ഭീമൻ നേന്ത്രപ്പഴം; ഫോട്ടോ കണ്ട് ആശ്ചര്യപ്പെട്ട് ഏവരും…

സോഷ്യല്‍ മീഡിയ എന്നാല്‍ വിനോദം എന്നതിലുപരി നമുക്ക് പുതിയ വിവരങ്ങളും അറിവുകളുമെല്ലാം ശേഖരിക്കാൻ കൂടി അനുയോജ്യമായ ഇടമാണ്. പലപ്പോഴും വ്യാജവാര്‍ത്തകളും വിവരങ്ങളുമെല്ലാം നമ്മെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെങ്കിലും രസകരമായതോ വ്യത്യസ്തമായതോ അല്ലെങ്കില്‍ വളരെ വിലപ്പെട്ടതോ ആയ പല അറിവുകളും സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ലഭിക്കാം.

ഇപ്പോഴിതാ കര്‍ഷകരെ സംബന്ധിച്ചോ കൃഷിയോട് താല്‍പര്യമുള്ളവരെ സംബന്ധിച്ചോ കൗതുകം തോന്നിപ്പിക്കുന്നൊരു ഫോട്ടോ ആണ് സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല, ഭീമനൊരു നേന്ത്രപ്പഴമാണ് ചിത്രത്തിലുള്ളത്.
എന്നാലീ ചിത്രം ആര്- എവിടെ വച്ച് പകര്‍ത്തിയതാണെന്നതൊന്നും വ്യക്തമല്ല. ട്വിറ്ററിലാണ് വലിയ രീതിയില്‍ ചിത്രം പ്രചരിക്കുന്നത്. സാധാരണഗതിയില്‍ നാം കാണാറുള്ള നേന്ത്രപ്പഴത്തിന്‍റെ രണ്ടിരട്ടിയോളമെങ്കിലും കുറഞ്ഞത് ഇതിന് വലുപ്പം വരും. പഴം ആരെല്ലാമോ കയ്യില്‍ പിടിച്ചിരിക്കുന്നതിന്‍റെ ചിത്രമായതിനാല്‍ തന്നെ പഴത്തിന്‍റെ വലുപ്പം മനസിലാക്കാൻ കുറെക്കൂടി എളുപ്പമാണ്. തൊലിയുരിഞ്ഞ ശേഷമുള്ള പഴത്തിന്‍റെ ചിത്രവും കൂട്ടത്തിലുണ്ട്.
ഇത് വ്യാജ ചിത്രമാണെന്നും യഥാര്‍ത്ഥമല്ലെന്നും വാദിക്കുകയാണ് ചിലര്‍. അതേസമയം ഇങ്ങനെയെല്ലാം പഴങ്ങള്‍ കൃഷി ചെയ്തെടുക്കുന്ന പല സ്ഥലങ്ങളും ലോകത്തുണ്ടെന്നും ഇതൊന്നും അറിയാത്തവരാണ് ഫോട്ടോ വ്യാജമാണെന്ന് വാദിക്കുന്നതെന്നുമാണ് മറുവിഭാഗം പറയുന്നത്.

എന്തായാലും സംഗതി, വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്നത് നിസംശയം പറയാം. ദശലക്ഷക്കണക്കിന് പേരാണ് ഫോട്ടോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ഒപ്പം ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അസാധാരണ വലുപ്പമുള്ള മനഞ്ഞില്‍ (ആരല്‍ ) മത്സ്യത്തിന്‍റെ ഒരു വീഡിയോ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാലിത് വ്യാജനല്ലെന്നത് വളരെ വ്യക്തമാണ്. കാരണം ഗവേഷകനായ ഒരാളാണ് ഇതിന്‍റെ വിശദമായ വീഡിയോ പങ്കുവച്ചിരുന്നത്. ഏറെ വലുപ്പമുള്ള- കാഴ്ചയ്ക്ക് നമ്മളില്‍ അത്ഭുതം സൃഷ്ടിക്കും വിധത്തിലുള്ള മാമ്പഴങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഇതുപോലെ ഇടയ്ക്ക് വൈറലാകാറുണ്ട്.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.