പുള്ളിപ്പുലിയെ തഴുകി തലോടി പശു; 21 വർഷം പഴക്കമുള്ള ചിത്രം വീണ്ടും തരംഗമാകുന്നു

നമ്മുടെ ഓർമ്മകളെ തൊട്ടുണർത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വിസ്മൃതിയിലേക്ക് ആണ്ടുപോയ പല കാര്യങ്ങളും വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നന്ദി പറഞ്ഞേ മതിയാകൂ. ഇങ്ങനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചികഞ്ഞെടുക്കുന്നവയിൽ പലപ്പോഴും നമ്മുടെ പ്രിയപ്പെട്ട ദിവസങ്ങളും സംഭവങ്ങളും ആളുകളും ചിത്രങ്ങളും വീഡിയോകളും ഒക്കെ ഉണ്ടാകും. നിനച്ചിരിക്കാത്ത സമയങ്ങളിൽ ആ ഓർമ്മകൾ വീണ്ടും തേടിയെത്തുന്നത് സുഖമുള്ള ഒരു അനുഭൂതി തന്നെയാണ്.

അത്തരത്തിൽ ഏറെ സ്വീകരിക്കപ്പെട്ട ഒരു ചിത്രം ഇപ്പോഴിതാ 21 വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിലൂടെ വീണ്ടും തരംഗം ആവുകയാണ്. നമുക്ക് സാമാന്യ ബുദ്ധിയിൽ ചിന്തിക്കാൻ പോലും ആകാത്ത ഒരു കാര്യമായിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നത്. ഒരു പശു ഒരു പുള്ളിപ്പുലിയുടെ കുട്ടിയെ തന്നോട് ചേർത്തു കിടത്തി തഴുകി തലോടുന്ന ചിത്രം ആയിരുന്നു അത്. പശുവിന്റെ അരികിൽ യാതൊരുവിധ പ്രകോപനങ്ങൾക്കും മുതിരാതെ സൗമ്യനായി കിടക്കുകയാണ് പുള്ളിപ്പുലി. 21 വർഷങ്ങൾക്കു മുൻപ് ആദ്യമായി ഈ ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ ആളുകൾ ഏറെ അമ്പരപ്പോടെയായിരുന്നു ഈ ചിത്രത്തെ സ്വീകരിച്ചത്.
ഗുജറാത്തിലെ വഡോദര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കാഴ്ചയായിരുന്നു ഇത്. ആദ്യമൊക്കെ പശുവിന് അരികിലേക്ക് പുള്ളിപ്പുലി വരുമ്പോൾ ഗ്രാമവാസികൾ ഭയപ്പെടുമായിരുന്നു. എന്നാൽ പശു ആകട്ടെ അല്പം പോലും ഭയം പ്രകടിപ്പിച്ചില്ല. മാത്രമല്ല പുള്ളിപ്പുലി ഒരിക്കൽ പോലും പശുവിനെയോ മറ്റാരെയെങ്കിലും ആക്രമിക്കാൻ മുതിർന്നതുമില്ല. അത് ശാന്തനായി പശുവിന് അരികിൽ വന്നു നിന്നു. പശു അതിനെ തഴുകുകയും തലോടുകയും ചെയ്തു. പിന്നീട് അതൊരു പതിവാക്കുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ആണ് ഈ ചിത്രവും പുള്ളിപ്പുലിയും പശുവും തമ്മിലുള്ള അപൂർവ സൗഹൃദത്തിൻറെ കഥയും ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഈ ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.