പണി പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കാതെ വീട്ടുടമ; വേറിട്ട പ്രതിഷേധവുമായി ജോലിക്കാരന്‍

വീടുപണി സമയത്ത് ചെയ്തു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. കരാറുകാരും ഉടമസ്ഥരും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കങ്ങളും പലപ്പോഴുമുണ്ടാകാറുണ്ട്. ചുരുക്കം ചില കേസുകളില്‍ ജോലി പൂര്‍ത്തിയാക്കിയിട്ടും പണം കിട്ടാതെ വരുന്ന അവസ്ഥയും കരാറുകാര്‍ക്ക് വരാറുണ്ട്.

അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ ഓടുപാകുന്ന ജോലി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോള്‍ ടൈലിങ് പണിക്കാരന്‍ വീട്ടുടമയ്‌ക്കെതിരെ നടത്തിയ പ്രതിഷേധമാണ് വൈറലായിരിക്കുന്നത്.സംഭവം നടന്നത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്.

അഡ്രിയന്‍ പഡോയിന്‍ എന്നയാളിന്റെ വീടുപണിയാണ് സൈമണ്‍ മക്‌ഫെര്‍സണ്‍ എന്ന വ്യക്തി എട്ടുമാസങ്ങള്‍ക്ക് മുന്‍പ് കരാറെടുത്തത്. പണി പൂര്‍ത്തിയാക്കിയ ശേഷം നാലുലക്ഷം രൂപയാണ് നിര്‍മാണചെലവായി ഇദ്ദേഹത്തിന് വീട്ടുടമ നല്‍കേണ്ടിയിരുന്നത്.

ജോലി തുടങ്ങിയപ്പോഴുള്ള ഡെപ്പോസിറ്റ് തുകയല്ലാതെ സൈമണിന് പണം പിന്നീട് വീട്ടുടമസ്ഥന്‍ നല്‍കിയില്ല. പണം പിന്നീട് തരാമെന്ന് പറഞ്ഞ് വീട്ടുടമസ്ഥന്‍ കാലതാമസം വരുത്തി. ഇങ്ങനെ എട്ടുമാസങ്ങള്‍ കടന്നുപോയിട്ടും വീട്ടുടമസ്ഥന്‍ പണം നല്‍കിയില്ല.

പണം കിട്ടാതെ വന്നതോടെ ഇനിയും പണം നല്‍കിയില്ലെങ്കില്‍ താന്‍ പാകിയ ഓടുകള്‍ നീക്കുമെന്ന് സൈമണ്‍ ഭീഷണയുയര്‍ത്തി. എന്നാല്‍ ഇത് വീട്ടുടമസ്ഥനായ അഡ്രിയന്‍ മുഖവിലയ്‌ക്കെടുത്തില്ല. തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചിട്ടും പണം കിട്ടിയില്ല.

ഇത്തരം തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനുള്ള വിക്ടോറിയല്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിലവിലുണ്ടെങ്കിലും പണച്ചിലവേറെയുള്ളതിനാല്‍ സൈമണ്‍ വിഷയം സ്വയം പരിഹരിക്കാനിറങ്ങിത്തിരിക്കുകയായിരുന്നു.

അങ്ങനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് സൈമണ്‍ അഡ്രിയന്റെ വീട്ടിലെത്തി മേല്‍ക്കൂരയിലെ ഓടുകള്‍ ഓരോന്നായെടുത്ത് താഴെയ്‌ക്കെറിഞ്ഞത്. തുടര്‍ന്ന് അഡ്രിയനും സൈമണും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.

പ്രതിഷേധം അവസാനിപ്പിക്കാന്‍ അഡ്രിയന്‍ ആവശ്യപ്പെട്ടിട്ടും സൈമണ്‍ കൂട്ടാക്കിയില്ല. ബില്ലിലുള്ള തുക നല്‍കിയാല്‍ ഓട് തിരികെ സ്ഥാപിക്കാമെന്നായിരുന്നു സൈമണിന്റെ നിലപാട്. ഒടുവില്‍ പോലീസെത്തിയെങ്കിലും ഇരുവര്‍ക്കുമെതിരേ കേസെടുത്തില്ല.

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു.

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ

ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ജീവനക്കാരെ സ്ഥലം മാറ്റിയ സംഭവം; നടപടി റദ്ദാക്കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. കെഎസ്ആര്‍ടിസി എംഡിയാണ് നടപടി റദ്ദാക്കിയത്. ജീവനക്കാരിലെ അമര്‍ഷം കണക്കിലെടുത്താണ് തീരുമാനം. മൂന്ന് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ ജോലിയില്‍

തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ

കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.