മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ

ഓരോ സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്നവർക്കും അവരവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. പുറമേനിന്ന് കാഴ്ചക്കാരായി നോക്കുമ്പോൾ അവയിൽ പലതും വിചിത്രമായി അനുഭവപ്പെടാം എങ്കിലും ആ സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. അവരുടെ ജീവിതത്തിൻറെ ഭാഗം തന്നെയാണ്. തെക്കേ അമേരിക്കയിലെ യാനോമാമി ഗോത്രവിഭാഗങ്ങൾക്കിടയിൽ അത്തരത്തിലൊരു വിചിത്രമായ ശവസംസ്കാര ചടങ്ങുണ്ട്, എൻഡോകാനിബാലിസം എന്നാണ് ഇത് അറിയപ്പെടുന്നത്.

അതേ സമുദായത്തിൽ നിന്നോ ഗോത്രത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ മരിച്ച ഒരാളുടെ മാംസം ഭക്ഷിക്കുന്ന സമ്പ്രദായമാണ് ഇത്. ഇത്തരത്തിൽ ഒരു ആചാരം ഇവർ പിന്തുടരുന്നതിന് കാരണം, മരിച്ചുപോയ വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ അവരുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഭക്ഷിക്കണം എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഗോത്ര സമൂഹത്തിൽ നിന്നും മരിച്ചു പോകുന്ന വ്യക്തികളുടെ ശരീരം കത്തിച്ച് ആ ചാരം ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കുടിക്കുന്നത് ഇവർക്കിടയിലെ ഒരു ആചാരമാണ്.
പ്രിയപ്പെട്ടവരുടെ വേർപാടിലെ ദുഃഖം പ്രകടിപ്പിക്കാൻ ഇവർ കരയുകയും പാടുകയും ഒക്കെ ചെയ്യും. ശേഷം മരിച്ച വ്യക്തിയുടെ ശരീരം കത്തിച്ച് ആ ചാരം ജീവിച്ചിരിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ശരീരം മുഴുവൻ തൂക്കുന്നു. തുടർന്ന് ചാരവും വാഴപ്പഴവും ചേർത്ത് പ്രത്യേകം തയ്യാറാക്കുന്ന ഒരു സൂപ്പ് ഉണ്ടാക്കി ഇവർ കുടിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് ഇവരുടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നത്.
ഇനി സ്വാഭാവിക മരണമല്ല ഏതെങ്കിലും ശത്രുക്കളാണ് ഒരു വ്യക്തിയെ കൊലപ്പെടുത്തുന്നത് എങ്കിൽ ഈ ആചാരം ചെയ്യാൻ ഗോത്ര സമൂഹത്തിലെ സ്ത്രീകൾക്ക് മാത്രമേ അവകാശമുള്ളൂ. കൂടാതെ ആ വ്യക്തി കൊല്ലപ്പെട്ട രാത്രിയിൽ തന്നെ ശത്രുവിനോട് പ്രതികാരം ചെയ്യുകയും ചെയ്യുന്നു.

ഈ ആചാരം ഏറെ വിചിത്രമായി തോന്നാമെങ്കിലും യാനോമാമി ഗോത്രത്തെ വേറിട്ട് നിർത്തുന്ന നിരവധി ഗുണങ്ങൾ ഉണ്ട് ഇവർക്ക്. സസ്യങ്ങളെ കുറിച്ച് പരിജ്ഞാനം ഉള്ളവരാണ് ഈ ഗോത്ര സമൂഹത്തിലെ മുഴുവൻ വ്യക്തികളും. ഭക്ഷണം, മരുന്ന്, വീട് നിർമ്മാണം, മറ്റ് കലാവസ്തുക്കൾ എന്നിവയ്ക്കായി അഞ്ഞൂറോളം സസ്യങ്ങൾ ഇവർ ഉപയോഗിക്കാറുണ്ട്. യാനം അല്ലെങ്കിൽ സെനെമ എന്നും ഈ ഗോത്രസമൂഹം അറിയപ്പെടാറുണ്ട്. തെക്കേ അമേരിക്കയിൽ കൂടാതെ യാനോമാമി ഗോത്രം വെനിസ്വേലയിലും ബ്രസീലിന്റെ ചില ഭാഗങ്ങളിലും കാണപ്പെടുന്നു.

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ

ചികിത്സയ്ക്കായി പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍, കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും

ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ്

തൊഴിൽമേള സംഘടിപ്പിച്ചു.

തവിഞ്ഞാൽ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് വിജ്ഞാന കേരളത്തിന്റെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ് ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു അധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്

താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.

‘ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.