പെട്രോളിനേക്കാള്‍ വൻ ലാഭം, ഗ്യാസുകുറ്റി ഘടിപ്പിച്ച് ബൈക്കോടിച്ച് ജനം, തലയില്‍ കൈവച്ച് എംവിഡി!

പെട്രോൾ വിലക്കയറ്റത്തെ മറികടക്കാൻ ഇരുചക്രവാഹന ഉടമകള്‍ അനധികൃത പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിച്ച് ബൈക്കുകള്‍ ഓടിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവരുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈറോഡില്‍ മാത്രമല്ല തമിഴ്‍നാട്ടിലെ പല ജില്ലകളും നിരവധി ഇരുചക്ര വാഹന ഉടമകള്‍ അവരുടെ വാഹനങ്ങളില്‍ ഇന്ധനച്ചെലവ് ലാഭിക്കുന്നതിനുമായി പെട്രോളിന് പകരം എല്‍പിജി എൽപിജി കിറ്റുകൾ ഘടിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറുകൾക്കും ഓട്ടോകൾക്കും മാത്രമാണ് നിലവില്‍ എൽപിജി കിറ്റുകൾ ഉപയോഗിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകുന്നത്. അപ്പോഴാണ് ഇരുചക്രവാഹന ഉടമകൾ തങ്ങളുടെ ബൈക്കുകൾ 3.5 കിലോഗ്രാം ശേഷിയുള്ള എൽപിജി സിലിണ്ടറുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി ഓടിക്കുന്നത്. ഈ ബൈക്കുകളുടെ സുരക്ഷയെക്കുറിച്ച് മറ്റ് പല വാഹന ഉടമകളും ആശങ്ക ഉന്നയിക്കുകയും അപകട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നടപടിയെടുക്കാൻ മോട്ടോര്‍വാഹനവകുര്രിനോടും പോലീസിനോടും ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദശത്തെ നിരവധി ഇരുചക്രവാഹന ഉടമകള്‍ വീടുകളിൽ ഉപയോഗിക്കുന്ന റെഗുലേറ്ററുകളുള്ള എൽപിജി കിറ്റുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് സേലം കൺസ്യൂമർ ഫോറം (എസ്‌സിഎഫ്) സ്ഥാപക പ്രസിഡന്റ് ജെഎം ബൂപതി പറഞ്ഞു. ഈ സിലിണ്ടറും റെഗുലേറ്ററും പെട്രോളിയം കമ്പനികളല്ല ഉണ്ടാക്കുന്നതെന്നും പ്രാദേശികമായി നിർമ്മിക്കുന്നതാണെന്നും ഇത് അപകടസാധ്യത വീണ്ടും കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കിറ്റുമായി ബന്ധിപ്പിക്കുന്ന ട്യൂബും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിർമ്മിച്ചിരിക്കുന്നതെന്ന് ബൂപതി പറഞ്ഞു.

“ട്യൂബ് ഒരു സാധാരണ പ്ലാസ്റ്റിക് സ്ലീവ് ഉപയോഗിച്ച് ഇൻസുലേറ്റ് ചെയ്തിട്ടുണ്ട്, അത് തീപിടിക്കുന്നതാണ്. ഇത് റൈഡറെ ഒരു തരത്തിലും സംരക്ഷിക്കില്ല,” അദ്ദേഹം പറഞ്ഞു.

ടൂവീലറുകളുടെ എഞ്ചിൻ സിലിണ്ടറിനോട് ചേർന്നാണ് എൽപിജി കൺവേർഷൻ കിറ്റ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഈറോഡിലെ ചില മെക്കാനിക്കുകള്‍ പറയുന്നു. എഞ്ചിൻ സിലിണ്ടറിൽ ഒരു പ്ലഗ് ഘടിപ്പിച്ചിട്ടുണ്ടെന്നും അത് വാഹനം ഓടുമ്പോൾ തീപ്പൊരി ഉണ്ടാക്കിയേക്കുമെന്നും അമിതമായി ചൂടാകുന്നതിനാൽ എൽപിജി കൺവേർഷൻ കിറ്റ് പൊട്ടിത്തെറിച്ചേക്കാമെന്ന ഭയവും ചില മെക്കാനിക്കുകള്‍ ഉന്നയിക്കുന്നു.

ഇരുചക്രവാഹനങ്ങളിൽ എൽപിജി കിറ്റുകൾ ഘടിപ്പിച്ച് നല്‍കാൻ നിരവധി ഏജന്‍റുമാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലത്ത് പല ബൈക്ക് ഉടമകളും തങ്ങളുടെ ജീവൻ പണയപ്പെടുത്തി പെട്രോളിൽ നിന്ന് എൽപിജിയിലേക്ക് ബൈക്ക് മാറ്റുന്നതായി ഇരുചക്രവാഹനങ്ങളിൽ എൽപിജി കിറ്റുകൾ ഘടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ ഏജന്‍റ് പറയുന്നു. ബൈക്കുകളിൽ പ്രത്യേകം ഘടിപ്പിച്ച പെട്ടിയിലും സ്‌കൂട്ടറുകളിലെ ഹെൽമെറ്റ് സ്‌പേസ് ഏരിയയ്ക്കുള്ളിലും ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുമെന്ന് ഏജൻസിയിലെ ഒരു തൊഴിലാളി പറഞ്ഞു. ഒരു എൽപിജി കിറ്റ് ഘടിപ്പിക്കാൻ 8,000 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ അനധികൃത എല്‍പിജി ഉപയോഗം മോട്ടോർ വാഹന നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വാഹനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ഏജൻസിയും ബൈക്ക് ഉടമയും ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി വാങ്ങണം എന്നാണ് നിയമം. എൽപിജി ഉപയോഗിച്ച് ബൈക്കിൽ മാറ്റം വരുത്തിയാൽ ഏജൻസിക്കും വാഹന ഉടമയ്ക്കുമെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ കിറ്റുകൾ ഘടിപ്പിച്ച ഏജൻസികളിൽ സ്ഥലപരിശോധന നടത്താൻ ജില്ലയിലെ ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗതാഗതവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.