‘ഉരുകുന്ന ചൂടിൽ ഉള്ളം തണുപ്പിച്ച് ഇന്ത്യൻ റെയിൽവേ’; എസി ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു

ദില്ലി: ചൂട് കുടുതലുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ട്രെയിൻ യാത്രകൾ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. എസി ക്ലാസിന്റെ ടിക്കറ്റ് നിരക്കുകൾ കൂടുതലായതിനാൽ പലരും സ്ലീപ്പർ കംപാർട്‌മെന്റുകൾ തന്നെ ആശ്രയിക്കും. എന്നാൽ എസി-ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് കൊണ്ട് ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത നൽകുകയാണ് ഇന്ത്യൻ റെയിൽവെ. പുതുക്കിയ നിരക്കുകൾ മാർച്ച് 22 മുതൽ പ്രാല്യത്തിൽ വന്നുകഴിഞ്ഞു. മാത്രമല്ല, എ സി ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത്‌പോയവർക്ക് പുതുക്കിയ നിരക്ക് അനുസരിച്ച് റീഫണ്ട് ലഭിക്കുകയും ചെയ്യും.

യാത്രികർക്ക് കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ റെയിൽവെ എസി -ത്രീ ടയർ ഇക്കണോമി കോച്ചുകൾ തുടങ്ങിയത്. സാധാരണ എസി-ത്രീ ടയറിനെ അപേക്ഷിച്ച് ആറ് മുതൽ ഏഴ് ശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ ടിക്കറ്റ് നിരക്ക്. എന്നാൽ 2022 ൽ എസി ത്രീ ടയർ നിരക്കുകൾ ഇക്കണോമി ക്ലാസിന് സമാനമായി പരിഷ്‌കരിച്ചിരുന്നതിലാണ് നിലവിൽ നിരക്ക് കുറച്ച് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഒരു എസി 3 ടയർ കോച്ചിന് 72 ബെർത്തുകളുണ്ടെങ്കിൽ, എസി 3 ടയർ ഇക്കോണമിക്ക് ക്ലാസിൽ 80 ബെർത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആരംഭിച്ച ആദ്യ വർഷം തന്നെ എസി-3 ടയർ ഇക്കോണമി ക്ലാസിൽ നിന്ന് 231 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ വരുമാനയിനത്തിൽ നേടിയത്.കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ മാത്രം 15 ലക്ഷം യാത്രക്കാർ എ സി ത്രീ ടയർ ഇക്കണോമി കോച്ചുകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ മാത്രം 177 കോടി രൂപ വരുമാനമായി റെയിൽവെയ്ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് ലാഭം നേടാനായുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽേവെ രണ്ട് വർഷം മുൻപ് എക്‌സ്പ്രസ് ട്രെയിനുകളിലുളള തേർഡ് എ.സി കോച്ച്, ത്രീ ടയർ എക്കണോമി ക്ലാസായി ഉയർത്തിയത്. സൗകര്യങ്ങൾ വർധിപ്പിച്ചതിനൊപ്പം ബെർത്തുകളുടെ എണ്ണം 83 ആയി ഉയർത്തിയിരുന്നു. ത്രീ-ടയർ എ.സി കോച്ചുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന വർഷങ്ങളായി ആവശ്യമുയർന്ന സാഹചര്യത്തിലാണ് തേഡ് എ.സിയിലെ സൗകര്യങ്ങൾ എക്കണോമി ക്ലാസായി ഉയർത്തിയത്്. രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങൾക്ക് പുറമെ ഭിന്നശേഷി സൗഹൃദകരമാണ് ത്രീ ടയർ എസി കോച്ചുകൾ.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം

നിങ്ങളുടെ രക്തസമ്മർദം കൂട്ടുന്ന പ്രഭാതഭക്ഷണമാണോ രാവിലെ രുചിയോടെ കഴിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഇരുപത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ പരിശോധിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ സഞ്ജയ് ഭോജ് രാജാണ് നമ്മുടെ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകൾ ചിലപ്പോൾ അപകടകാരിയുമാകാം എന്ന

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും

ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ

ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി 1 മുതല്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

നമ്മുടെ ദൈനംദിന സാമ്ബത്തിക ഇടപാടുകളില്‍ പാൻ (പെർമനന്റ് അകൗണ്ട് നമ്ബർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിയാം.നികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാൻ കാർഡ്

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.