വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്കിന്റെയും നാദിർഷായുടെയും നടത്തത്തിൽ പന്തികേട്, പരിശോധനയിൽ കണ്ടെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച  1.5 കോടിയുടെ സ്വർണം 

തിരുവനന്തപുരം : വിദേശത്ത് നിന്ന്  കടത്താൻ ശ്രമിച്ച 1.5 കോടി വില വരുന്ന 1793 ഗ്രാം സ്വർണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എയർകസ്റ്റംസ് വിഭാഗം പിടികൂടി. കടത്തിന് ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ നാദിർഷാ ഇസുഖക്ക്,മുഹമ്മദ് ആഷിഖ് എന്നിവരെ അറസ്റ്ര് ചെയ്തു. 

ജിദ്ദയിൽ നിന്നും കുവൈറ്റ് വഴി തിങ്കളാഴ്ച്ച പുലർച്ചെ രണ്ടോടെ തിരുവനന്തപുരത്തെത്തിയ ജസീറ എയർവേയ്സിന്റെ ജെ.411-ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. 4 കാപ്സ്യൂളുകളാക്കി മിശ്രിത രൂപത്തിൽ 1063.61 തൂക്കം വരുന്ന സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് നാദിർഷ കടത്താൻ ശ്രമിച്ചത്. സമാനരീതിയിൽ മൂന്ന് കാപ്സ്യൂളുകളായി 966.08 ഗ്രാം സ്വർണമാണ് ആഷിക്ക് കടത്താൻ ശ്രമിച്ചത്. കടത്തു വിവരം ലഭിച്ചതിനെ തുടർന്ന് എയർകസ്റ്റംസ് നിരീക്ഷണം കർശനമാക്കിയിരുന്നു.

വിമാനത്തിൽ നിന്ന്  പുറത്തെത്തിയ യാത്രക്കാരെ സി.സി ടി.വി കാമറകളിലൂടെ നിരീക്ഷിക്കുകയും ലഗേജുകൾ സ്ക്കാനിംഗിന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് ആഷിക്കിന്റെയും നാദിർഷയുടെയും ഭാവത്തിലും നടത്തയിലും പന്തികേട് തോന്നിയത്. ഇതോടെ കസ്റ്റംസ് ഇവരെ കൂടുതൽ നിരീക്ഷിച്ചു. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് മെറ്റൽ ഡിറ്റക്ടർ ഡോർ വഴി ഇരുവരും പുറത്തേക്ക് വന്നെങ്കിലും ഡിറ്റക്ടറിൽ നിന്നും ബീപ്പ് ശബ്ദമൊന്നും കേട്ടില്ല. തുടർന്ന് ഇവരെ സമീപിച്ച കസ്റ്റംസ് അധികൃതർ ഇരുവരെയും മാറ്റി നിറുത്തി ചോദ്യം ചെയ്തപ്പോഴും തങ്ങളുടെ പക്കൽ സ്വർണമില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്‌തോടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചതായി സമ്മതിച്ചു.ഇരുവരും സ്വർണക്കടത്ത് സംഘങ്ങളിലെ കാരിയർമാരാണെന്ന് കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞ മാസം കസ്റ്റംസ് പിടികൂടിയ 2731.50 ഗ്രാം സ്വർണം കെമിക്കൽ രൂപത്തിൽ രണ്ടുപാക്കറ്റുകളിലാക്കി വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവയാണ്. കഴിഞ്ഞ ദിവസം പിടികൂടിയ രണ്ടു കിലോ സ്വർണവും കെമിക്കൽ രൂപത്തിലായിരുന്നു.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.