വിദേശയാത്ര പോകുമ്പോഴും ഇനി പണം കയ്യിൽ കരുതേണ്ട; ഗൂഗിൾ പേയോ പേ ടി എംമ്മോ ഉപയോഗിക്കാം: വിദേശത്തും യുപിഎ യിലൂടെ പണം സ്വീകരിക്കാൻ ക്രമീകരണം ഒരുക്കി നിരവധി രാജ്യങ്ങൾ

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ തുക ഓരോ വര്‍ഷവും ശരാശരി 50 ശതമാനം എന്നനിരക്കിലാണ് വളര്‍ന്നിട്ടുള്ളത്. ഈ ഗണ്യമായ നേട്ടത്തിന് കാരണം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ.) എന്ന സംവിധാനമാണ്. ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് തത്ക്ഷണം പണം കൈമാറ്റം ചെയ്യാൻ കഴിവുള്ള പേയ്മെന്റ് സംവിധാനമാണ് യു.പി.ഐ.

ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ പേയ്മെന്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് യു.പി.ഐ. എന്ന പ്ലാറ്റ്ഫോറത്തില്‍ ഊന്നിയാണ്. നിലവില്‍ അൻപത്തിയെട്ട് യു.പി.ഐ. ആപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍മാത്രം ഏകദേശം 868.53 കോടി എണ്ണം യു.പി.ഐ. ഇടപാടുകള്‍ നടത്തപ്പെട്ടിരുന്നു.

വിനോദസഞ്ചാരത്തിലും യു.പി.ഐ കൊണ്ടുവന്ന മാറ്റങ്ങള്‍ വലുതാണ്. പണമിടപാടുകള്‍ എളുപ്പത്തിലാക്കാനും, കറൻസികള്‍ കൊണ്ടുനടക്കുമ്ബോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമെല്ലാം യു.പി.ഐ വലിയരീതിയില്‍ സഹായിച്ചു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായതോടെ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ വലിയ രീതിയിലുള്ള കുതിച്ചുചാട്ടമുണ്ടായതായി പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. എന്നാല്‍ വിദേശയാത്രകളില്‍ യു.പി.ഐ ഉപയോഗിക്കാൻ കഴിയാതിരുന്നതാണ് പല യാത്രക്കാരെയും വലയ്ക്കുന്ന ഘടകങ്ങളിലൊന്ന്. എന്നാലിപ്പോള്‍ ചില രാജ്യങ്ങളില്‍ യു.പി.ഐ സേവനങ്ങള്‍ നിലവിലുണ്ട്. നിരവധി രാജ്യങ്ങളില്‍ വൈകാതെ ഇത് സ്വീകരിച്ചു തുടങ്ങും.

ഭൂട്ടാൻ: കേന്ദ്ര സര്‍ക്കാര്‍ യു.പി.ഐ ആഗോള തളത്തില്‍ വളര്‍ത്താനായി പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ചില രാജ്യങ്ങള്‍ യു.പി.ഐ സേവനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ ഭീം ആപ്പ് വഴിയുള്ള യു.പി.ഐ സേവനങ്ങള്‍ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഭൂട്ടാനാണ്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പോകുന്ന വിദേശരാജ്യം കൂടിയായ ഭൂട്ടാൻ ഇന്ത്യയുമായി പലകാര്യങ്ങളിലും സഹകരിക്കുന്ന അയല്‍രാജ്യമാണ്. റോഡ് മാര്‍ഗവും ഇന്ത്യയില്‍ നിന്ന് പോകാവുന്ന ഭൂട്ടാനില്‍ പലപ്പോഴും ഇന്ത്യൻ കറൻസിയും സ്വീകരിക്കാറുണ്ട്. യു.പി.ഐ കൂടെ നിലവില്‍ വന്നതോടെ സന്തോഷങ്ങളുടെ നാട്ടിലേക്കുള്ള യാത്ര കൂടുതല്‍ ആസ്വാദ്യകരമാവും.

യു.കെ: നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ യു.കെയിലെ ഇ-പെയ്മെന്റ് പ്രൊവൈഡറായ പി.പി.ആര്‍.ഒയുമായി ധാരണാപത്രം ഒപ്പിട്ടത് മാസങ്ങള്‍ക്ക് മുൻപാണ്. ഇതോടെ ബ്രിട്ടണിലും വൈകാതെ തന്നെ യു.പി.ഐ സേവനങ്ങള്‍ നിലവില്‍ വരും. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നും നിരവധി ഇന്ത്യൻ വിദ്യാര്‍ഥികളുള്ള രാജ്യവുമായ യു.കെയില്‍ ഇ.കൊമേഴ്സ് മേഖലയിലായിരിക്കും യു.പി.ഐ സേവനങ്ങള്‍ സ്വീകരിക്കപ്പെട്ട് തുടങ്ങുക.

