പോളിയോ ബാധിതനായ അച്ഛൻ, ഉയരങ്ങളിൽ നിഴലുപോലെ അമ്മ; ഇന്ത്യയുടെ അഭിമാന താരം പ്രാഗ്നാനന്ദ ഉയരങ്ങൾ കീഴടക്കിയതിങ്ങനെ..

ലോകം ഒന്നടങ്കം ഉറ്റു നോക്കുന്ന ഒരാളായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാര വിസ്മയം ആർ. പ്രഗ‍്നാനന്ദ. ചെറുപ്രായത്തിൽ തന്നെ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ഈ പതിനെട്ടുകാരനായ തമിഴ്നാട്ടുകാരൻ.

പ്രഗ്നാനന്ദയുടെ ചെസ്സിലേക്കുള്ള വരവ് വളരെ യാദൃശ്ചികമാണ് .മൂന്നാം വയസ്സിൽ മൂത്ത സഹോദരി വൈശാലിയോടൊപ്പമാണ് പ്രഗ്നാനന്ദ ചെസ്സ് കളി തുടങ്ങിയത്. തന്റെ കുട്ടികൾ ടിവിക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പ്രഗ്നാനന്ദയുടെ മാതാപിതാക്കൾ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.

ഇതോടെയാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും മൂത്ത മകൾ വൈശാലിയെ ചെസ് പഠിക്കാൻ അയച്ചത്. തുടർന്ന് ചേച്ചിയോടൊപ്പം നേരംപോക്കിന് പ്രഗ്നാനന്ദ ചെസ് കളിച്ചു തുടങ്ങിയതാണ് ഈ കൗമാരക്കാരൻ.

ചെസിൽ പ്രഗ്നാനന്ദയുടെ താത്പര്യം കണ്ടതോടെയാണ് ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. ചെസ്സ് കളിക്കുന്നത് പ്രഗ്നാനന്ദയ്ക്ക് ഒരു ഹോബി മാത്രമായിരുന്നു. പ്രഗ്ഗു എന്ന് സുഹൃത്തുക്കൾ സ്നേഹപൂർവ്വം വിളിക്കുന്ന ഈ താരം 2016-ൽ തന്റെ പത്താം വയസ്സിലാണ് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര മാസ്റ്ററായി മാറിയത് എന്നതും ശ്രദ്ധേയം.

ചെസിലെ സൂപ്പർതാരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദും പി. ഹരികൃഷ്ണയും നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നു.

പ്രഗ്നാനന്ദയോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട മുഖമാണ് പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി. ഏതു മത്സരങ്ങളിലും നിഴൽ പോലെ കൂടെയുണ്ടാകുന്ന അമ്മയുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലടക്കമുള്ളവർ ഏറ്റെടുത്തിരുന്നു. ജന്മനാ പോളിയോ ബാധിച്ച രമേഷ് ബാബുവിന് യാത്ര ബുദ്ധിമുട്ടായതിനാൽ നാഗലക്ഷ്മിയായിരുന്നു വിദേശപര്യടനങ്ങളിൽ മകനോടൊപ്പം പോകാറുള്ളത്.

രമേഷ് ബാബുവും നാഗലക്ഷമിയും മക്കളുടെ ഉയരങ്ങളിൽ അഭിമാനം കൊള്ളുകയാണ്. ഒരു സാധാരണ കായിക മത്സരമായി മാത്രം ആദ്യം കണ്ടിരുന്ന രമേഷ് മറ്റു പലരും പറഞ്ഞറിഞ്ഞാണ് മകന്റെ നേട്ടങ്ങളുടെ വലുപ്പം മനസിലാകുന്നത്. ലോകോത്തര താരങ്ങളെ തോൽപിക്കാൻ മാത്രം മകൻ വളർന്നു എന്നറിയുന്നതിൽ കൂടുതൽ സന്തോഷം ഒരു അച്ഛന് വേറെ എന്താണ് വേണ്ടതെന്നാണ് രമേഷ് പറയുന്നത്.

പ്രഗ്ഗ മിടുക്കനാണ് എന്നും നേട്ടങ്ങൾക്കെല്ലാം പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ടെന്നും ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണ് എന്നുമാണ് രമേഷ് പറയുന്നത്.

വിജയം കൊണ്ടോ തോൽവി കൊണ്ടോ ഒരിക്കലും തളരുന്നില്ല എന്നതാണ് പ്രഗ്നാനന്ദയുടെ ഏറ്റവും വലിയ ശക്തി. എക്കാലത്തെയും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്മാസ്റ്ററാണ് പ്രഗ്നാനന്ദ. ആർ. ബി രമേഷാണ് പ്രഗ്നാനന്ദയുടെ പരിശീലകൻ.

ചെസ്സ് കൂടാതെ സൈക്ലിങ്, ക്രിക്കറ്റ് എന്നിവയെല്ലാം പ്രഗ്നാനന്ദയ്ക്ക് ഇഷ്ടമാണ്. ടേബിൾ ടെന്നീസാണ് മറ്റൊരു ഇഷ്ട വിനോദം. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

2005 ൽ നോക്കൗട്ട് രീതിയിലേക്ക് മാറിയ ശേഷം ഫൈനലിലെത്തിയ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ. ഇതിഹാസങ്ങളായ ബോബി ഫിഷറിനും മാഗനസ് കാൾസനും ശേഷം ലോകകപ്പ് ഫൈനലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പ്രഗ്നാനന്ദ.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.