പണി പൂര്‍ത്തിയാക്കിയിട്ടും പണം നല്‍കാതെ വീട്ടുടമ; വേറിട്ട പ്രതിഷേധവുമായി ജോലിക്കാരന്‍

വീടുപണി സമയത്ത് ചെയ്തു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. കരാറുകാരും ഉടമസ്ഥരും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കങ്ങളും പലപ്പോഴുമുണ്ടാകാറുണ്ട്. ചുരുക്കം ചില കേസുകളില്‍ ജോലി പൂര്‍ത്തിയാക്കിയിട്ടും പണം കിട്ടാതെ വരുന്ന അവസ്ഥയും കരാറുകാര്‍ക്ക് വരാറുണ്ട്.

അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ ഓടുപാകുന്ന ജോലി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോള്‍ ടൈലിങ് പണിക്കാരന്‍ വീട്ടുടമയ്‌ക്കെതിരെ നടത്തിയ പ്രതിഷേധമാണ് വൈറലായിരിക്കുന്നത്.സംഭവം നടന്നത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്.

അഡ്രിയന്‍ പഡോയിന്‍ എന്നയാളിന്റെ വീടുപണിയാണ് സൈമണ്‍ മക്‌ഫെര്‍സണ്‍ എന്ന വ്യക്തി എട്ടുമാസങ്ങള്‍ക്ക് മുന്‍പ് കരാറെടുത്തത്. പണി പൂര്‍ത്തിയാക്കിയ ശേഷം നാലുലക്ഷം രൂപയാണ് നിര്‍മാണചെലവായി ഇദ്ദേഹത്തിന് വീട്ടുടമ നല്‍കേണ്ടിയിരുന്നത്.

ജോലി തുടങ്ങിയപ്പോഴുള്ള ഡെപ്പോസിറ്റ് തുകയല്ലാതെ സൈമണിന് പണം പിന്നീട് വീട്ടുടമസ്ഥന്‍ നല്‍കിയില്ല. പണം പിന്നീട് തരാമെന്ന് പറഞ്ഞ് വീട്ടുടമസ്ഥന്‍ കാലതാമസം വരുത്തി. ഇങ്ങനെ എട്ടുമാസങ്ങള്‍ കടന്നുപോയിട്ടും വീട്ടുടമസ്ഥന്‍ പണം നല്‍കിയില്ല.

പണം കിട്ടാതെ വന്നതോടെ ഇനിയും പണം നല്‍കിയില്ലെങ്കില്‍ താന്‍ പാകിയ ഓടുകള്‍ നീക്കുമെന്ന് സൈമണ്‍ ഭീഷണയുയര്‍ത്തി. എന്നാല്‍ ഇത് വീട്ടുടമസ്ഥനായ അഡ്രിയന്‍ മുഖവിലയ്‌ക്കെടുത്തില്ല. തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചിട്ടും പണം കിട്ടിയില്ല.

ഇത്തരം തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനുള്ള വിക്ടോറിയല്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിലവിലുണ്ടെങ്കിലും പണച്ചിലവേറെയുള്ളതിനാല്‍ സൈമണ്‍ വിഷയം സ്വയം പരിഹരിക്കാനിറങ്ങിത്തിരിക്കുകയായിരുന്നു.

അങ്ങനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് സൈമണ്‍ അഡ്രിയന്റെ വീട്ടിലെത്തി മേല്‍ക്കൂരയിലെ ഓടുകള്‍ ഓരോന്നായെടുത്ത് താഴെയ്‌ക്കെറിഞ്ഞത്. തുടര്‍ന്ന് അഡ്രിയനും സൈമണും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.

പ്രതിഷേധം അവസാനിപ്പിക്കാന്‍ അഡ്രിയന്‍ ആവശ്യപ്പെട്ടിട്ടും സൈമണ്‍ കൂട്ടാക്കിയില്ല. ബില്ലിലുള്ള തുക നല്‍കിയാല്‍ ഓട് തിരികെ സ്ഥാപിക്കാമെന്നായിരുന്നു സൈമണിന്റെ നിലപാട്. ഒടുവില്‍ പോലീസെത്തിയെങ്കിലും ഇരുവര്‍ക്കുമെതിരേ കേസെടുത്തില്ല.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.