കൈവിടാതെ; ഭൂചലനത്തിൽ മരിച്ചുപോയ മകളുടെ കൈവിടാതെ പിടിച്ച് അച്ഛൻ, ഹൃദയം തകർത്ത് ചിത്രം

കഴിഞ്ഞ ദിവസം തുർക്കിയിലും സിറിയിയലും ഉണ്ടായ ഭൂചലനത്തിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. മരണനിരക്ക് 11,000 കടന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞു, ആളുകൾ അഭയം തേടി നാലുപാടും അലയുകയാണ്.

ഫെബ്രുവരി ആറിനാണ് തുർക്കിയിൽ ആദ്യത്തെ ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു ഇത്. തുർക്കിയിലെയും സിറിയയിലെയും ഭൂചലനങ്ങളുടെ വാർത്തകൾ അധികം വൈകാതെ തന്നെ എല്ലായിടത്തും എത്തി. ദുരന്തഭൂമിയിൽ നിന്നുള്ള ആരുടേയും ഹൃദയം തകർക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചിലതിൽ എങ്ങനെയാണ് ക്ഷണനേരങ്ങൾ കൊണ്ട് കെട്ടിടങ്ങൾ നിലം പൊത്തുന്നത് എന്നത് കാണിക്കുമ്പോൾ മറ്റ് ചിലതിൽ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ എങ്ങനെയാണ് ആളുകളെ രക്ഷപ്പെടുത്തിയെടുക്കാൻ കഠിനപ്രയത്നം ചെയ്യുന്നത് എന്ന് കാണാം. അതേ സമയം, കാണുമ്പോൾ‌ തന്നെ വേദനയാകുന്ന ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചു.
അതിൽ പെടുന്നതാണ് ഫോട്ടോഗ്രാഫർ അഡെം ആൾട്ടൻ പകർത്തിയിരിക്കുന്ന ഒരു ചിത്രം. ദുരന്തത്തിന് പിന്നാലെ വീടുകൾ തകർന്ന, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യരുടെ വേദനകളെ കാണിക്കുന്നതായിരുന്നു ആൾട്ടൻ പകർത്തിയ ചിത്രങ്ങൾ. ഈ ചിത്രത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിലുള്ള ഒരാളുടെ കയ്യും പിടിച്ചിരിക്കുന്ന ഒരു മനുഷ്യനെയാണ്
കാണുന്നത്.
ചിത്രത്തിൽ തന്റെ കുടുംബാം​ഗങ്ങളെ ഭൂചലനത്തിൽ നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്. മരിച്ചു പോയിട്ടും കൈവിടാനാകാതെ അതിലൊരാളുടെ കയ്യിൽ പിടിച്ചിരിക്കുന്ന മനുഷ്യന്റെ ചിത്രം ഹൃദയഭേദകമാണ്. ​ഗാർ‌ഡിയനിലെ റിപ്പോർട്ടുകൾ പ്രകാരം കൗമാരക്കാരിയായ തന്റെ മകളുടെ കയ്യിലാണ് ആ പിതാവ് പിടിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ മകളായ പെൺകുട്ടിക്ക് ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാക് അവളുടെ കട്ടിലിൽ മരിച്ചുകിടക്കുകയാണ്. വീട് തകർന്ന് അവൾക്ക് മേലെ വീണിട്ടുണ്ട്.

ഭൂകമ്പം പോലെയുള്ള ദുരന്തങ്ങൾ എത്ര പെട്ടെന്നാണ് മനുഷ്യരുടെ പ്രിയപ്പെട്ടതിനെയെല്ലാം കവർന്നെടുക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമാവുകയാണ് ഈ ചിത്രം.

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.