നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് ദുബൈയിൽ ഇനി ലൈസൻസ് കിട്ടും; ‘ഗോൾഡൻ ചാൻസ്’ എടുക്കാൻ ഒരുങ്ങിക്കോളൂ.

ദുബൈ: ദുബൈ നഗരത്തിൽ വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇതാ ആ സ്വപ്‌നങ്ങൾ പൂവണിയിക്കാനൊരു ‘ഗോൾഡൻ ചാൻസ്’ ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ).

ഇന്ത്യക്കാർക്ക് ഉൾപ്പെടെ എല്ലാ വിദേശികൾക്കും അവരുടെ നാട്ടിലെ ലൈസൻസ് ഉണ്ടെങ്കിൽ ‘ഗോൾഡൻ ചാൻസ്’ എടുക്കാവുന്നതാണ്. നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനാണ് ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്.

തിയറി ടെസ്റ്റ് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാകാവുന്നതാണ് എന്നതാണ് ഗോൾഡൻ ചാൻസിന്റെ പ്രത്യേകത. ഇതിനായി ആദ്യം 2,150 ദിർഹം അടച്ച് ഫയൽ ഓപ്പൺ ചെയ്യണം. ഫയൽ ഓപ്പണിങ് ഫീസ്, തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസൻസ് ഫീസ് എന്നിവയെല്ലാം ചേർത്തുള്ള ഫീസാണ് 2,150 ദിർഹം എന്നതിനാൽ മറ്റൊരു ഫീസിന്റെയും ലൈസൻസ് ലഭിക്കുന്നത് വരെ ആവശ്യമില്ല. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ഒരാൾക്ക് ദുബായിൽ ഡ്രൈവിങ് പരിശീലനത്തിനുള്ള ഫയൽ ഓപ്പൺ ചെയ്യാൻ ചുരുങ്ങിയത് 5,000 ദിർഹം വേണ്ടി വരും എന്നിടത്താണ് പകുതി പണം പോലും മുടക്കാതെ ഗോൾഡൻ ചാൻസ് എടുക്കാൻ സാധിക്കുന്നത്.

ഗോൾഡൻ ചാൻസ് പദ്ധതി വഴി നേരിട്ട് റോഡ് ടെസ്റ്റിന് പോകുന്നതിന് മുൻപ് ആവശ്യമുള്ളവർക്ക് രണ്ടോ മൂന്നോ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനും അവസരമുണ്ട്. ഗോൾഡൻ ചാൻസ് പദ്ധതിക്ക് അപേക്ഷിച്ചു കഴിഞ്ഞാല്‍ വൈകാതെ തന്നെ തിയറി ടെസ്റ്റിനുള്ള കോൾ വരും. അതുകഴിഞ്ഞാലുടൻ റോ‍ഡ് ടെസ്റ്റ് നടത്താം. ഇതിനിടക്ക് വേണമെങ്കിൽ പരിശീലന ക്ലാസ് നടത്തുകയും ആവാം.

അതേസമയം, ഗോൾഡൻ ചാൻസ് റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ പോലെ ഡ്രൈവിങ് ക്ലാസിൽ ചേർന്നു പഠിക്കേണ്ടി വരും. എന്നാൽ ഇതിനു പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല. ഗോൾഡൻ ചാൻസ് ടെസ്റ്റിന് ഫയൽ ഓപ്പൺ ചെയ്ത സ്ഥാപനത്തിലല്ലാതെ മറ്റൊരിടത്താണ് പഠിക്കാനുദ്ദേശിക്കുന്നതെങ്കിലും പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല.

അതേസമയം, പദ്ധതി പ്രകാരമുള്ള റോഡ് ടെസ്റ്റുകൾ ഇതുവരെ എവിടെയും ആരംഭിച്ചിട്ടില്ല എന്നാണ് വിവരം. എന്നാൽ തിയറി ടെസ്റ്റുകൾ പുരോഗമിക്കുന്നുണ്ട്. വൈകാതെ തന്നെ റോഡ് ടെസ്റ്റുകൾ ആരംഭിക്കും.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.