളവില്‍ 75 പേരാണ് അഴിമതി ആരോപണങ്ങളില്‍ ശിക്ഷിക്കപ്പെട്ടത്. ഇത് അഴിമതി വിരുദ്ധ ഏജൻസിയുടെ റെക്കോർഡ് നേട്ടമാണ്.

കൂടാതെ 2022ൽ 88 കേസുകളിൽ വിജിലൻസ് അന്വേഷണവും 116 കേസുകളിൽ രഹസ്യാന്വേഷണവും നടന്നു. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അതത് കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 അഴിമതിക്കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വീണ്ടും തലപൊക്കി പ്ലാസ്റ്റിക്

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകള്‍ വീണ്ടും തലപൊക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികള്‍ ശക്തമാക്കുമ്പോഴും വിപണിയില്‍ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും

മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല, പോലീസ് പിടിച്ചാല്‍ യാത്ര മുടങ്ങും. മദ്യപരെ പിടിക്കാൻ ഓപ്പറേഷൻ രക്ഷിത രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ ഭാഗമായി നടക്കുന്ന കർശന പരിശോധനയെത്തുടർന്ന് കേരളാ പോലീസും, ആർപിഎഫും സംയക്തമായി

വിനോദയാത്ര ;മുന്‍കൂട്ടി അറിയിക്കണമെന്ന് എംവിഡി

സ്‌കൂളില്‍നിന്നോ കോളേജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.