നിരത്ത് കാക്കാന്‍ നിര്‍മിത ബുദ്ധി; ബെംഗളൂരു-മൈസൂരു പാതയിലെ വാഹനങ്ങളെല്ലാം യന്തിരന്റെ നിരീക്ഷണത്തില്‍; ഉടന്‍ തന്നെ ശിക്ഷയും രക്ഷയും; രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി ബെംഗളൂരു-മൈസൂരു ദേശീയപാതയില്‍ (എന്‍എച്ച് 275) നിര്‍മിത ബുദ്ധി (എഐ)സംവിധാനം നടപ്പാക്കാന്‍ ദേശീയപാത അതോറിറ്റി. അപകടങ്ങളും ഗതാഗതലംഘനങ്ങളും കുറയ്ക്കാനാണ് നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നത്.

ഇന്റലിജന്റ് ഹൈവേ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐഎച്ച്‌ഐടിഎംഎസ്) ആണു എഐ സംവിധാനം സജ്ജമാകുന്നത്. അപകടങ്ങളും ഗതാഗത ലംഘനങ്ങളും തല്‍സമയം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സ് സേവനദാതാക്കളെയും അറിയിക്കാന്‍ ഇതിലൂടെ കഴിയും.

അപകടങ്ങള്‍ ഉണ്ടായാല്‍ കാലതാമസമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വിലയ ഗുണം. റോഡുകളിലെ കുഴികള്‍, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനും കഴിയും. ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ ഓരോ അരകിലോമീറ്ററിലും സിസിടിവി ക്യാമറകള്‍ ഉണ്ടാകും. കേന്ദ്രീകൃത കമാന്‍ഡ് സെന്ററില്‍ ഉടന്‍ തന്നെ വിവരങ്ങള്‍ ലഭ്യമാകും. ലെയ്ന്‍ തെറ്റിച്ചുള്ള ഓട്ടം, വേഗപരിധി, യു ടേണ്‍, വണ്‍വേ എന്നിവ തെറ്റിക്കല്‍ തുടങ്ങിയവ കണ്ടെത്തുന്നതിനൊപ്പം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും സാധിക്കും.
ബെംഗളൂരു-മൈസൂരു പാതയിലെ രണ്ടുടോള്‍ ബൂത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാന്‍ ആപ്പ് അധിഷ്ഠിത സംവിധാനവും ഉണ്ടാവും. കമാന്‍ഡ് സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് വാഹനങ്ങളെ വേഗത്തില്‍ കടത്തിവിടും. 118കിലോമീറ്റര്‍ പാതയില്‍ ശ്രീരംഗപട്ടണയിലും രാമനഗര ബിഡദിയിലുമാണ് ടോള്‍ ബൂത്തുകള്‍.

പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഉദ്ഘാടനത്തിന് മുന്നേ ബെംഗളൂരു-മൈസൂരു ദേശീയപാത (എന്‍ എച്ച് 275) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തിട്ടുണ്ട്. അറ്റകുറ്റപണികള്‍ അടക്കം പൂര്‍ത്തിയായ പാതയുടെ 90 ശതമാനം ഭാഗമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ കേരള, കര്‍ണാടക ആര്‍ടിസികള്‍ മണിക്കൂറുകളാണ് ലാഭിക്കുന്നത്.

ഗതാഗതക്കുരുക്കില്‍ പെട്ട് പകല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ബസുകള്‍ മണിക്കൂറുകള്‍ വൈകുന്നത് പതിവായിരുന്നു. ദേശീയപാതയിലെ 6 വരിയായാണ് വികസിപ്പിച്ചത്. ഇതിനൊപ്പം 4 വരി സര്‍വീസ് റോഡുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലെ ബൈപാസ് റോഡുകള്‍ കൂടി തുറന്നതോടെ നഗരങ്ങളിലെ തിരക്കില്‍പെടാതെ വേഗത്തില്‍ എത്താന്‍ സാധിക്കുന്നുണ്ട്.

