ക്യൂആര്‍ കോഡ് സ്കാൻ ചെയ്യാൻ വരട്ടെ, തട്ടിപ്പുകള്‍ പെരുകുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജ ക്യൂ ആര്‍ കോഡാണ് സ്കാന്‍ ചെയ്യുന്നതെന്ന് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാരുടെ യുആര്‍എല്ലുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് വഴി ഇവരുടെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശിക്കാനും സാധിക്കും.

ഇങ്ങനെ മാറ്റം വരുത്തിയ ക്യൂ ആര്‍ കോഡുകൾ ഉപയോക്താക്കളെ വിശ്വാസയോഗ്യമല്ലാത്ത ആപ്പ് സ്റ്റോറുകളിലേക്ക് എത്തിക്കുകയും വൈറസുകൾ, സ്പൈവെയർ, ട്രോജനുകൾ എന്നിവ അടങ്ങിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഡേറ്റ മോഷണം, സ്വകാര്യത ലംഘനങ്ങൾ, റാൻസംവെയർ ആക്രമണങ്ങൾ, ക്രിപ്‌റ്റോകറൻസി മൈനിംഗ് എന്നിവയിലേക്ക് നയിച്ചേക്കാം.

ഹോട്ട്‌സ്‌പോട്ട് ഹണിപോട്ട് എന്നറിയപ്പെടുന്ന സൈബർ കുറ്റവാളികൾക്കിടയിലുള്ള മറ്റൊരു തട്ടിപ്പ് രീതിയും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുകയും അതിലൂടെ അവരുടെ ക്യൂ ആര്‍ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ സൗജന്യ ഇന്റർനെറ്റ് ആക്‌സസ് വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നു. കണക്റ്റുചെയ്‌തുകഴിഞ്ഞാൽ, കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ, വ്യക്തിഗതമോ രഹസ്യമോ ആയ ബിസിനസ്സ് വിവരങ്ങൾ , ഓൺലൈൻ ബാങ്കിംഗ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ ചോർത്തുന്നതാണ് ഇവരുടെ രീതി.

ക്യൂആർ കോഡ് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനുള്ള ഏതാനും വഴികളിതാ

– ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാൻ വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കുക.

– അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ലഭിക്കുകയാണെങ്കിൽ സ്കാൻ ചെയ്യുന്നതിന് മുമ്പ് അയച്ചയാളുടെ വിശ്വാസ്യത പരിശോധിക്കുക

– ക്യൂആർ കോഡ് തന്നെ സൂക്ഷ്മമായി പരിശോധിക്കുക. ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചതോ, മാറ്റം വരുത്തിയതോ, സംശയാസ്പദമായതോ ആണെങ്കിൽ, അത് സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക.

– അപ്രതീക്ഷിതമായി വരുന്നതോ അജ്ഞാതർ അയച്ചതോ ആയ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യരുത്.

– ഒരു ക്യൂആർ കോഡ് ഉടനടി സ്‌കാൻ ചെയ്യുന്നതിനുപകരം, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ക്യാമറ അതിന് മുകളിൽ വയ്ക്കുക. URL അല്ലെങ്കിൽ കോഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാൻ ഇതിലൂടെ സാധിക്കും. ഇത് സംശയാസ്പദമാണെന്ന് തോന്നുകയാണെങ്കിൽ, സ്കാൻ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക.

– പൊതു വൈഫൈ നെറ്റ്‌വർക്കുകളിൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക, അത് സുരക്ഷിതമല്ലായിരിക്കാം. ഓൺലൈൻ ഇടപാടുകൾക്കായി വിശ്വസനീയവും സുരക്ഷിതവുമായ നെറ്റ്‌വർക്ക് ഉപയോഗിക്കുക.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.