‘കൂടുതൽ കടമെടുക്കാൻ സമ്മതിക്കണം’: സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കേന്ദ്രത്തിനു കേരളം കത്തെഴുതും

തിരുവനന്തപുരം: സർക്കാരിനു കീഴിലെ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ‌ എടുക്കുന്ന വായ്പ സർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തരുതെന്നും ഇതുവഴി കൂടുതൽ കടമെടുക്കാൻ കേരളത്തിന് സൗകര്യമൊരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദൈനംദിനം ചെലവിനു പോലും പണം കണ്ടെത്താൻ കഴിയാത്ത തരത്തിൽ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുമെന്ന ആശങ്ക കണക്കിലെടുത്താണ് പരമാവധി തുക സമാഹരിക്കുന്നതിനു കേന്ദ്രത്തെ സമീപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കത്തയയ്ക്കും.

2017 ന് മുൻപ് സംസ്ഥാന സർക്കാർ നേരിട്ട് റിസർവ് ബാങ്ക് വഴി എടുക്കുന്ന കടം മാത്രമാണ് സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കിയിരുന്നത്. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവർക്കു നിശ്ചയിച്ചു നൽകിയ സംസ്ഥാന നികുതി, സെസ് തുടങ്ങിയവ വഴിയോ സ്വീകരിക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ തന്നെ കടമെടുപ്പായി പരിഗണിക്കുമെന്ന് 2017 ൽ കേന്ദ്രം വ്യവസ്ഥ കൊണ്ടുവന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3) പ്രയോഗിച്ചായിരുന്നു ഇൗ നടപടി. സംസ്ഥാനത്തിന്റെ കടമെടുപ്പിനു മേൽ കേന്ദ്രത്തിനുള്ള അധികാരം നിർവചിക്കുന്നതാണ് ഇൗ അനുച്ഛേദം.
2017 ൽ കൊണ്ടുവന്ന വ്യവസ്ഥ ഇൗ സാമ്പത്തിക വർഷം മുതലാണ് കേന്ദ്രം പ്രയോഗിച്ചു തുടങ്ങിയത്. ഇതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് തുകയിൽ 24,638 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. റവന്യു കമ്മി ഗ്രാന്റ്, കേന്ദ്ര നികുതി വിഹിതം എന്നിവ വർധിപ്പിക്കണമെന്നും ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും കത്തിൽ കേരളം ആവശ്യപ്പെടും. ഇതേ ആവശ്യങ്ങളുന്നയിച്ച് 2 മാസം മുൻപ് കേന്ദ്രമന്ത്രി നിർമല സീതാരാമന് മന്ത്രി കെ.എൻ.ബാലഗോപാൽ നേരിട്ടു കത്തു നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് കേന്ദ്ര നിലപാടെന്നും മന്ത്രിസഭ വിലയിരുത്തി.

വീണ്ടും തലപൊക്കി പ്ലാസ്റ്റിക്

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകള്‍ വീണ്ടും തലപൊക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികള്‍ ശക്തമാക്കുമ്പോഴും വിപണിയില്‍ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും

മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല, പോലീസ് പിടിച്ചാല്‍ യാത്ര മുടങ്ങും. മദ്യപരെ പിടിക്കാൻ ഓപ്പറേഷൻ രക്ഷിത രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ ഭാഗമായി നടക്കുന്ന കർശന പരിശോധനയെത്തുടർന്ന് കേരളാ പോലീസും, ആർപിഎഫും സംയക്തമായി

വിനോദയാത്ര ;മുന്‍കൂട്ടി അറിയിക്കണമെന്ന് എംവിഡി

സ്‌കൂളില്‍നിന്നോ കോളേജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.