വന്ന വഴി മറക്കാത്തവന്‍; റിങ്കു സിംഗിന്റെ ചെയ്തിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ന്റെ 16-ാം പതിപ്പിലെ തന്റെ പ്രകടനത്തിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് താരം റിങ്കു സിംഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 25-കാരന്റെ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത് അത്രമേള്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഹൈലൈറ്റ് പ്രകടനവും അതായിരുന്നു.

ഇപ്പോഴിതാ അലിഗഢില്‍ നിരാലംബരായ ക്രിക്കറ്റ് കളിക്കാര്‍ക്കായി ഒരു സ്പോര്‍ട്സ് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിനാല്‍ റിങ്കു സിംഗ് മൈതാനത്തിന് പുറത്തും കൈയടി നേടുകയാണ്. താഴേക്കിടയില്‍ നിന്ന് കഷ്ടപ്പെട്ട് ഒരു ക്രിക്കറ്ററായി വളര്‍ന്നതിന്റെ ബുദ്ധിമുട്ടുകള്‍ റിങ്കു നേരിട്ടു അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാല്‍ മറ്റുള്ളവര്‍ക്ക് അത് അനുഭവിക്കാതിരിക്കാന്‍ 25-കാരന്‍ ശ്രദ്ധ കൊടുക്കുകയാണ്.

അലിഗഡ് ക്രിക്കറ്റ് സ്‌കൂളിലും അക്കാദമിയിലുമായി 15 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് ഹോസ്റ്റല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2023 മെയ് മാസത്തോടെ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് മടങ്ങിയെത്തിയാല്‍ റിങ്കു തന്നെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യും.

നിരാലംബരായ യുവ കളിക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് ഒരു ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ സാമ്പത്തികമായി നല്ല നിലയിലായപ്പോള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു- താരത്തിന്റെ ബാല്യകാല കോച്ച് മസൂദുസ്-സഫര്‍ അമിനി പറഞ്ഞു.

ഞങ്ങളുടെ ഒരു ഡസനോളം ട്രെയിനികള്‍ ഹോസ്റ്റലിലേക്ക് മാറും. നിലവില്‍, അവര്‍ വലിയ വാടക നല്‍കുന്നു. എന്നാല്‍ ഇവിടെ അവര്‍ക്ക് ചെറിയ ചിലവില്‍ മുറികളും ഭക്ഷണവും ലഭിക്കും. കൂടാതെ, അവര്‍ക്ക് യാത്രയ്ക്കായി സമയവും പണവും പാഴാക്കേണ്ടതില്ല. ഏകദേശം 90 ശതമാനം ജോലികളും പൂര്‍ത്തിയായി. അടുത്ത മാസത്തോടെ ഇത് തയ്യാറാകും. ഐപിഎല്ലില്‍ നിന്ന് തിരിച്ചെത്തിയാല്‍ റിങ്കു ഉദ്ഘാടനം ചെയ്യും. ഈ സൗകര്യം ഈ യുവാക്കളുടെ ജീവിതം എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.