വൈദ്യുത വാഹനങ്ങള്‍ക്ക് 5,000 മുതല്‍ 10 ലക്ഷം വരെ ധനസഹായം; സ്റ്റാമ്പ് ഡ്യൂട്ടിയും വൈദ്യുതി നികുതിയും ഒഴിവാക്കും; ഇവിയില്‍ കളം പിടിക്കാന്‍ തമിഴ്‌നാട്

പൊതുഗതാഗതത്തില്‍ വൈദ്യുത വാഹനങ്ങളുടെ പങ്ക് ഉയര്‍ത്താന്‍ വന്‍ വാഗ്ദാനങ്ങളുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ വൈദ്യുത വാഹന നയത്തില്‍ അടിമുടി പുത്തന്‍ മാറ്റങ്ങളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിന് 5,000 മുതല്‍ 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് റോഡ് നികുതി, രജിസ്ട്രേഷന്‍ ചാര്‍ജുകള്‍, പെര്‍മിറ്റ് ഫീസ് എന്നിവയില്‍ ഇളവുകള്‍ ഉണ്ടാകും. പൊതു ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കും. ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുരൈ, സേലം, തിരുനെല്‍വേലി എന്നീ ആറ് നഗരങ്ങളെ ഇവി നഗരങ്ങളായി പ്രഖ്യാപിക്കും.
വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ചാര്‍ജിംഗ് സേവന ദാതാക്കള്‍ക്കും ഇന്‍സെന്റീവുകള്‍ സര്‍ക്കാര്‍ നല്‍കും.. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് പൊതുഗതാഗത വകുപ്പ് വ്യക്തമാക്കി.

തമിഴ്‌നാട് വൈദ്യുത വാഹന നയം 2023 പ്രകാരം നിര്‍മ്മാതാക്കള്‍ക്കുള്ള പ്രോത്സാഹനങ്ങളില്‍ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ സബ്‌സിഡികള്‍, നിക്ഷേപം അല്ലെങ്കില്‍ വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള സബ്‌സിഡികള്‍, സംസ്ഥാന ചരക്ക് സേവന നികുതി എന്നിവയുടെ 100 ശതമാനം റീഫണ്ട് ഉള്‍പ്പെടുന്നു. അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനം സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണ്ണമായും ഒഴിവാക്കും. കൂടാതെ സര്‍ക്കാരിന്റെ വിതരണ കമ്പനിയില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് നികുതി ഒഴിവാക്കും. ഭൂമി ചെലവുകള്‍ക്ക് സബ്‌സിഡിയും നല്‍കും.
പുതിയ നയത്തിന്റെ ഭാഗമായി തമിഴ്‌നാടിന്റെ പൊതുഗതാഗതത്തില്‍ വൈദ്യുത വാഹനങ്ങളുടെ പങ്ക് ക്രമേണ വര്‍ധിപ്പിക്കും. 2030ഓടെ സംസ്ഥാനം ഇലക്ട്രിക് ബസുകളുടെ വിഹിതം 30 ശതമാനമായി ഉയര്‍ത്തിയേക്കും. സ്വകാര്യ ബസുകള്‍, സ്‌കൂള്‍, കോളേജുകളുടെ വാഹനങ്ങള്‍ എന്നിവ ഇവിയിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കും.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.