ഉമ്രാന്‍ മാലിക്ക് എറിഞ്ഞത് വേഗമേറിയ പന്തോ?, ആശയക്കുഴപ്പം തുടരുന്നു; റെക്കോര്‍ഡ് നഷ്ടമായേക്കും

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ വേഗമേറിയ പന്തില്‍ ആശയക്കുഴപ്പം. ഇന്നലെ ശ്രീലങ്കക്കെതിരെ 156 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളറുടെ വേഗമേറിയ പന്തെറിഞ്ഞ് തന്‍റെ തന്നെ റെക്കോര്‍ഡ് തിരുത്തിയിരുന്നു. പവര്‍ പ്ലേക്ക് ശേഷം പന്തെറിയാനെത്തിയ ഉമ്രാന്‍ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പതിനാലാം ഓവറില്‍ ചരിത് അസലങ്കക്കെതിരെ ആയിരുന്നു156 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ്.

മത്സരത്തിന്‍റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി കമന്‍ററിയുള്ള സംപ്രേഷണത്തില്‍ പന്തിന്‍റെ വേഗം 156 എന്നാണ് സ്പീഡ് ഗണ്ണില്‍ രേഖപ്പെടുത്തിയതെന്ന് സ്ക്രീനില്‍ കാണിച്ചു. എന്നാല്‍ മത്സരത്തിന്‍റെ ഇംഗ്ലീഷ് കമന്‍ററിയുള്ള സംപ്രേഷണത്തില്‍ ഇതേ പന്തിന്‍റെ വേഗമായി സ്ക്രീനില്‍ കാണിച്ചതാകട്ടെ 145.7 മാത്രമാണ്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണം. സ്പീഡ് ഗണ്ണില്‍ രേഖപ്പെടുത്തിയ പന്തിന്‍റെ യഥാര്‍ത്ഥ വേഗമല്ല സ്ക്രീനില്‍ കാണിച്ചതെന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നത്.
അങ്ങനെ വന്നാല്‍ വേഗമേറിയ പന്തെന്ന റെക്കോര്‍ഡ് ഉമ്രാന്‍റെ ഇന്നലത്തെ പന്തിന് നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടി20 ക്രിക്കറ്റില്‍ 155 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഉമ്രാന്‍ ടി20 ക്രിക്കറ്റിലെ ഇന്ത്യക്കാരന്‍റെ വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഏകദിനത്തിലും ടി20യിലും ഐപിഎല്ലിലും ഇന്ത്യക്കാരന്‍റെ വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡ് ഉമ്രാന്‍റെ പേരിലായി.മുംബൈ ഇന്ത്യന്‍സിനെിരെ എറിഞ്ഞ 157 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്താണ് ഐപിഎല്ലില്‍ ഉമ്രാന്‍റെ വേഗമേറിയ പന്ത്.
ശ്രീലങ്കക്കെതിരെ എട്ടോവര്‍ പന്തെറിഞ്ഞ ഉമ്രാന്‍ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത് ഉമ്രാനാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിനങ്ങളിലും ഉമ്രാന്‍ മുന്നിലെത്തുമെന്നാണ് കരുതുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.