ഉസ്താദുമാർ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്; നടൻ ഷുക്കൂർ വക്കീൽ

വാസ്തവത്തിൽ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്, യാഥാർത്ഥ്യങ്ങളിൽ നിന്നും ഓടി ഒളിച്ച് മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവരാണെന്ന് നടൻ ഷുക്കൂർ വക്കീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു അവരുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചായിരുന്നു ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അവർ എന്താണ് പഠിക്കുന്നതെന്നും എന്താണ് പറയുന്നതൊന്നും കൃത്യമായ നിശ്ചയം പോലും അവർക്ക് ഇല്ല. നമ്മുടെ നാടിനെ കുറിച്ചോ ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ല. മുമ്പെ നടന്ന പലരുടെയും പാത പിന്തുടരുകയാണവർ. ഒരു പുന:രാലോചനയും കൂടാതെ .
ഇസ്ലാം കർശനമായി വിലക്കിയ കാര്യങ്ങൾ പോലും ഒരു മടിയും കൂടാതെ ചെയ്യുമെന്നും ഷുക്കൂർ വക്കീൽ കുറിച്ചു.

പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ഉസ്താദുമാർ മാത്രമല്ല , മറ്റു നിർവധി ഉദാഹരങ്ങൾ ഉണ്ട് .സ്ത്രീ വിരുദ്ധതയാണ് മിക്കവരുടെയും ഇഷ്ട വിഷയം . അതിൽ PhD നേടിയതിനു ശേഷമാണ് പൊതു പ്രസംഗ വേദിയിലേക്ക് എഴുന്നള്ളുന്നത്. ആധുനിക ജനാധിപത്യ ബോധവും മനുഷ്യവകാശങ്ങളും ജെൻന്റർ ഇക്വാലിറ്റിയും ഒന്നും അവരുടെ സിലബസിൽ ഇല്ല . ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ചു ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ വെച്ച് സ്വർണ്ണം കടത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്.

ഉസ്താദുമാർ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്.
വാട്ടർ ടൈറ്റ് കമ്പാർട്ടുകളിൽ നിന്നും അവരെ പുറത്തു കടത്തി കാറ്റും വെളിച്ചവും നൽകിയാൽ അവർ മെച്ചപ്പെട്ട മനുഷ്യരാകും. അല്ലാഹു സകലർക്കും നേരായി വഴി കാട്ടി കൊടുക്കട്ടെയെന്നും ഷുക്കൂർ വക്കീൽ കുറിച്ചു.

ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വാസ്തവത്തിൽ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്. യാഥാർത്ഥ്യങ്ങളിൽ നിന്നും ഓടി ഒളിച്ച് മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവർ .
അവർ എന്താണ് പഠിക്കുന്നതെന്നും എന്താണ് പറയുന്നതൊന്നും കൃത്യമായ നിശ്ചയം പോലും അവർക്ക് ഇല്ല .
നമ്മുടെ നാടിനെ കുറിച്ചോ ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ല . മുമ്പെ നടന്ന പലരുടെയും പാത പിന്തുടരുകയാണവർ . ഒരു പുന:രാലോചനയും കൂടാതെ .
ഇസ്ലാം കർശനമായി വിലക്കിയ കാര്യങ്ങൾ പോലും ഒരു മടിയും കൂടാതെ ചെയ്യും . അതിനു ന്യായങ്ങളും പറയും. പോക്സേ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ഉസ്താദുമാർ മാത്രമല്ല , മറ്റു നിർവധി ഉദാഹരങ്ങൾ ഉണ്ട് .
സ്ത്രീ വിരുദ്ധതയാണ് മിക്കവരുടെയും ഇഷ്ട വിഷയം . അതിൽ PhD നേടിയതിനു ശേഷമാണ് പൊതു പ്രസംഗ വേദിയിലേക്ക് എഴുന്നള്ളുന്നത് . സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഗംഭീരമായി പറയും . അശ്ലീല ഗോഷ്ഠിയും അശ്ലീല വർത്തമാനവും പൊതു വേദികളിൽ വലിയ ബാസ്സോടെ പറയുന്നതിൽ അവർക്കു ഒരു ലജ്ജയുമില്ല .
സ്ത്രീകളെ മനുഷ്യരായി പോലും കാണാൻ മടിയാണ് . പഞ്ചായത്ത് പ്രസിഡന്റ് സ്ത്രീയായത് കൊണ്ടു മാത്രം വേദിയിൽ നിന്നും ഇറക്കി വിടുവാൻ പോലും മടിക്കാത്ത സാമൂഹ്യ ബോധമാണ് പലരെയും ഭരിക്കുന്നത്.
ആധുനിക ജനാധിപത്യ ബോധവും മനുഷ്യവകാശങ്ങളും ജെൻന്റർ ഇക്വാലിറ്റിയും ഒന്നും അവരുടെ സിലബസിൽ ഇല്ല . ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ചു ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ വെച്ച് സ്വർണ്ണം കടത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്.
ഉസ്താദുമാർ നിരപരാധികളാണ് , വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്.
വാട്ടർ ടൈറ്റ് കമ്പാർട്ടുകളിൽ നിന്നും അവരെ പുറത്തു കടത്തി കാറ്റും വെളിച്ചവും നൽകിയാൽ അവർ മെച്ചപ്പെട്ട മനുഷ്യരാകും.
അല്ലാഹു സകലർക്കും നേരായി വഴി കാട്ടി കൊടുക്കട്ടെ.
ആമീൻ

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.