തന്റെ ലെസ്ബിയൻ പങ്കാളിയെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയി ; പരാതിയുമായി മലപ്പുറം സ്വദേശിനി.

സ്വവർഗ ദമ്പതികളിൽ ഒരാളെ ബലമായി കൂട്ടിക്കൊണ്ടുപോയതായി പങ്കാളിയുടെ പരാതി. ഒപ്പം താമസിച്ചിരുന്ന അഫീഫ എന്ന യുവതിയെ വീട്ടുകാര്‍ ബലമായി കൂട്ടിക്കൊണ്ടുപോയെന്നാണ് മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ പരാതി നൽകിയത്.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് അഫീഫയെ വീട്ടുകാര്‍ കൊണ്ടുപോയതെന്ന് സുമയ്യ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സുമയ്യ ഹേബിയസ് കോര്‍പ്പസ് ഹർജി സമർപ്പിച്ചു. അഫീഫ നേരിടുന്നത് കടുത്ത ശാരീരിക– മാനസിക പീഡനമാണെന്ന് സുമയ്യ പറഞ്ഞു. ലെസ്ബിയന്‍ ദമ്പതികളായ ആദില–നൂറ വിഷയത്തിന് ശേഷം ഹൈക്കോടതിയില്‍ വന്ന സമാന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൂടിയാണിത്.

ഈ വർഷം ജനുവരി 5നാണ് കൊണ്ടോട്ടി സ്വദേശിയായ അഫീഫ തന്നോടൊപ്പം ജീവിക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് വനജ കലക്റ്റീവ് എന്ന സംഘടനയ്ക്ക് പരാതി നൽകിയതെന്ന് സുമയ്യ പറയുന്നു. ‘ജനുവരി 27ന് വനജ കലക്റ്റീവ് ടീമിന്റെ സഹായത്തോടെ ഞങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിവന്നു. ഞങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ ജനുവരി 29ന് ഇരുവരും മലപ്പുറം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാവുകയും ഒരുമിച്ച് ജീവിക്കാൻ അനുകൂലമായ വിധി വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാലു മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു.

മേയ് 30നു സൈബർ സെല്ലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ അഫീഫയുടെ ബന്ധുക്കൾക്ക് അനധികൃതമായി ഞങ്ങളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊടുക്കുകയും എറണാകുളത്തെ ജോലിസ്ഥലത്തു വന്ന് അഫീഫയെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.’ – സുമയ്യ പറഞ്ഞു.

അഫീഫയെ കയറ്റിയ കാറിനടുത്തു ചെന്ന തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും സുമയ്യ പറഞ്ഞു. ഇതിനു പിന്നാലെ പുത്തൻകുരിശ്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലും എസ്പി, ഡിജിപി തുടങ്ങിയവർക്കും പരാതി നൽകി. ജൂൺ 5ന് സുമയ്യയുടെ ഹേബിയസ് കോർപ്പസ് പരാതി ഹൈക്കോടതി സ്വീകരിച്ചു. ജൂൺ 9നു അഫീഫയെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും 19നു ഹാജരാക്കാമെന്ന് അഭിഭാഷകൻ അറിയിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാൽ അഫീഫയുടെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് സുമയ്യ പറഞ്ഞു. അവളുടെ വീട്ടുകൾ ഉൾപ്പെടെ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. ഫോൺ സ്വിച്ച് ഓഫാണ്. അഫീഫയുടെ ജീവൻ തന്നെ അപകടത്തിലായിട്ടുള്ള സാഹചര്യമാണുള്ളത്. ‘‘കുറച്ചധികം അക്രമാസക്തരായ വീട്ടുകാരാണ് അഫീഫയുടേത്. അവളെ ശാരീരകമായി മുൻപും ഉപദ്രവിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ പോയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാൻ കോടതി അംഗീകരിച്ചതാണ്. എന്നോടൊപ്പം ജീവിക്കണമെന്ന് പറഞ്ഞ് അവളാണ് ആദ്യം പരാതി നൽകിയത്. എന്നാൽ അവളുടെ മനസ്സു മാറ്റാമെന്ന് വിചാരിച്ചാണ് 19 വരെ കോടതിയിൽ സമയം ചോദിച്ചത്.’’– സുമയ്യ പറഞ്ഞു.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം

നിങ്ങളുടെ രക്തസമ്മർദം കൂട്ടുന്ന പ്രഭാതഭക്ഷണമാണോ രാവിലെ രുചിയോടെ കഴിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഇരുപത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ പരിശോധിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ സഞ്ജയ് ഭോജ് രാജാണ് നമ്മുടെ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകൾ ചിലപ്പോൾ അപകടകാരിയുമാകാം എന്ന

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും

ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ

ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി 1 മുതല്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

നമ്മുടെ ദൈനംദിന സാമ്ബത്തിക ഇടപാടുകളില്‍ പാൻ (പെർമനന്റ് അകൗണ്ട് നമ്ബർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിയാം.നികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാൻ കാർഡ്

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.