ലീഗിന് ഇനി ലക്ഷ്യം പദ്ധതികൾ പ്രാവർത്തികമാക്കൽ

ചെന്നൈ ∙ ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ആഘോഷമായി, ആവേശകരവും. ഇനി മുസ്‌ലിം ലീഗ് അണികൾ കാത്തിരിക്കുന്നതു പാർട്ടിയുടെ കർമപദ്ധതി പ്രാവർത്തികമാക്കുന്നതിലേക്ക്. രാജ്യത്തെ പരമാവധി ന്യൂനപക്ഷ വോട്ടുകൾ മതനിരപേക്ഷ ചേരിക്കൊപ്പം നിർത്തുകയെന്നതാണ് ലീഗിന്റെ ലക്ഷ്യം. അതാണു കർമപദ്ധതിയുടെ സത്ത.

പരമാവധി സംസ്ഥാനങ്ങളിൽ മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നതുവഴി ദേശീയതലത്തിൽ സാന്നിധ്യമുള്ള പാർട്ടിയാകാമെന്നും കണക്കുകൂട്ടുന്നു. നവംബറിൽ ഡൽഹിയിൽ വിളിച്ചുചേർക്കുന്ന മതനിരപേക്ഷ പാർട്ടികളുടെ സംഗമം ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ്.
നേരത്തേ ബംഗാളിലും ബിഹാറിലും കർണാടകയിലും ഡൽഹിയിലുമെല്ലാം ജനപ്രതിനിധികളുണ്ടായിരുന്ന പാർട്ടിയാണ് ലീഗ്. കേരളത്തിൽ തുടർച്ചയായി അധികാരത്തിന്റെ ഭാഗമായപ്പോഴുണ്ടായ കേരള കേന്ദ്രീകരണം മറ്റു സംസ്ഥാനങ്ങളിലെ വളർച്ച മുരടിപ്പിച്ചെന്ന സ്വയം വിമർശനം പാർട്ടിക്കുള്ളിലുണ്ട്.

ദേശീയതലത്തിൽ ജനപിന്തുണയുള്ള നേതാക്കളുടെ അഭാവവുമുണ്ട്. ആശയങ്ങളുമായി യോജിപ്പുള്ള നേതാക്കളെ പാർട്ടിയിലെത്തിക്കുന്നതും കർമപദ്ധതിയുടെ ഭാഗമാണ്. ന്യൂഡൽഹിയിൽ ആസ്ഥാന മന്ദിരമെന്ന തീരുമാനം ലീഗ് പല തവണയെടുത്തതാണ്. കർമപദ്ധതിയിലെ പ്രധാന തീരുമാനങ്ങളിലൊന്നാണത്. മതനിരപേക്ഷ പാർട്ടികളുടെ സംഗമത്തിനു മുൻപ് ആസ്ഥാന മന്ദിരം യാഥാർഥ്യമാക്കാനാണു ശ്രമം.
ഏഴരപ്പതിറ്റാണ്ട് മുൻപത്തെ രൂപീകരണ യോഗം പുനരാവിഷ്കരിച്ചാണു ലീഗ് നേതാക്കളും പ്രവർത്തകരും ചെന്നൈയിൽനിന്നു മടങ്ങുന്നത്. ദേശീയതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനമെടുത്ത് പിരിയുമ്പോൾ 1966 ആവർത്തിക്കണേയെന്ന് അവർ പ്രാർഥിക്കുന്നുണ്ടാകും. 1966 ചെന്നൈ ദേശീയ കൗൺസിൽ യോഗം ലീഗ് ചരിത്രത്തിലെ നാഴികക്കല്ലാണ്. അതുവരെ കോൺഗ്രസുമായി ചേർന്നുമാത്രം തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന പാർട്ടി, നിലപാടുകളോട് യോജിപ്പുള്ള കക്ഷികളുമായി സഖ്യമാകാമെന്നു തീരുമാനിച്ചത് ആ യോഗത്തിലാണ്.
ഒരു വർഷത്തിനകം തന്നെ മാറ്റങ്ങളുണ്ടായി. കേരളത്തിൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായ ലീഗ് ആദ്യമായി മന്ത്രിസഭയിൽ ഇടംനേടി. അരനൂറ്റാണ്ടിനിപ്പുറം രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.