യു.എ.ഇ: ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. 2022 മുതലാണ് ഭീം ആപ്പിലൂടെയുള്ള യു.പി.ഐ സേവനങ്ങള്‍ യു.എ.ഇയില്‍ നിലവില്‍ വന്നത്. ദുബായ് ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്ന ഇന്ത്യൻ സഞ്ചാരികള്‍ക്കും യു.എ.ഇയില്‍ പ്രിയപ്പെട്ടവരെ കാണാനായി പോകുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രധമാണ് ഇത്.

ഒമാൻ: ഏറെ ഇന്ത്യക്കാര്‍ സന്ദര്‍ശിക്കുന്ന മറ്റൊരു ഗള്‍ഫ് രാജ്യമായ ഒമാനും 2022 ഒക്ടോബര്‍ മുതല്‍ യു.പി.ഐ സ്വീകരിക്കുന്നുണ്ട്. ഒമാന്റെ ഇ-പെയ്മെന്റ് സംവിധാനവുമായി യു.പി.ഐ ലിങ്ക് ചെയ്യാനുള്ള കരാറും എൻ.പി.സി.ഐയുമായി ഒമാൻ ഒപ്പിട്ടിരുന്നു. സെൻട്രല്‍ ബാങ്ക് ഓഫ് ഒമാനുമായും ഇന്ത്യ ഈ വിഷയത്തില്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു.

ഫ്രാൻസ്: നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദര്‍ശനത്തോടെയാണ് ഫ്രാൻസിലും യു.പി.ഐ ലിങ്ക് ചെയ്യാനുള്ള സാഹചര്യമൊരുങ്ങിയത്. ഫ്രാൻസില്‍ യു.പി.ഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മില്‍ ധാരണയായതായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഫ്രാൻസിന്റെ ഓണ്‍ലൈൻ പേയ്മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവെച്ചു. ഫ്രാൻസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈഫല്‍ ടവറില്‍ ഉള്‍പ്പടെ യു.പി.ഐ പേയ്മെന്റ് നടത്താനാകും.

യൂറോപ്യൻ രാജ്യങ്ങള്‍: വൈകാതെ യൂറോപ്പിലെ ഒന്നിലേറെ രാജ്യങ്ങളിലൂടെയുള്ള യാത്രകളിലും യു.പി.ഐ പേയ്മെന്റ് നടത്താൻ സാധിച്ചേക്കും. എൻഐപിഎല്‍ യൂറോപ്യൻ പണിടപാട് സേവന ദാതാവായ വേള്‍ഡ് ലൈനുമായി ഇതുസംബന്ധിച്ച്‌ ധാരണയിലെത്തിയിട്ടുണ്ട്. വേള്‍ഡ് ലൈനിന്റെ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനംവഴി യൂറോപ്പില്‍ ഷോപ്പിങ് നടത്താൻ സംവിധാനംവഴി കഴിയും. അതോടൊപ്പം റൂപെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി യൂറോപ്യൻ രാജ്യങ്ങളില്‍ പണമിടപാട് നടത്താനുമാകും. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും താമസിയാതെ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷൻ അറിയിച്ചിരുന്നു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങള്‍: രാജ്യാന്തര ഡിജിറ്റല്‍ പെയ്മെന്റ് കമ്ബനിയായ ലിക്വിഡ് ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ടാണ് എൻ.ഐ.പി.എല്‍ സൗത്ത് ഏഷ്യൻ രാജ്യങ്ങളില്‍ യു.പി.ഐ അവതരിപ്പിച്ചത്. ഇതിലൂടെ സിങ്കപ്പൂര്‍, മലേഷ്യ, വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ പത്തോളം രാജ്യങ്ങളില്‍ വൈകാതെ യു.പി.ഐ ഉപയോഗിക്കാനാവും.

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

അവധികളെല്ലാം പിൻവലിച്ചു ശനിയാഴ്ച പ്രവർത്തി ദിവസം

തിരുവനന്തപുരം:ശനിയാഴ്ച (04/10/2025) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച്‌ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതിനാണ് ഈ ശനിയാഴ്ച മാറ്റം വന്നിരിക്കുന്നത്. അതേസമയം എൽപി,യുപി ക്ലാസുകൾക്ക്

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.