ബ്രെഡ്മേക്കറിനുള്ളിൽ ഒളിപ്പിച്ചത് 75 ലക്ഷത്തിലേറെ രൂപയുടെ സ്വർണം; കാസർകോട് റെയിൽവേ സ്റ്റേഷനിൽ യുവാവ് പിടിയിൽ

കാസർകോട് ∙ ദുബായിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് വരികയായിരുന്ന യുവാവിൽ നിന്നു 75 ലക്ഷത്തിലേറെ രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ചെങ്കള സിറ്റിസൺ നഗർ ഫായിസ് ക്വാട്ടേജിലെ പി.എം.മുഹമ്മദ് ഫായിസ്(33)നെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.

ഇയാളിൽ നിന്നു 1.3 കിലോ സ്വർണം കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണു പിടികൂടിയത്.ദുബായിൽ നിന്ന്‌ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഫായിസ്‌ ഏറനാട്‌ എക്‌സ്‌പ്രസിലാണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 4.30 ഓടെ കാസർകോട്‌ എത്തിയത്‌.

കൈവശുണ്ടായിരുന്ന കാർഡ്‌ബോർഡ്‌ പെട്ടിയുമായി സ്‌റ്റേഷന്റെ പിറകിലൂടെ പോകാൻ ശ്രമിക്കവേ കസ്റ്റംസ് സംഘം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. സ്വർണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയതായിരുന്നു ഇവർ. കാർഡ്‌ബോർഡ്‌ പെട്ടിയിലുണ്ടായിരുന്ന ബ്രെഡ്‌മേക്കറിന്റെ അടിത്തട്ടിലുള്ള ഭാഗത്ത്‌ സ്വർണം ഉരുക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ബ്രെഡ്‌മേക്കറിന്റെ പലഭാഗങ്ങളും ഒന്നൊന്നായി പൊളിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ അതിവിദഗ്‌ധമായി സ്വർണം ഒളിപ്പിച്ച ഭാഗം കണ്ടെത്താനായത്‌. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എല്ലാവിധ പരിശോധന കഴിഞ്ഞാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്കു എത്തുകയും അവിടെ നിന്നു ട്രെയിനിൽ കാസർകോട്ടേക്കും എത്തിയത്. സൂപ്രണ്ടിനെ കൂടാതെ കെ ആനന്ദ, കെ ചന്ദ്രശേഖര, എം വിശ്വനാഥ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു..

കടത്ത് വിദഗ്ധമായി

അതിവിദഗ്ധമായിട്ടായിരുന്നു പി.എം.മുഹമ്മദ് ഫയാസിന്റെ കടത്തെന്നു കസ്റ്റംസ് അധികൃതർ. ദുബായി‍ൽ നിന്നു പ്രത്യേക സംഘമാണ് സ്വർണം കടത്താൻ ആവശ്യമായ സൂത്രങ്ങളും സൗകര്യങ്ങളും ചെയ്തു നൽകിയത്. വിവിധയിടങ്ങളിൽ പരിശോധന കഴിഞ്ഞാണ് പ്രതി 75 ലക്ഷത്തിലേറെ രൂപയുടെ സ്വർണവുമായി കാസർകോടെത്തിയത്.

ജില്ലയിലെ ഒരാൾക്കു നൽകാനായിരുന്നു സ്വർണം. എന്നാൽ സ്വർണം കൈമാറേണ്ട വ്യക്തിയുടെ പേരു പ്രതി വെളിപ്പെടുത്തിയില്ല. സ്വർണം ഭദ്രമായി കൈമാറിയാൽ അതിന്റെ കമ്മിഷൻ അന്നേരം നൽകുന്നതാണ് രീതി. എന്നാൽ കൈമാറാൻ മണിക്കൂർ മാത്രം ബാക്കിയിരിക്കെ സ്വർണം പിടികൂടിയതിന്റെ പിന്നിൽ ഒറ്റുക്കാർ ആണെന്നാണു സംശയം.

കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ 32 കിലോ കള്ളക്കടത്ത്‌ സ്വർണമാണ്‌ കാസർകോട്‌ കസ്‌റ്റംസ്‌ പിടികൂടിയത്‌. ഇതിനു 18 കോടിയോളം വിലവരും. ഇത്രയും വർഷത്തിനുള്ളിൽ 9 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടള്ളത്. ഇതിൽ 15 കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ 4 പേർക്ക് 12 കോടി രൂപയാണ് പിഴ അടയ്ക്കാൻ നിർദേശിച്ചത്.

ഇതിനുപുറമേ 15 കിലോ സ്വർണത്തിന്റെ വിലയായ 8 കോടിയോളം രൂപ സർക്കാർ കണ്ടെടുത്തിട്ടുണ്ട്. കടത്തിലൂടെ പിടികൂടുന്ന സ്വർണം എല്ലാം സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്യുന്നത്. ഇതിനു പുറമേ കടത്തുക്കാരിൽ വൻ പിഴ ഉൾപ്പെടെയുള്ളവയാണ് ഈടാക്കുന്നത്. പിഴ അടച്ചില്ലെങ്കിൽആ വ്യക്തികളുടെ മുഴുവൻ സ്വത്തുക്കളും കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു.എന്നാൽ നികുതി വെട്ടിച്ച് കടത്തുന്ന സ്വർണം ജിഎസ്ടി, പൊലീസ് എന്നീ വകുപ്പുകൾ പിടികൂടിയാൽ ആവശ്യമായ രേഖകളും പിഴയും അടച്ചാൽ സ്വർണം വിട്ടു കൊടുക്കുകയാണ് പതിവ്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി

കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ

വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാടന്‍കൊല്ലി പ്രദേശത്ത് നാളെ (ജനുവരി 15) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വിതരണം, സ്ഥാപിക്കല്‍, പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള നിര്‍മാതാക്കള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 26 ന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.