പാലക്കാട്: വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ. പട്ടാമ്പി കൊപ്പം മുളയൻ കാവിൽ പുരയ്‌ക്കൽ ഷാജി, ഭാര്യ സുചിത്ര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. പുറത്തേക്ക് ദുർഗന്ധം വന്നപ്പോഴാണ് പ്രദേശവാസികൾ വീട് പരിശോധിച്ചത്. സുജിതയുടെ മൃതദേഹം നിലത്ത് അഴുകിയ നിലയിലും, ഭർത്താവ് ഷാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആദ്യം സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ദമ്പതികൾക്ക് പത്ത് വയസ് പ്രായമുളള ഒരു കുട്ടിയുണ്ട്. എന്നാൽ സംഭവ ദിവസം കുട്ടിയെ ഷാജിയുടെ വീട്ടിലാക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊപ്പം പോലീസ് നടപടികള്‍ ആരംഭിച്ചു.