അറിയാം യു.എ.ഇയിലെ ഈ വിസ മാറ്റങ്ങൾ

യു.എ.ഇയിൽ ഇത് വിസ നിയമങ്ങൾ മാറുന്ന കാലമാണ്. 2023 പിറന്നതിൽ പിന്നെ വിസ നിബന്ധനകളിൽ കാര്യമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതേകുറിച്ച് അറിവില്ലാത്തതിനാൽ പലരുടെയും യാത്ര മുടങ്ങുകയും പിഴ വീഴുകയും ചെയ്യുന്ന അവസ്ഥയുണ്ട്. യു.എ.ഇയിൽ അടുത്തിടെ വിസ നിയമത്തിൽ വന്ന പ്രധാന 10 മാറ്റങ്ങൾ നോക്കാം.

1.മൂന്ന് മാസത്തെ സന്ദർശക വിസ നിർത്തലാക്കി. വിദ്യാർഥികൾ അടക്കമുള്ളവർക്ക് കടുത്ത നിബന്ധനകളോടെ മൂന്ന് മാസത്തെ വിസ നൽകുന്നുണ്ടെങ്കിലും ഭൂരിപക്ഷം പ്രവാസികൾക്കും ഇത് ഉപകാരപ്പെടില്ല. ഇതോടെ, രണ്ട് മാസത്തെ വിസയാണ് പ്രവാസികളുടെ ആശ്രയം.

2.രാജ്യത്തിനുള്ളിൽ നിന്നുകൊണ്ടു തന്നെ വിസ മാറാനുള്ള സൗകര്യം ഒഴിവാക്കി. ഇതോടെ പ്രവാസികൾക്ക് ഒമാനിലോ മറ്റ് രാജ്യങ്ങളിലോ പോയി പുതിയ വിസയുമായി തിരിച്ചെത്തേണ്ട അവസ്ഥയായി. കൂടുതൽ ആളുകളും ഒമാനിലേക്കാണ് പോകുന്നത്. നാട്ടിൽ പോയി പുതിയ വിസയുമായി മടങ്ങിയെത്തുന്നവരും കുറവല്ല.

3.ഫ്രീസോണുകളിൽ ഇഷ്യൂ ചെയ്യുന്ന വിസകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ടായി കുറച്ചു. നേരത്തെ മെയിൻലാൻഡുകളിൽ രണ്ട് വർഷവും ഫ്രീ സോണുകളിൽ മൂന്ന് വർഷവുമായിരുന്നു വിസ കാലാവധി. ഇപ്പോൾ ഇത് രാജ്യത്ത് എല്ലായിടത്തും രണ്ട് വർഷമായി ഏകീകരിച്ചു.

4.സന്ദർശക വിസയുടെ പിഴ ഒരു ദിവസം 100 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി കുറച്ചു. എന്നാൽ, റെസിഡന്‍റ് വിസക്കാരുടെ പിഴ ദിവസം 25 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി ഉയർത്തി. ഇതോടെ, വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന ഏത് വിസക്കാരും ദിവസം 50 ദിർഹം എന്ന നിലയിൽ പിഴ അടക്കണം.

5.വിസ, എമിറേറ്റ്സ് ഐ.ഡി ഉൾപെടെയുള്ള സേവനങ്ങളുടെ ഫീസ് 100 ദിർഹം വീതം വർധിപ്പിച്ചു. ഇതോടെ, വിസയെടുക്കലിന്‍റെ ചെലവ് കൂടി.

6.വിസാ കാലാവധി കഴിഞ്ഞ ശേഷം യു.എ.ഇയിൽ നിന്ന് പുറത്തുകടക്കാനുള്ള ഗ്രേസ് പിരീഡ് വർധിപ്പിച്ചു. മിക്ക കേസുകളിലും ഗ്രേസ് പിരീഡ് 60 മുതൽ 180 ദിവസം വരെയായി വർധിപ്പിച്ചു.

7.സന്ദർശക വിസ എടുത്ത ശേഷം യാത്ര ചെയ്യുകയോ വിസ റദ്ധാക്കുകയോ ചെയ്തില്ലെങ്കിൽ വീണ്ടും വിസയെടുക്കാൻ കഴിയില്ല. ഇത്തരക്കാർ വീണ്ടും വിസയെടുക്കണമെങ്കിൽ 200-300 ദിർഹം അടച്ച് പഴയ വിസ റദ്ധാക്കണം. നേരത്തെ സന്ദർശക വിസ തനിയെ റദ്ധാകുമായിരുന്നു. എന്നാൽ, ഇത് നിർത്തലാക്കി. നിശ്ചിത സമയത്ത് രാജ്യത്ത് എത്താൻ പറ്റാത്തവർക്ക് 200 ദിർഹം നൽകി വിസ കാലാവധി നീട്ടാനും അവസരമുണ്ട്.

8.ആറ് മാസത്തിലേറെയായി വിദേശത്ത് താമസിക്കുന്നവർക്ക് റീ-എൻട്രി പെർമിറ്റ് സംവിധാനം കൊണ്ടു വന്നു. ഇത്തരക്കാർ കാരണം വ്യക്തമാക്കി റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കണം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, അംഗീകാര തീയതി മുതൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം.

9.പാസ്‌പോർട്ടിലെ വിസ സ്റ്റാമ്പിങ് നിർത്തലാക്കി. പകരമായി എമിറേറ്റ്‌സ് ഐ.ഡി റെസിഡൻസി രേഖകളായി ഔദ്യോഗികമായി പരിഗണിച്ചു തുടങ്ങി.

10.കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള നിയമങ്ങൾ ലഘൂകരിച്ചു. ആൺകുട്ടികൾക്ക് 25 വയസ്സ് തികയുന്നത് വരെയും അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെയും സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉടമകൾക്ക് 10 വർഷത്തെ വിസയിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം.

ശരീരത്തില്‍ അയണിന്റെ കുറവുണ്ടോ?എങ്ങനെ അറിയാം

മുടികൊഴിയുക, നഖങ്ങള്‍ പൊട്ടിപോവുക തുടങ്ങിയ ചെറിയ ചെറിയ സൂചനകള്‍ പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില്‍ അയേണിന്റെ കുറവ് ഉണ്ടാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത്

‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല’; രാഹുല്‍ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്ത്. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന്

എൽ ക്ലാസികോ ഫൈനലിൽ റയലിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണ ചാമ്പ്യന്മാർ

സ്പാനിഷ് സൂപ്പർ കപ്പിൽ എഫ്സി ബാഴ്സലോണ ചാമ്പ്യന്മാർ. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽഇന്മ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കിരീടം നിലനിർത്തിയത്. ആവേശകരമായ കലാശപ്പോരിൽ രണ്ടിനെതിരെ

കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം. വയനാട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു

കോഴിക്കോട്: കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. കൊടുവള്ളി സ്വദേശി നിഹാല്‍, ഇങ്ങാപ്പുഴ സ്വദേശി സുബി, വയനാട് സ്വദേശി സമീർ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.