ഇന്നായിരുന്നു റിലീസെങ്കില്‍ കളക്ഷന്‍ 3000 കോടി; വിദേശത്ത് വിറ്റത് 30 കോടി ടിക്കറ്റ്; ആ ഇന്ത്യന്‍ സിനിമ ഏത്?

ബോക്സ് ഓഫീസ് കളക്ഷന്‍ സിനിമകളുടെ പരസ്യത്തിനായി നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല, ആ വലിയ സംഖ്യകള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടും. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ആണ് ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ ഏറ്റവുമൊടുവില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1000 കോടി നേടിയതായി ഇന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ഇതോടെ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു. അതേസമയം വിറ്റ ടിക്കറ്റുകളുടെ കണക്ക് നോക്കിയാല്‍ ഈ 1000 കോടി ലിസ്റ്റിലുള്ള ദംഗലോ ബാഹുബലി രണ്ടോ ഒന്നുമല്ല എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ്. മറിച്ച് അഞ്ച് പതിറ്റാണ്ട് മുന്‍പ് റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രമാണ്!

ജീതേന്ദ്രയെയും ആശ പരേഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നസീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത് 1971 ല്‍ പുറത്തെത്തിയ കര്‍വാന്‍ (കാരവാന്‍) എന്ന ചിത്രമാണ് ഈ നേട്ടത്തിന് ഉടമ. തിയറ്ററുകളിലെത്തിയ കാലത്ത് തന്നെ ഹിറ്റ് ആയിരുന്നു ഈ ചിത്രം. അന്നത്തെ നേട്ടം 3.6 കോടി. എന്നാല്‍ എട്ട് വര്‍ഷത്തിന് ശേഷം ചൈനയില്‍ റിലീസ് ചെയ്തപ്പോഴാണ് ഈ ചിത്രം കൈ വിട്ട വിജയമായി മാറിയത്. ചൈനയില്‍ മാത്രം 30 കോടി ടിക്കറ്റുകളാണ് ചിത്രത്തിന്‍റേതായി വിറ്റത്. ഇന്ത്യന്‍ ചിത്രങ്ങളുടെ ആഗോള കളക്ഷനില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ 2018 ല്‍ ചൈനയില്‍ വിറ്റത് നാലര കോടി ടിക്കറ്റുകളാണ് എന്നറിയുമ്പോഴേ കര്‍വാന്‍റെ നേട്ടത്തിന്‍റെ വ്യാപ്തി മനസിലാവൂ.

ചൈനീസ് റിലീസില്‍ നിന്ന് കര്‍വാന്‍ 1979 ല്‍ നേടിയത് 31 കോടി രൂപയാണ്. നാണയപ്പെരുപ്പത്തിന്‍റെ തോത് നോക്കിയാല്‍ ഇപ്പോഴത്തെ നിലയില്‍ ഇത് 1000 കോടിയില്‍ പ്രവേശിക്കും. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കിലെ വര്‍ധനവ് നോക്കിയാല്‍ ഈ കളക്ഷന്‍ 3000 കോടിയിലേക്കും എത്തും. ദംഗലിന്‍റെ വിദേശ കളക്ഷന്‍ 1300 കോടി ആയിരുന്നു. പഠാനും ആര്‍ആര്‍ആറും 400 കോടിയും ബാഹുബലി 2 425 കോടിയുമാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.