ഡ്രോണ്‍ എഐ ക്യാമറകള്‍ അനാവശ്യചെലവ്; മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ തള്ളി

ഗതാഗത നിയമലംഘനം പിടിക്കാന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ വാങ്ങണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ ഗതാഗതവകുപ്പ് തള്ളി. നാനൂറ് കോടി മുടക്കി ക്യാമറകള്‍ വാങ്ങുന്നത് അനാവശ്യ ചെലവെന്ന് വിലയിരുത്തിയാണ് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് തല്‍കാലത്തേക്ക് മരവിപ്പിച്ചത്. പൂര്‍ണമായിട്ടും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുമെങ്കില്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നും മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു.

232 കോടി മുടക്കി റോഡിലാകെ 726 ക്യാമറകള്‍ സ്ഥാപിച്ചിട്ട് മൂന്ന് മാസം ആകുന്നതേയുള്ളു. നിയമലംഘനങ്ങള്‍ തടയാന്‍ അതൊന്നും പോരെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇനി പറന്ന് പിടിക്കുന്ന ഡ്രോണ്‍ എഐ ക്യാമറകള്‍ കൂടിവേണം. ഓരോ ജില്ലയിലും കുറഞ്ഞത് പത്തെണ്ണം വീതം വാങ്ങണം. എല്ലാത്തിനും കൂടി നാനൂറ് കോടിയോളം രൂപയാകും. റോഡില്‍ വച്ചിരിക്കുന്ന എഐ ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ പറത്തിയാല്‍ നിയമലംഘനം പൂര്‍ണമായി തന്നെ നിയന്ത്രിച്ച് അപകടമരണങ്ങള്‍ വന്‍തോതില്‍ കുറയ്ക്കാമെന്നുമാണ് ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

നിലവിലെ എഐ ക്യാമറകള്‍ വാങ്ങിയത് തന്നെ അമിത വിലയ്ക്കാണെന്നും അഴിമതിയുമാണെന്ന ആരോപണവും വിവാദവും തുടരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അതിനിടെ അതിലും ഉയര്‍ന്ന തുകയ്ക്ക് വീണ്ടും ഡ്രോണ്‍ ക്യാമറയെന്ന റിപ്പോര്‍ട്ട് വന്നതോടെ ഗതാഗതവകുപ്പ് ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഇത്രയും തുക മുടക്കി വീണ്ടും ക്യാമറകള്‍ വാങ്ങുന്നതിനേക്കുറിച്ച് തല്‍കാലം ആലോചിക്കുകപോലും വേണ്ടെന്ന് മന്ത്രി നിര്‍ദേശിച്ചു. റോഡ് സുരക്ഷാപദ്ധതിയുടെ ഭാഗമായി കേന്ദ്രം പൂര്‍ണ ചെലവ് വഹിക്കാന്‍ തയാറായാല്‍ മാത്രമായിരിക്കും പറന്ന് പിടിക്കുന്ന എഐ ക്യാമറ പദ്ധതിക്ക് ജീവന്‍ വയ്ക്കുക.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഗത്തിങ്കൽ, അരമ്പേറ്റകുന്ന്, കാവുംമന്ദം ടൗൺ, ശാന്തിനഗർ, ബി.എസ്.എൻ.എൽ കാവുംമന്ദം, പത്താം മൈൽ, സ്റ്റേഡിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (വ്യാഴാഴ്ച) രാവിലെ 9

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.