ഹെൽമറ്റ് ധരിച്ചില്ലെങ്കിലും പൊലീസും എംവിഡിയും സാക്കിർ മേമനോട് പിഴ ഈടാക്കില്ല; വിചിത്രമായ കാരണം !

റോഡിലൂടെ നടക്കുകയോ വാഹനമോടിക്കുകയോ ചെയ്യുമ്പോൾ അപകടങ്ങൾ തടയുന്നതിന് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോഴും പുറകിലിരുന്ന് യാത്ര ചെയ്യുമ്പോഴും ഹെൽമെറ്റ് ധരിക്കണമെന്നത്. എന്നാൽ, ഇതൊരു അസാധാരണ മനുഷ്യനെക്കുറിച്ചാണ്. ഇദ്ദേഹം ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഒരു പൊലീസും എംവിഡിയും ഇദ്ദേഹത്തെ ശാസിക്കുകയോ പിഴ ഈടാക്കുകയോ ഇല്ല. കാരണമറിയണ്ടേ?

ഹെൽമെറ്റ് ധരിക്കാതെ സ്ഥിരമായി മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ ഈ മനുഷ്യന്‍റെ പേര് സാക്കിർ മേമൻ ( Zakir Memon). 2019 -ലാണ് ഹെൽമറ്റ് ധരിക്കാതെ സ്ഥിരമായി ചുറ്റി കറങ്ങുന്ന സാക്കിർ ഗുജറാത്ത് ട്രാഫിക് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ പൊലീസ് നിയമ ലംഘനത്തിന് പിഴ ഈടാക്കാൻ തീരുമാനിച്ചു. പക്ഷേ, സാക്കിറിന് പറയാനുണ്ടായിരുന്നത് കേണ്ട പൊലീസുകാർ അമ്പരന്നു. വിപണിയിൽ ലഭ്യമായ ഒരു ഹെൽമെറ്റും തന്‍റെ തലയ്ക്ക് പാകമല്ലെന്നായിരുന്നു സാക്കിറിന്‍റെ വാദം. തുടക്കത്തിൽ സംശയം തോന്നിയ പോലീസ്, സാക്കിറിന്‍റെ അവകാശവാദം സാധൂകരിക്കുന്നതിനായി ഒരു ഹെൽമറ്റ് കടയിൽ സാക്കിറിനെയും കൂട്ടികൊണ്ട് പോയി പരിശോധിച്ചു. സംഗതി ശരിയായിരുന്നു. ആ കടയിലെ മുഴുവൻ ഹെൽമറ്റ് വച്ച് പരിശോധിച്ചിട്ടും അയാളുടെ തലയിൽ വെക്കാൻ പറ്റിയ ഹെൽമെറ്റ് പൊലീസിന് കണ്ടത്താനായില്ല.

ഒടുവിൽ ഒരു മുന്നറിയിപ്പ് നൽകി പോലീസ് സാക്കിറിനെ വിട്ടയച്ചു. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് താക്കീതായി 1,000 രൂപ പിഴ ഈടാക്കിയെങ്കിലും സക്കീർ പിന്നെയും ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് തുടർന്നു. ഇത് വര്‍ഷങ്ങളായി തുടര്‍ന്നപ്പോള്‍ സാക്കിർ ഗുജറാത്ത് പൊലിസിന് സുപരിചിതനായി. ഹെൽമറ്റ് ധരിക്കണമെന്ന നിയമം പാലിക്കാൻ സക്കീറിനെ നിർബന്ധിക്കുന്നതിൽ കാര്യമില്ലന്ന് അവർക്കും മനസ്സിലായി. സാക്കീറിന് മുൻപിൽ അവശേഷിക്കുന്ന ഒരേ ഒരു മാർഗം കസ്റ്റമൈസ്ഡ് ഹെൽമെറ്റ് വാങ്ങുക എന്നതാണ്. പക്ഷേ, അതിന്‍റെ വില സാക്കിറിന് താങ്ങാനാകില്ല. കാരണം അദ്ദേഹം ഒരു സാധാരണ പഴം വിൽപ്പനക്കാരനാണ്. സാക്കിര്‍ ഇന്നും ഛോട്ടാ ഉദയ്പൂരിലൂടെ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച് നടക്കുന്നു. കണ്ടില്ലെന്ന് നടിച്ച് ഗുജറാത്ത് പോലീസും.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.