ഭൂചലനം ജീവനെടുത്ത അമ്മയുടെ ഓർമ്മയ്ക്ക്…; ഒടുവിൽ അവളെ ദത്തെടുത്തു

അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്രയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല. പിറന്നപ്പോഴേ മാതാപിതാക്കളെയും സഹോദരങ്ങളെയും അവൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു…ഭൂകമ്പത്തിന്റെ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ മറുവാക്കായി പിറന്ന അവൾക്ക് ദൈവത്തിന്റെ അടയാളം എന്നർത്ഥം വരുന്ന ‘അയ’ എന്ന് ആശുപത്രി അധികൃതർ പേരുമിട്ടു.

ദുരിതങ്ങളുടെ നടുവിലേക്ക് പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്ന് വ്യക്തമായതോടെയാണ് നടപടികൾ പൂർത്തിയാക്കി കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. കുട്ടി ആരോ​ഗ്യവതിയായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
കുഞ്ഞിനെ ഏറ്റെടുത്ത ഖലീൽ അൽ-സവാദിയും ഭാര്യയും അവളുടെ അമ്മയുടെ ഓർമ്മയ്ക്കായി ‘അഫ്ര’ എന്ന് പേരുമിട്ടു.
‘അവളിപ്പോൾ ഞങ്ങളുടെ കുട്ടികളിൽ ഒരാളാണ്. എന്റെ മക്കളേക്കാൾ അവളെനിക്ക് പ്രിയപ്പെട്ടവളായിരിക്കും, കാരണം അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഓർമ്മ അവൾ നിലനിർത്തും’, ഖലീൽ പറയുന്നു.

കോണ്‍ക്രീറ്റ് കൂമ്പാരത്തിനടിയില്‍ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെയും കോരിയെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കോടുന്ന വീഡിയോ വൈറലായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന സമയത്ത് ഖലീലും സംഭവ സ്ഥലത്തുണ്ടായിരുന്നു.
കുഞ്ഞിനെ ദത്തെടുക്കാൻ തയ്യാറായി വിവിധ ഭാ​ഗങ്ങളിൽ നിന്ന് ആളുകളെത്തിയത് നന്ദിപൂർവ്വം ഓർക്കുന്നുണ്ടെങ്കിലും ആശുപത്രിയിലുണ്ടായിരുന്ന രണ്ടാഴ്ചയോളം കുട്ടിയെ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയമായിരുന്നുവെന്നും ഖലീൽ പറയുന്നു. ഭൂകമ്പത്തിൽ ഖലീലിന്റെയും വീട് നഷ്ടപ്പെട്ടു. മൂന്ന് ദിവസങ്ങൾക്ക് ഇവർക്ക് ഒരു പെൺകുഞ്ഞും പിറന്നിരുന്നു.

ദുരിതങ്ങൾക്കിടയിലും കുഞ്ഞ് അഫ്രയ്ക്ക് ഏറ്റവും മികച്ചയിടം തങ്ങൾക്കൊപ്പമായിരിക്കുമെന്നും ഖലീൽ പറയുന്നു. കുടുംബത്തിലെ അച്ഛനും അമ്മയും നാല് സഹോദരങ്ങളെയും അടക്കമാണ് അഫ്രയ്ക്ക് നഷ്ടമായത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.