ഫോണ്‍ വെള്ളത്തില്‍ വീണോ? ഒരിക്കലും ചൂടാക്കരുത്, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

ഉപയോഗിച്ചുകൊണ്ടിരിക്കെ ഫോണുകള്‍ വെള്ളത്തില്‍ വീഴുന്നത് പലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. പല ഫോണുകളും ഉടനെ ഫോണ്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും. വെള്ളത്തില്‍ വീണാല്‍ ഈ ഫോണ്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പല ഉപഭോക്താക്കള്‍ക്കും വ്യക്തമായ ധാരണ ഇല്ല. അതിനെക്കുറിച്ച് അറിഞ്ഞിരിക്കല്‍ ആവശ്യം ഉള്ളകാര്യം ആണ് താനും.

1.ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഉടനെ തന്നെ വെള്ളത്തില്‍ നിന്ന് എടുക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ നിന്നാല്‍ വലിയ കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

2.ഫോണ്‍ പെട്ടന്ന് ഓഫ് ചെയ്യുക: ഏതെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടോ വൈദ്യുത തകരാറോ തടയാന്‍ ഫോണ്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്യുക.

ഫോണിലെ കേയ്‌സുകള്‍, കവറുകള്‍, മെമ്മറി കാര്‍ഡുകള്‍ പോലുള്ള എല്ലാ ബാഹ്യ ആക്‌സസറികള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുക. ഫോണിന് ഉള്ളിലെ ഈര്‍പ്പം തടയാനും ഉണക്കാനും ഇത് നല്ലതാണ്.
മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കുക: മൃദുവായ തുണി അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് ഫോണ്‍ തുടക്കുക. വെള്ളം അതിന്റെ ഉപരിതലത്തില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഒരിക്കലും കട്ടിയുള്ള തുണികള്‍ ഉപയോഗിക്കരുത്.
സിലിക്ക ജെല്‍ പാക്കറ്റുകളോ അരിയോ ഉപയോഗിക്കുക: വെള്ളത്തില്‍ വീണ ഫോണ്‍ അധികം വൈകാതെ തന്നെ സിലിക്ക ജെല്‍ പാക്കറ്റുകളില്‍ ഇടുകയോ അല്ലെങ്കില്‍ അരി നിറച്ച പാത്രത്തില്‍ ഇടുകയോ ചെയ്യുക. ഈ ഡെസിക്കന്റുകള്‍ ഈര്‍പ്പം ഫലപ്രദമായി ആഗിരണം ചെയ്യും. നന്നായി ഉണങ്ങുന്നത് ഉറപ്പാക്കാന്‍ കുറഞ്ഞത് 24 മുതല്‍ 48 മണിക്കൂര്‍ വരെ ഫോണ്‍ ഇവിടെ സൂക്ഷിക്കുക.
ഫോണ്‍ ചൂടാക്കാതിരിക്കുക: മിക്കവരും ഹെയര്‍ ഡ്രയര്‍, ഓവന്‍ പോലുള്ള താപ സ്രോതസ്സുകള്‍ ഉപയോഗിച്ച് ഫോണ്‍ ചൂടാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ നടപടി പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. അമിതമായ ചൂട് ഫോണിനുള്ളില്‍ കേടുപാടുകള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. ചിലപ്പോള്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് വരെ സംഭവിച്ചേക്കാം.
7. ഫോണ്‍ പരിശോധിക്കുക: മൂന്ന് മണിക്കൂറെങ്കിലും മിനിമം കാത്തിരുന്നതിന് ശേഷമെ സിം കാര്‍ഡും മെമ്മറി കാര്‍ഡുകളും മറ്റും ഇട്ടതിന് ശേഷം ഫോണ്‍ ഓണ്‍ ആക്കി ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാവൂ. ഇനിയും ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സര്‍വ്വീസ് സെന്ററുകളില്‍ ചെല്ലുന്നതാണ് നല്ലത്.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.