ദിവസം കഴിക്കുന്നത് 111 ഗുളികകൾ; ഒരു വർഷം ചെലവാക്കുന്നത് 16 കോടി; വാർധക്യം തടയാൻ കോടീശ്വരന്റെ പദ്ധതി

ന്യൂയോർക്ക്: വാർധക്യം തടയാൻ താൻ പ്രതിവർഷം ചെലവാക്കുന്ന 20 ലക്ഷം ഡോളറെന്ന് (16 കോടി രൂപ) കോടീശ്വരൻ ബ്രയാൻ ജോൺസന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ടൈമിന് നൽകിയ അഭിമുഖത്തിലാണ് 46കാരനായ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ദിവസവും 111 ഗുളികകൾ കഴിക്കുന്നുവെന്നും പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി വിവിധ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സിഗ്നൽ സംവിധാനമുള്ള ബേസ്ബോൾ തൊപ്പി ധരിച്ച് തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കുകയും എല്ലാ ദിവസവും മലം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധാരണം നിരീക്ഷിക്കാൻ ലിംഗത്തിൽ ഒരു ചെറിയ ജെറ്റ് പായ്ക്ക് ഘടിപ്പിച്ചാണ് ഉറങ്ങുക. തന്റെ ശരീരം മുഴുവനും ആന്റി ഏജിംഗ് അൽഗോരിതത്തിലേക്ക് മാറ്റാനാണ് ആഗ്രഹമെന്നും ബ്രയാൻ പറഞ്ഞു. 46 വർഷം പഴക്കമുള്ള തന്റെ അവയവങ്ങൾ 18 വർഷം പഴക്കമുള്ള അവയവങ്ങൾ പോലെ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കൗമാരക്കാരനായ മകനുമായി രക്തം മാറ്റി. ഒരു ദിവസം 100-ലധികം സപ്ലിമെന്റുകളാണ് കഴിക്കുന്നത്. റിപ്പോർട്ട് പ്രകാരം 30 ഡോക്ടർമാരുടെ ഒരു സംഘം ശരീരത്തിലെ കൊഴുപ്പ് പരിശോധിക്കുകയും എംആർഐ സ്കാൻ എടുക്കുകയും ചെയ്തു. കൊളാജൻ, സ്‌പെർമിഡിൻ, ക്രിയാറ്റിൻ തുടങ്ങിയ ചേരുവകൾ അടങ്ങിയ “ഗ്രീൻ ജയന്റ്” ഉപയോഗിച്ചാണ് അദ്ദേഹം ദിവസം ആരംഭിക്കുന്നതെന്ന് ഫോർച്യൂൺ റിപ്പോർട്ട് പറയുന്നു. പ്രായം കുറക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ബ്ലൂംബെർഗ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രോജക്റ്റ് ബ്ലൂപ്രിന്റ് എന്നാണ് ഡോക്ടർമാർ ഇദ്ദേഹത്തിന്റെ ചികിത്സയെ വിശേഷിപ്പിക്കുന്നത്.

മരണഭയം കാരണം വളരെ പതുക്കെയാണ് ഇദ്ദേഹം കാറോടിക്കുക. തിരക്കേറിയ ലോസ് ഏഞ്ചൽസ് നഗരത്തിലൂടെ മണിക്കൂറിൽ 16 മൈൽ വേഗതയിലുള്ള ഇയാളുടെ ഡ്രൈവിങ് വാർത്തകളിലിടം പിടിച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും റിസ്ക് കൂടിയത് ഡ്രൈവിങ്ങാണെന്നും ബ്രയാൻ പറ‍ഞ്ഞിരുന്നു. തന്റെ പേയ്‌മെന്റ് പ്രോസസ്സിംഗ് കമ്പനിയായ ബ്രെയിൻട്രീ പേയ്‌മെന്റ് സൊല്യൂഷൻസ് 800 മില്യൺ ഡോളറിന് EBay-ക്ക് വിറ്റതോടെ 30ാമത്തെ വയസ്സിൽ തന്നെ ഇയാൾ സമ്പന്നനായി. ഇയാളുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ കേറ്റ് ടോലോയും ഇയാളെ അനുകരിച്ച് ആന്റി ഏജിങ് ജീവിതശൈലി സ്വീകരിച്ചു. 400 മില്യൺ ഡോളറാണ് നിലവിൽ ഇയാളുടെ ആസ്തി.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.