വാഹനാപകട കേസിൽ ജയിലിലായ ഇന്ത്യക്കാരനെ രണ്ട് കോടി രൂപ നൽകി മോചിപ്പിച്ചത് സൗദി സ്വദേശി

ജിദ്ദ: നാല് സൗദി പൗരന്‍മാരുടെ ജീവൻ നഷ്ടമായവാഹനാപകട കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇന്ത്യന്‍ പൗരനെ മോചിപ്പിക്കാന്‍ ഒരു മില്യൺ റിയാലോളം നല്‍കി സഹായിച്ചത് സൗദി സ്വദേശിയായ യുവാവ്. വലിയൊരു തുക ബ്ലഡ് മണി നല്‍കിയാണ് ഇദ്ദേഹം ഇന്ത്യാക്കാരനായ ഡ്രൈവറെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.

അവദേഷ് സാഗര്‍ എന്ന അമ്പത്തെട്ടുകാരനാണ് ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്. യുപിയിലെ ജോന്‍പൂര്‍ സ്വദേശിയാണ് ഇദ്ദേഹം. വാഹനാപകട കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇദ്ദേഹം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം പുറം ലോകം കാണുന്നത്. തന്റെ മോചനത്തിനായി സഹായിച്ച എല്ലാവര്‍ക്കും ദൈവത്തിനും നന്ദി അറിയിക്കുന്നുവെന്നാണ് അവദേഷ് ജയിലില്‍ നിന്ന് പുറത്തെത്തിയ ശേഷം പറഞ്ഞത്.

അവദേഷ് നന്ദി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഹാദി ഹമൗദ് ഖൈതാനി എന്ന സൗദി യുവാവാണ് ഇദ്ദേഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. ഇദ്ദേഹത്തോടൊപ്പമുള്ള അവദേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തന്നെ മോചിപ്പിക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നാണ് അവദേഷ് വീഡിയോയിലൂടെ പറയുന്നത്.

2020 മാര്‍ച്ച് 13നാണ് അവദേഷിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. 1976 മോഡല്‍ ടാങ്കര്‍ ലോറിയാണ് അവദേഷ് കുമാര്‍ ഓടിച്ചിരുന്നത്. ടാങ്കര്‍ ലോറി കാറിലിടിച്ച് 4 സൗദി സ്വദേശികളാണ് മരിച്ചത്. മൂന്ന് സ്ത്രീകളും ഒരു ഭിന്നശേഷിക്കാരനുമാണ് കൊല്ലപ്പെട്ടത്.

അവദേഷിന് മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറും രക്ഷയ്‌ക്കെത്തിയിരുന്നില്ല. തുടര്‍ന്ന് റിയാദിലെ തായ്ഫ് റോഡിലെ അല്‍ കുവയ്യ ഗ്രാമത്തിലെ ജയിലിലേക്കാണ് അവദേഷിനെ മാറ്റിയത്.

തുടര്‍ന്ന് ദിയ അഥവാ ബ്ലഡ് മണിയായി 945,0000 റിയാൽ (ഏകദേശം 2 കോടിയോളം രൂപ) നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

എന്നാല്‍ അത്രയും പണം നല്‍കാനുള്ള ശേഷി അവദേഷിന് ഇല്ലായിരുന്നു. ശിക്ഷ അനുഭവിക്കാന്‍ തന്നെ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു.

പിന്നീട് കേസിന്റെ വിവരങ്ങളറിഞ്ഞ ഹാദി ഹമൗദ് ഖൈതാനി അവദേഷിനെ മോചിപ്പിക്കാനായി രംഗത്തെത്തുകയായിരുന്നു. അദ്ദേഹത്തെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കുകയായിരുന്നു ഹാദിയുടെ ലക്ഷ്യം.

തുടര്‍ന്ന് പണം പിരിക്കുന്നതിന് സൗദിയിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും ഹാദി സമ്മതം വാങ്ങിയിരുന്നു. അനുമതി ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ കേസിന് ആവശ്യമായ പണം ലഭിക്കുകയും ചെയ്തു. ഇതിലൂടെയാണ് അവദേഷിനെ മോചിപ്പിക്കാന്‍ കഴിഞ്ഞത്.

ഡ്രൈവർ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി

ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്‌ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആറുമാസ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ

പാചകക്കാരി തസ്തികയിലേക്ക് നിയമനം

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കണിയാമ്പറ്റയിൽ പ്രവര്‍ത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിൽ പാചകക്കാരിയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും അസൽ

ജില്ലാ ബാങ്കേഴ്സ് മീറ്റ് സെപ്റ്റംബർ 17ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പാ ലഭ്യത വർദ്ധിപ്പിക്കുക, ബാങ്കിങ്ങിൽ എം.എസ്.എം.ഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്

അധ്യാപക നിയമനം

പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –

യുക്തധാര പരിശീലനം നടത്തി

പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.