ആ രണ്ട് ടീമും പ്ലേ ഓഫിലെത്തിയില്ലെങ്കില്‍ അത്ഭുതമൊന്നുമില്ല, തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

മൊഹാലി: ഐപിഎല്ലില്‍ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പോലും പൂര്‍ത്തിയാകും മുമ്പെ രണ്ട് ടീമുകളുടെ ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്നലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും പഞ്ചാബ് കിംഗ്സിന്‍റെയും മുന്നോട്ടുള്ള പോക്ക് ദുഷ്കരമായിരിക്കുമെന്നാണ് ആകാശ് ചോപ്രയുടെ പ്രതികരണം. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഏഴ് റണ്‍സിന് തോറ്റിരുന്നു. മഴ കളി മുടക്കിയതിനാല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പഞ്ചാബിന്‍റെ ജയം. കൊല്‍ക്കത്ത 16 ഓവറില്‍ 146-7ല്‍ നില്‍ക്കെയാണ് മഴമൂലം കളി മുടങ്ങിയത്.

കൊല്‍ക്കത്തക്കും പഞ്ചാബിനും ഈ സീസണില്‍ പരിഹരിക്കേണ്ടതായ ഒരുപാട് പ്രശ്നങ്ങളുണ്ട്. പഞ്ചാബ് ജയിച്ചു തുടങ്ങിയെങ്കിലും അവരുടെ മുന്നോട്ടുള്ള പോക്ക് 50-50 ആണ്. കൊല്‍ക്കത്തയുടെയും കാര്യം അങ്ങനെ തന്നെയാണ്. ഈ രണ്ട് ടീമുകളിലൊന്ന് പ്ലേ ഓഫിലെത്തിയിരുന്നെങ്കില്‍ എന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷെ ഈ രണ്ട് ടീമുകളും പ്ലേ ഓഫിലെത്തിയില്ലെങ്കിലും എനിക്ക് അത്ഭുതമൊന്നുമില്ല-ആകാശ് ചോപ്ര പറഞ്ഞു.

പഞ്ചാബിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബൗളിംഗ് ശരാശരിയായിരുന്നു. ഉമേഷ് യാദവ് നന്നായി പന്തെറിഞ്ഞെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കൊന്നും കാട്ടിയില്ല. ടിം സൗത്തിയും സുനില്‍ നരെയ്നുമായിരുന്നു ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത്. ആന്ദ്രെ റസലാകട്ടെ പന്തെറിഞ്ഞതുമില്ല. നരെയ്നിന്‍റെ ബൗളിംഗിന് പഴയ മൂര്‍ച്ചയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

മഴ കാരണമാണ് കൊല്‍ക്കത്ത കളി തോറ്റതെന്ന് പറയാനാവില്ല. നാലോവറില്‍ 46 റണ്‍സ് മതിയായിരുന്നെങ്കിലും അവര്‍ക്ക് മൂന്ന് വിക്കറ്റ് മാത്രമായിരുന്നു ശേഷിച്ചിരുന്നതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ഈ മാസം ആറിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.അഞ്ചിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് പഞ്ചാബ് കിംഗ്സിനെതിരായ അടുത്ത മത്സരം

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.