നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് ദുബൈയിൽ ഇനി ലൈസൻസ് കിട്ടും; ‘ഗോൾഡൻ ചാൻസ്’ എടുക്കാൻ ഒരുങ്ങിക്കോളൂ.

ദുബൈ: ദുബൈ നഗരത്തിൽ വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇതാ ആ സ്വപ്‌നങ്ങൾ പൂവണിയിക്കാനൊരു ‘ഗോൾഡൻ ചാൻസ്’ ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ).

ഇന്ത്യക്കാർക്ക് ഉൾപ്പെടെ എല്ലാ വിദേശികൾക്കും അവരുടെ നാട്ടിലെ ലൈസൻസ് ഉണ്ടെങ്കിൽ ‘ഗോൾഡൻ ചാൻസ്’ എടുക്കാവുന്നതാണ്. നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനാണ് ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്.

തിയറി ടെസ്റ്റ് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാകാവുന്നതാണ് എന്നതാണ് ഗോൾഡൻ ചാൻസിന്റെ പ്രത്യേകത. ഇതിനായി ആദ്യം 2,150 ദിർഹം അടച്ച് ഫയൽ ഓപ്പൺ ചെയ്യണം. ഫയൽ ഓപ്പണിങ് ഫീസ്, തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസൻസ് ഫീസ് എന്നിവയെല്ലാം ചേർത്തുള്ള ഫീസാണ് 2,150 ദിർഹം എന്നതിനാൽ മറ്റൊരു ഫീസിന്റെയും ലൈസൻസ് ലഭിക്കുന്നത് വരെ ആവശ്യമില്ല. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ഒരാൾക്ക് ദുബായിൽ ഡ്രൈവിങ് പരിശീലനത്തിനുള്ള ഫയൽ ഓപ്പൺ ചെയ്യാൻ ചുരുങ്ങിയത് 5,000 ദിർഹം വേണ്ടി വരും എന്നിടത്താണ് പകുതി പണം പോലും മുടക്കാതെ ഗോൾഡൻ ചാൻസ് എടുക്കാൻ സാധിക്കുന്നത്.

ഗോൾഡൻ ചാൻസ് പദ്ധതി വഴി നേരിട്ട് റോഡ് ടെസ്റ്റിന് പോകുന്നതിന് മുൻപ് ആവശ്യമുള്ളവർക്ക് രണ്ടോ മൂന്നോ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനും അവസരമുണ്ട്. ഗോൾഡൻ ചാൻസ് പദ്ധതിക്ക് അപേക്ഷിച്ചു കഴിഞ്ഞാല്‍ വൈകാതെ തന്നെ തിയറി ടെസ്റ്റിനുള്ള കോൾ വരും. അതുകഴിഞ്ഞാലുടൻ റോ‍ഡ് ടെസ്റ്റ് നടത്താം. ഇതിനിടക്ക് വേണമെങ്കിൽ പരിശീലന ക്ലാസ് നടത്തുകയും ആവാം.

അതേസമയം, ഗോൾഡൻ ചാൻസ് റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ പോലെ ഡ്രൈവിങ് ക്ലാസിൽ ചേർന്നു പഠിക്കേണ്ടി വരും. എന്നാൽ ഇതിനു പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല. ഗോൾഡൻ ചാൻസ് ടെസ്റ്റിന് ഫയൽ ഓപ്പൺ ചെയ്ത സ്ഥാപനത്തിലല്ലാതെ മറ്റൊരിടത്താണ് പഠിക്കാനുദ്ദേശിക്കുന്നതെങ്കിലും പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല.

അതേസമയം, പദ്ധതി പ്രകാരമുള്ള റോഡ് ടെസ്റ്റുകൾ ഇതുവരെ എവിടെയും ആരംഭിച്ചിട്ടില്ല എന്നാണ് വിവരം. എന്നാൽ തിയറി ടെസ്റ്റുകൾ പുരോഗമിക്കുന്നുണ്ട്. വൈകാതെ തന്നെ റോഡ് ടെസ്റ്റുകൾ ആരംഭിക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വിതരണം, സ്ഥാപിക്കല്‍, പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള നിര്‍മാതാക്കള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 26 ന് വൈകിട്ട്

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ധനമന്ത്രിയുടെ അറിയിപ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് നാളെ മുതല്‍ ടോള്‍: 3000 രൂപയ്ക്ക് 200 യാത്ര: ജില്ലയിലെ വാഹനങ്ങള്‍ക്ക് 50ശതമാനം ഇളവ്, പാസിന് 340 രൂപ

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാമനാട്ടുകര മുതല്‍ വെങ്ങളം വരേയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക. ടോള്‍പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ കോടതിയിലെ ഫര്‍ണിച്ചറുകളുടെ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ലഭിക്കണം. ഫോണ്‍- 04936 202277 Facebook Twitter

മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര ലഭ്യമാക്കുന്നതിന് 60 വയസ്സ് കഴിഞ്ഞവരില്‍ നിന്നും മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനംനല്‍കി

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം ഉറപ്പാക്കി ക്ഷയരോഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.