ദേശീയ പതാകയെ അപമാനിച്ചു; ജിയോ മച്ചാനെതിരെ പരാതി

എം4 ടെക് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിയോ ജോസഫ്. വ്യത്യസ്തമായ കണ്ടന്റുകളിലൂടെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യക്ക് അകത്തും പുറത്തും ആരാധകരുള്ള വ്ളോഗറാണ് ജിയോ മച്ചാന്‍ എന്ന് അറിയപ്പെടുന്നു ജിയോ ജോസഫ്.

എംഫോർ ടെക് എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് യൂട്യൂബില്‍ മാത്രം 11.7 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് അദ്ദേഹത്തിനുള്ളത്. ടെക് മേഖലയുമായി ബന്ധപ്പെട്ട വീഡിയോയാണ് കൂടുതലായും പങ്കുവെക്കാറുള്ളതെങ്കിലും ഇടക്കൊക്കെ ഫുഡ് വ്ലോഗും ജിയോ പങ്കുവെക്കാറുണ്ട് .

അത്തരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ താരത്തിന് തലവേദന ആയിട്ടുള്ളത്. ഇത് പൊലീസില്‍ പരാതി നല്‍കുന്നതിലേക്ക് വരെ എത്തി നിൽക്കുന്നുണ്ട്.

സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്നാണ് ജിയോയ്ക്കെതിരായ പരാതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ജിതിന്‍ എസ് എന്ന യുവാവാണ് യൂട്യൂബർക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ എംഫോർ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലൂടെ യുവാവ് ആവശ്യപ്പെടുന്നത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും ആരോപണമുണ്ട്.

സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ കോഴിയുടെ ഗ്രില്‍ ചെയ്യുന്ന വീഡിയോയായിരുന്നു എംഫോർ ടെക് പങ്കുവെച്ചത്. കുങ്കുമം, വെള്ള, പച്ച നിറങ്ങള്‍ക്കായി വ്യത്യസ്ത മസാലകള്‍ തേച്ചുപിടിപ്പിച്ചുകൊണ്ടാണ് വീഡിയോയില്‍ കോഴിയെ തയ്യാറാക്കുന്നത്. ഒരു ദിസം കൊണ്ട് ഏഴ് ലക്ഷത്തിലേറെ ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

പൊലീസില്‍ പരാതി ലഭിച്ചെങ്കിലും വീഡിയോ ഇപ്പോഴും യൂട്യൂബില്‍ തന്നെയുണ്ട്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയും വീഡിയോക്ക് ലഭിക്കുന്നു. ഏറെ രസകരമായ അഭിപ്രായ പ്രകടനങ്ങളാണ് ആളുകള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തുന്നത്. ഇത്തരം വ്യത്യസ്തമായ വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, യൂട്യൂബർക്കെതിരായ പരാതി അനാവശ്യമാണെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. സ്വാതന്ത്രദിനത്തില്‍ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള കേക്ക് ഉള്‍പ്പെടേയുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനൊക്കെ ഇങ്ങനെ പോയാല്‍ കേസ് എടുക്കേണ്ടി വരുമല്ലോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.