മറുനാടൻ മലയാളി കർഷകർക്ക് സഹായവുമായി എൻ.എഫ്.പി.ഒ

കൽപ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് സഹായമായി നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ജൈവവള നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുനൂറിലധികം കർഷകർ ചേർന്നാണ് കാർഷിക മേഖലയുടെ വികസനത്തിൽ രാജ്യത്ത് ഒരു ബദൽ നടപ്പാക്കാൻ തുടങ്ങുന്നത്.
ഇടനിലക്കാരൻ്റെ ചൂഷണത്തിൽ നിന്നും കർഷകനെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന എഫ്.പി.ഒ. നയത്തിനനുസരിച്ചാണ് കേരളം ,കർണാടക, തമിഴ്നാട് ,മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും കൃഷി ചെയ്യുന്നവരുടെ ക്ഷേമത്തിനായി 2021-ൽ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രവർത്തനം തുടങ്ങിയത്.

സംഘടന, എഫ്.പി.ഒ., കമ്പനി എന്നീ നിലകളിൽ മൂന്ന് തട്ടുകളിലായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. കർഷകനെ ഇടനിലക്കാരൻ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനുള്ള ഇടപെടലുകളാണ് ഫലപ്രദമായി നടപ്പാക്കുന്നത്.ഇതിൻ്റെ ഭാഗമായി കർണാടകയിലെ നഞ്ചൻകോഡ് മൂന്ന് ഏക്കർ സ്ഥലത്ത് വലിയ തോതിൽ ജൈവ വള നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗുണമേന്മയുള്ള ജൈവവളം ഉല്പ്പാദന ചെലവിൽ തന്നെ അംഗങ്ങളായ കർഷകർക്ക് നൽകുകയാണ് ആദ്യം ചെയ്യുന്നതെന്ന് എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ് ജോർജ് പറഞ്ഞു.

പത്ത് മണിക്കൂറിൽ 3000 ചാക്ക് ജൈവവളം ഉല്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാൻ്റ്.
ചാണകം, ചകിരിച്ചോറ്, കരിമ്പിൻ ചണ്ടി, വെർമി കമ്പോസ്റ്റ് എന്നിവയും എൻ.പി.കെ.യും ചേർത്ത്
തയ്യാറാക്കിയ മിശ്രിതം ജൈവലായിനിയായ ഡബ്ല്യം.ഡി.സി.
(വേസ്റ്റ് ഡി കംപോസർ ) യും ഇ.എം.ലായിനിയും ചേർത്ത് സംസ്കരിച്ചെടുത്താണ് യന്ത്രസഹായത്തോടെ പൊടിച്ച് വളമാക്കുന്നത്.
വിദഗ്ധരുടെ ഉപദേശത്തോടെയാണ് ഇത് ഇത് തയ്യാറാക്കുന്നതെന്ന് വൈസ് ചെയർമാൻ വി.എൽ. അജയകുമാർ പറഞ്ഞു.
കർഷകരിൽ നിന്ന് ഏകദേശം
രണ്ട് കോടി രൂപയുടെ മൂലധന സ്വരൂപണമാണ് നടത്തിയത്. മുപ്പതിലധികം തൊഴിലാളികൾ എഫ്. പി.ഒ.യിൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട് .
വയനാട് പുൽപ്പള്ളിയിൽ എൻ.എഫ്.പി.ഒ.യുടെ ഓഫീസ് ഏകദേശം നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഇതോടെ കൂടുതൽ കർഷകരെ എഫ്.പി.ഒ.യുടെ ഭാഗമാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് കൺവീനർ എസ്.എം. റസാഖ് പറഞ്ഞു. കൂടുതൽ വിറ്റുവരവിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതോടെ ലാഭവിഹിതം കർഷകർക്ക് നൽകാനാകുമെന്ന് ട്രഷറർ പി.പി. തോമസ് പറഞ്ഞു.

. ലളിതമായ ചടങ്ങില്‍ സിന്ധുഹള്ളിയിലെ കര്‍ഷക പി.ആര്‍. രാജമ്മയാണ് യൂണിറ്റിന്റെ നാട മുറിച്ചത്. യൂണിറ്റിനായി ഭൂമി പാട്ടത്തിന് നല്‍കിയതും ഇവരാണ്. എല്‍എല്‍പി ചെയര്‍മാന്‍ വി.എല്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വിച്ച് ഓണ്‍ കര്‍മം എന്‍എഫ്പിഒ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ് നിര്‍വഹിച്ചു. ജൈവവളം വില്‍പന ഉദ്ഘാടനം എല്‍എല്‍പി മാനേജിംഗ് ഡയറക്ടര്‍ കെ.പി. ജോസ് നിര്‍വഹിച്ചു. എന്‍എഫ്പിഒ ഡയറക്ടര്‍ കെ.ജെ. ഷാജി ആദ്യ വില്‍പന സ്വീകരിച്ചു. യൂണിറ്റില്‍നിന്നുള്ള ആദ്യ ലോഡ് എന്‍എഫ്പിഒ കണ്‍വീനര്‍ എസ്.എം. റസാഖ് ഫഌഗ് ഓഫ് ചെയ്തു. എല്‍എല്‍പി സിഇഒ പി.സി. ടോമി പ്രസംഗിച്ചു. എന്‍എഫ്പിഒ ട്രഷറര്‍ പി.പി. തോമസ് സ്വാഗതവും ഡയറക്ടര്‍ ഇ.വി. ബിജു നന്ദിയും പറഞ്ഞു.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.