എംആർപിയിൽ കൂടുതൽ വില നൽകേണ്ടി വരുന്നുണ്ടോ? എങ്ങനെ പരാതിപ്പെടാം

ദില്ലി: ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ടോ? എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി വില.

എന്താണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി?

ഒരു ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിന് ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന പരമാവധി വിലയാണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി. എല്ലാ നികുതികളും ഉൽപ്പാദനച്ചെലവും ഗതാഗതച്ചെലവും നിർമ്മാതാവോ വിൽപ്പനക്കാരനോ നടത്തുന്ന മറ്റേതെങ്കിലും ചെലവുകളും ഉൾപ്പെടുത്തിയാണ് എംആർപി കണക്കാക്കുന്നത്.
ഉപഭോക്താവിന് മനസിലാക്കാൻ വേണ്ടി ഉത്പന്നത്തിന്റെ പാക്കേജിംഗിൽ എംആർപി സാധാരണയായി പ്രിന്റ് ചെയ്യാറുണ്ട്. ഇത് ഉപഭോക്താവിന് വില നോക്കി സാധനങ്ങൾ വാങ്ങാൻ പ്രയോജനം ചെയ്യാറുണ്ട്. ഒരു കടയുടമ എംആർപിയിൽ കൂടുതൽ വില ഈടാക്കുകയാണെങ്കിൽ എന്ത് ചെയ്യും?

ഒരു ഉപഭോക്താവ് എന്ന നിലയിൽ, കടയുടമ എംആർപിയേക്കാൾ കൂടുതൽ ഈടാക്കുന്നതായി നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ, കട സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ലീഗൽ മെട്രോളജി വകുപ്പിൽ പരാതി നൽകാം.

ഉപഭോക്താക്കൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ നമ്പറായ – 1800-11-4000/ 1915-ൽ ബന്ധപ്പെടാനോ അല്ലെങ്കിൽ അവരുടെ ജില്ലയിലുള്ള ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകാനോ അവസരമുണ്ട്.

ഒരു ഉപഭോക്താവിന് 8800001915 എന്ന നമ്പറിൽ എസ്എംഎസ് അയയ്‌ക്കാനോ എൻസി എച്ച് ആപ്പ്, ഉമാങ് ആപ്പ് എന്നിവ വഴി പരാതി നൽകാനും കഴിയും. മാത്രമല്ല, ഉപഭോക്താക്കൾക്ക് https://consumerhelpline.gov.in/user/signup.php എന്നതിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഓൺലൈനായി പരാതി ഫയൽ ചെയ്യാനും സാധിക്കും. ഈ സാഹചര്യത്തിൽ, പരാതി നൽകാൻ ഒറ്റത്തവണ രജിസ്ട്രേഷൻ ആവശ്യമാണ്.

ഇതിനെല്ലാം ശേഷവും നിങ്ങളുടെ പരാതിക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക്, സ്റ്റേറ്റ് കമ്മീഷൻ, ജില്ലാ കമ്മീഷൻ തുടങ്ങിയ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാവുന്നതാണ്.

അന്വേഷണത്തിന് ശേഷം നിയമലംഘനം കണ്ടെത്തിയാൽ, കടയുടമയ്ക്ക് പിഴ അടയ്‌ക്കേണ്ടതായി വരും. ഉപഭോക്താവിന് അമിതമായി ഈടാക്കിയ തുകയ്ക്ക് നഷ്ടപരിഹാരം ലഭിക്കാനും അർഹതയുണ്ട്.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

ജനസാഗരത്തെ സാക്ഷിയാക്കി ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഉദ്ഘാടനം: സുൽത്താൻ ബത്തേരിയിൽ ആവേശത്തിരയിളക്കി ഹനാൻ ഷായുടെ ടീം

വൈവാഹിക സ്വപ്നങ്ങൾക്ക് പുത്തൻ നിറമേകി ‘യെസ് ഭാരത്’ ഫാഷൻ ലോകത്തേക്ക് പുതിയ കാൽവെപ്പ് നടത്തി. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഗംഭീരമായി ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.