പത്ത് മുറികളുള്ള വീട്ടിലെ മകൾ, ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട റുക്കിയ ഉമ്മ അന്ത്യയാത്ര പോയതിങ്ങനെ… ഉള്ളുലക്കുന്ന അനുഭവക്കുറിപ്പുമായി സാമൂഹിക പ്രവർത്തക.

ആലപ്പുഴ: പത്ത് മുറികളുള്ള വീട്ടിലെ മകളായി പിറന്ന് ഒടുവിൽ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട റുക്കിയ ഉമ്മയുടെ അന്ത്യയാത്രയുടെ ഉള്ളുലക്കുന്ന അനുഭവക്കുറിപ്പുമായി സാമൂഹിക പ്രവർത്തക. കോട്ടയത്തെ സ്നേഹക്കൂട് അഭയ മന്ദിരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിഷയാണ് റുക്കിയ ഉമ്മയുടെ മരണാനന്തര ചടങ്ങുകളുടെ വിഡിയോയും കുറിപ്പും പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.

പത്ത് മുറികളുള്ള വീട്ടിൽ പിറന്ന റുക്കിയ ഉമ്മയുടെ കുടുംബത്തിന്റെ പേരിൽ ഒരു റോഡ് പോലുമുണ്ടായിരുന്നെന്നും ഭർത്താവ് മരിക്കും വരെ പൊന്നുപോലെ അദ്ദേഹത്തെ പരിപാലിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ, ദൈവം മക്കളെ നൽകിയില്ല. ശരീരം പാതി തളർന്ന അവസ്ഥയിൽ മൂക്കിലൂടെ മാത്രം ഭക്ഷണം നൽകാവുന്ന അവസ്ഥയിൽ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു ആ വയോധിക. ഉമ്മയുടെ അവസാന കുറച്ച് കാലമെങ്കിലും ഒരു മകളായി നോക്കാനും പരിശുദ്ധ റമദാൻ മാസത്തിൽ അല്ലാഹുവിന്റെ അടുക്കലേക്ക് യാത്രയായ അവരുടെ മൃതശരീരം മുസ്‍ലിം ആചാരങ്ങൾക്കനുസരിച്ച് ആലപ്പുഴയിൽ സ്വന്തം നാട്ടിലെ പടിഞ്ഞാറെ ഷാഫി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്യാൻ കഴിഞ്ഞതും ഈ ജന്മത്തിൽ ദൈവം തന്ന വലിയ ഒരനുഗ്രഹമായി കരുതുന്നെന്നും അവർ കുറിച്ചു.

റുക്കിയ ഉമ്മക്ക് വേണ്ടി പ്രാർഥിച്ചവർക്കും അവർക്ക് സഹായവുമായി എത്തിയവർക്കും സ്നേഹക്കൂട് കൂട്ടായ്മയുടെ നന്ദി അറിയിച്ച നിഷ, ഉമ്മയുടെ ആത്മാവിന് സ്വർഗത്തിൽ ഇടം കൊടുക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിഷ സ്നേഹക്കൂടിന്റെ പോസ്റ്റ്:

ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജമാ അത്ത് പള്ളി ഖബർസ്ഥാനിലെ റുക്കിയ ഉമ്മയുടെ അല്ലാഹുവിൻ്റെ അടുത്തേയ്ക്കുള്ള അവസാന യാത്ര ചടങ്ങുകൾ! പത്ത് മുറികൾ ഉള്ള വീട്ടിലെ ബാപ്പയുടെ മകളായ, കുടുംബത്തിന്റെ പേരിൽ ഒരു റോഡ് പോലുമുള്ള, മരണമടയുന്ന കാലം വെരെ ഭർത്താവിനെ പൊന്നുപോലെ പരിപാലിച്ച ദൈവം മക്കളെ നല്കാത്തതിനാൽ ശരീരം പാതി തളർന്ന അവസ്ഥയിൽ മൂക്കിൽ കൂടി മാത്രം ഭക്ഷണം നല്‌കാവുന്ന അവസ്ഥയിൽ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട റുക്കിയ ഉമ്മയുടെ അവസാന കുറച്ച് കാലമെങ്കിലും ഒരു മകളായി നോക്കുവാനും പരിശുദ്ധ റംസാൻ മാസത്തിൽ അല്ലാഹുവിൻ്റെ അടുക്കലേയ്ക്ക് യാത്രയായ ഉമ്മച്ചിയുടെ ദൗതിക ശരീരം മുസ്ലിം സമുദായ ആചാരങ്ങൾക്കനുസരിച്ച് ഉമ്മയുടെ പള്ളിയായ ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജമാ അത്ത് പള്ളിയുടെ ഖബർസ്ഥാനിൽ അടക്കം ചെയ്യുവാൻ കഴിഞ്ഞതും ഈ ജന്മത്തിൽ ദൈവം തന്ന വലിയ ഒരനുഗ്രഹമായി കരുതുന്നു.

ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ച പ്രിയപ്പെട്ടവരോടും, ഉമ്മയെ കണ്ടെത്തി സ്നേഹക്കൂട് കുടുംബത്തെ വിശ്വസിച്ച് ഉമ്മയെ സംരക്ഷണത്തിനായി ഏൽപ്പിച്ച ആൾട്ടൈൺ ഹൈം കൂട്ടായ്മയ്ക്കും ഉമ്മയെ ഏറ്റെടുക്കുവാനും, മരണശേഷം അവസാനയാത്ര വെരെ അതിനായി പരിശ്രമിക്കുകയും ചെയ്ത ഡോക്ടർ മുഹമ്മദ് അസ്ലാം സാറിനോടും, ഉമ്മയെ ആചാര വിധി പ്രകാരം അടക്കം ചെയ്യുവാൻ അനുവദിച്ച ഷാഫി പള്ളിയിലെ പള്ളി കമ്മറ്റി അംഗങ്ങളോടും, പുരോഹിതന്മാരോടും, ഉമ്മയെ അവസാനമായി കണ്ട് യാത്ര ചൊല്ലാനെത്തിയ വട്ടപ്പള്ളി നിവാസികളോടും സ്നേഹക്കൂട് കുടുംബത്തിൻ്റെ സ്നേഹവും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. ഉമ്മയുടെ ആത്മാവിന് സ്വർഗ്ഗത്തിൽ ഇടം കൊടുക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നു.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്

ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.