മലബാര്‍ മേഖലയിലേക്കും തെക്കന്‍ കേരളത്തിലേക്ക് വയനാട്, ഗൂഡല്ലൂര്‍ വഴിയുള്ള ബസ് സര്‍വീസുകളും ബെംഗളൂരു-മൈസൂരു പാതയിലൂടെയാണ് കടന്നുപോകുന്നത്. 117 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലൂടെ പൂര്‍ണതോതില്‍ ഗതാഗതം അനുവദിക്കുന്നതോടെ ഇരു നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം ഒരു മണിക്കൂര്‍ 10 മിനിറ്റ് വരെ മതിയാകുമെന്നാണു കഴിഞ്ഞ ആഴ്ച റോഡിന്റെ പരിശോധനയ്ക്കെത്തിയ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. നിലവില്‍ ബെംഗളൂരുവിലെ കെങ്കേരി മുതല്‍ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്.

രാവിലെ എത്തുന്ന ബസുകള്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നേരത്തെ എത്തുന്നുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വെബ്സൈറ്റില്‍ ബസുകളുടെ സമയക്രമം ഉള്‍പ്പെടെ മാറ്റുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. ടോള്‍ പിരിവ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്ന് കേരള ആര്‍ടിസി ബെംഗളൂരു കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

മൈസൂരുബെംഗളൂരു 10 വരി ദേശീയപാതയില്‍ മണ്ഡ്യ നിദ്ദഘട്ട മുതല്‍ ബെംഗളൂരു വരെയുള്ള 56 കിലോമീറ്ററാണ് തുറന്നുകൊടുത്തത്. മൈസൂരുവില്‍ നിന്ന് ബെംഗളൂരു ഭാഗത്തേക്കുള്ള റോഡാണു തുറന്നത്. ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള റോഡ് അടുത്ത മാസം ഗതാഗത യോഗ്യമാകുമെന്ന് ദേശീയ പാത അതോറിറ്റി (എന്‍എച്ച്എഐ) പ്രോജക്ട് ഡയറക്ടര്‍ ശ്രീധര്‍ പറഞ്ഞു. സര്‍വീസ് റോഡുകളുടെ നിര്‍മാണം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും.

117 കിലോമീറ്റര്‍ റോഡ് 2 ഘട്ടങ്ങളിലായാണ് സജ്ജമാക്കുക. കെങ്കേരി മുതല്‍ നിദ്ദഘട്ട വരെയുള്ള ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായി. നിദ്ദഘട്ട മുതല്‍ മൈസൂരു റിങ് റോഡ് ജംക്ഷന്‍ വരെയുള്ള 61.4 കിലോമീറ്റര്‍ ദസറയ്ക്ക് മുന്‍പ് തീര്‍ക്കും. രാജരാജേശ്വരിനഗര്‍ മെഡിക്കല്‍ കോളജ് മുതല്‍ കുമ്പളഗോഡ് വരെയുള്ള 4.5 കിലോമീറ്റര്‍ മേല്‍പാലം തയാറായി. രാമഗനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളില്‍ ബൈപാസ് റോഡുകളും നിര്‍മിച്ചു. പാത പൂര്‍ണമായി തുറന്നുകൊടുക്കുന്നതോടെ ബെംഗളൂരു മൈസൂരു യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങും.

ബെംഗളൂരു മൈസൂരു യാത്രാസമയം കുറയുന്നതിന് പുറമെ കേരളത്തിന്റെ വടക്കന്‍മേഖലയിലുള്ളവര്‍ക്കും പാത ഗുണകരമാകും. . വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ബെംഗളൂരുവിലെത്താന്‍ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്. കൂടാതെ ഗൂഡല്ലൂര്‍ വഴി ഊട്ടി, നിലമ്പൂര്‍, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഈ പാതയെയാണ് ആശ്രയിക്കുന്നത്. കൊല്ലേഗല്‍കോഴിക്കോട് ദേശീയപാത (766) യിലേക്ക് മൈസൂരുവില്‍ നിന്ന് റിങ് റോഡ് വഴി പ്രവേശിക്കാനും സാധിക്കും.

തപാല്‍ ജീവനക്കാരെ ആദരിച്ചു.

മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും

കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ സൂചന സത്യാഗ്രഹ സമരം

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക. ഇരകൾക്ക്

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഒക്ടോബർ 13 തിങ്കളാഴ്ച്‌ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മൈലാടുംകുന്ന്, പുളിഞ്ഞാൽ വെള്ളമുണ്ട റോഡ്, കല്ലോടി കുഴുപ്പിൽ കവല റോഡ്, എട്ടേനാൽ ഒഴുക്കമൂല

മീനങ്ങാടിയിലും ബത്തേരിയിലും യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി

കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തുല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.