മറുനാടൻ മലയാളി കർഷകർക്ക് സഹായവുമായി എൻ.എഫ്.പി.ഒ

കൽപ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് സഹായമായി നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ജൈവവള നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുനൂറിലധികം കർഷകർ ചേർന്നാണ് കാർഷിക മേഖലയുടെ വികസനത്തിൽ രാജ്യത്ത് ഒരു ബദൽ നടപ്പാക്കാൻ തുടങ്ങുന്നത്.
ഇടനിലക്കാരൻ്റെ ചൂഷണത്തിൽ നിന്നും കർഷകനെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന എഫ്.പി.ഒ. നയത്തിനനുസരിച്ചാണ് കേരളം ,കർണാടക, തമിഴ്നാട് ,മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും കൃഷി ചെയ്യുന്നവരുടെ ക്ഷേമത്തിനായി 2021-ൽ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രവർത്തനം തുടങ്ങിയത്.

സംഘടന, എഫ്.പി.ഒ., കമ്പനി എന്നീ നിലകളിൽ മൂന്ന് തട്ടുകളിലായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. കർഷകനെ ഇടനിലക്കാരൻ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനുള്ള ഇടപെടലുകളാണ് ഫലപ്രദമായി നടപ്പാക്കുന്നത്.ഇതിൻ്റെ ഭാഗമായി കർണാടകയിലെ നഞ്ചൻകോഡ് മൂന്ന് ഏക്കർ സ്ഥലത്ത് വലിയ തോതിൽ ജൈവ വള നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗുണമേന്മയുള്ള ജൈവവളം ഉല്പ്പാദന ചെലവിൽ തന്നെ അംഗങ്ങളായ കർഷകർക്ക് നൽകുകയാണ് ആദ്യം ചെയ്യുന്നതെന്ന് എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ് ജോർജ് പറഞ്ഞു.

പത്ത് മണിക്കൂറിൽ 3000 ചാക്ക് ജൈവവളം ഉല്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാൻ്റ്.
ചാണകം, ചകിരിച്ചോറ്, കരിമ്പിൻ ചണ്ടി, വെർമി കമ്പോസ്റ്റ് എന്നിവയും എൻ.പി.കെ.യും ചേർത്ത്
തയ്യാറാക്കിയ മിശ്രിതം ജൈവലായിനിയായ ഡബ്ല്യം.ഡി.സി.
(വേസ്റ്റ് ഡി കംപോസർ ) യും ഇ.എം.ലായിനിയും ചേർത്ത് സംസ്കരിച്ചെടുത്താണ് യന്ത്രസഹായത്തോടെ പൊടിച്ച് വളമാക്കുന്നത്.
വിദഗ്ധരുടെ ഉപദേശത്തോടെയാണ് ഇത് ഇത് തയ്യാറാക്കുന്നതെന്ന് വൈസ് ചെയർമാൻ വി.എൽ. അജയകുമാർ പറഞ്ഞു.
കർഷകരിൽ നിന്ന് ഏകദേശം
രണ്ട് കോടി രൂപയുടെ മൂലധന സ്വരൂപണമാണ് നടത്തിയത്. മുപ്പതിലധികം തൊഴിലാളികൾ എഫ്. പി.ഒ.യിൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട് .
വയനാട് പുൽപ്പള്ളിയിൽ എൻ.എഫ്.പി.ഒ.യുടെ ഓഫീസ് ഏകദേശം നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഇതോടെ കൂടുതൽ കർഷകരെ എഫ്.പി.ഒ.യുടെ ഭാഗമാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് കൺവീനർ എസ്.എം. റസാഖ് പറഞ്ഞു. കൂടുതൽ വിറ്റുവരവിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതോടെ ലാഭവിഹിതം കർഷകർക്ക് നൽകാനാകുമെന്ന് ട്രഷറർ പി.പി. തോമസ് പറഞ്ഞു.

. ലളിതമായ ചടങ്ങില്‍ സിന്ധുഹള്ളിയിലെ കര്‍ഷക പി.ആര്‍. രാജമ്മയാണ് യൂണിറ്റിന്റെ നാട മുറിച്ചത്. യൂണിറ്റിനായി ഭൂമി പാട്ടത്തിന് നല്‍കിയതും ഇവരാണ്. എല്‍എല്‍പി ചെയര്‍മാന്‍ വി.എല്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വിച്ച് ഓണ്‍ കര്‍മം എന്‍എഫ്പിഒ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ് നിര്‍വഹിച്ചു. ജൈവവളം വില്‍പന ഉദ്ഘാടനം എല്‍എല്‍പി മാനേജിംഗ് ഡയറക്ടര്‍ കെ.പി. ജോസ് നിര്‍വഹിച്ചു. എന്‍എഫ്പിഒ ഡയറക്ടര്‍ കെ.ജെ. ഷാജി ആദ്യ വില്‍പന സ്വീകരിച്ചു. യൂണിറ്റില്‍നിന്നുള്ള ആദ്യ ലോഡ് എന്‍എഫ്പിഒ കണ്‍വീനര്‍ എസ്.എം. റസാഖ് ഫഌഗ് ഓഫ് ചെയ്തു. എല്‍എല്‍പി സിഇഒ പി.സി. ടോമി പ്രസംഗിച്ചു. എന്‍എഫ്പിഒ ട്രഷറര്‍ പി.പി. തോമസ് സ്വാഗതവും ഡയറക്ടര്‍ ഇ.വി. ബിജു നന്ദിയും പറഞ്ഞു.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60

നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍, നടപടി മൂന്നാമത്തെ പരാതിയില്‍

പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് ധനകാര്യ മന്ത്രി കെ

നിർണായക തെളിവുള്ള കേസ്? രാഹുലിനെ പൂട്ടാൻ തെളിവെല്ലാം ശേഖരിച്ച പൊലീസ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. താത്പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.