എംആർപിയിൽ കൂടുതൽ വില നൽകേണ്ടി വരുന്നുണ്ടോ? എങ്ങനെ പരാതിപ്പെടാം

ദില്ലി: ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ടോ? എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി വില.

എന്താണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി?

ഒരു ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിന് ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന പരമാവധി വിലയാണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി. എല്ലാ നികുതികളും ഉൽപ്പാദനച്ചെലവും ഗതാഗതച്ചെലവും നിർമ്മാതാവോ വിൽപ്പനക്കാരനോ നടത്തുന്ന മറ്റേതെങ്കിലും ചെലവുകളും ഉൾപ്പെടുത്തിയാണ് എംആർപി കണക്കാക്കുന്നത്.
ഉപഭോക്താവിന് മനസിലാക്കാൻ വേണ്ടി ഉത്പന്നത്തിന്റെ പാക്കേജിംഗിൽ എംആർപി സാധാരണയായി പ്രിന്റ് ചെയ്യാറുണ്ട്. ഇത് ഉപഭോക്താവിന് വില നോക്കി സാധനങ്ങൾ വാങ്ങാൻ പ്രയോജനം ചെയ്യാറുണ്ട്. ഒരു കടയുടമ എംആർപിയിൽ കൂടുതൽ വില ഈടാക്കുകയാണെങ്കിൽ എന്ത് ചെയ്യും?

ഒരു ഉപഭോക്താവ് എന്ന നിലയിൽ, കടയുടമ എംആർപിയേക്കാൾ കൂടുതൽ ഈടാക്കുന്നതായി നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ, കട സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ലീഗൽ മെട്രോളജി വകുപ്പിൽ പരാതി നൽകാം.

ഉപഭോക്താക്കൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ നമ്പറായ – 1800-11-4000/ 1915-ൽ ബന്ധപ്പെടാനോ അല്ലെങ്കിൽ അവരുടെ ജില്ലയിലുള്ള ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകാനോ അവസരമുണ്ട്.

ഒരു ഉപഭോക്താവിന് 8800001915 എന്ന നമ്പറിൽ എസ്എംഎസ് അയയ്‌ക്കാനോ എൻസി എച്ച് ആപ്പ്, ഉമാങ് ആപ്പ് എന്നിവ വഴി പരാതി നൽകാനും കഴിയും. മാത്രമല്ല, ഉപഭോക്താക്കൾക്ക് https://consumerhelpline.gov.in/user/signup.php എന്നതിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഓൺലൈനായി പരാതി ഫയൽ ചെയ്യാനും സാധിക്കും. ഈ സാഹചര്യത്തിൽ, പരാതി നൽകാൻ ഒറ്റത്തവണ രജിസ്ട്രേഷൻ ആവശ്യമാണ്.

ഇതിനെല്ലാം ശേഷവും നിങ്ങളുടെ പരാതിക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക്, സ്റ്റേറ്റ് കമ്മീഷൻ, ജില്ലാ കമ്മീഷൻ തുടങ്ങിയ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാവുന്നതാണ്.

അന്വേഷണത്തിന് ശേഷം നിയമലംഘനം കണ്ടെത്തിയാൽ, കടയുടമയ്ക്ക് പിഴ അടയ്‌ക്കേണ്ടതായി വരും. ഉപഭോക്താവിന് അമിതമായി ഈടാക്കിയ തുകയ്ക്ക് നഷ്ടപരിഹാരം ലഭിക്കാനും അർഹതയുണ്ട്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.